സിനിമയെ ആരൊക്കെയോ ഭയപ്പെടുന്നു എന്നതിനുള്ള ഉദാഹരണമാണ് റിലീസ് തടഞ്ഞു കൊണ്ടുള്ള സ്റ്റേ ഓര്‍ഡര്‍; നിയമപരമായി മുന്നോട്ട് പോകുമെന്ന് കണ്ണന്‍ താമരക്കുളം

ഇന്ന് തിയേറ്ററുകളില്‍ എത്താനിരുന്ന “മരട് 357” ചിത്രം കോടതി സ്‌റ്റേ ചെയ്തതിനാല്‍ വിചാരണയ്ക്ക് ശേഷം റിലീസ് തിയതി അറിയിക്കുമെന്ന് സംവിധായകന്‍ കണ്ണന്‍ താമരക്കുളം. മനഃപൂര്‍വമായി ആരെയും അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി സിനിമയില്‍ ഒന്നും തന്നെ ചെയ്തിട്ടില്ല. എന്നിട്ടും സിനിമയെ തകര്‍ക്കാന്‍ പലരും ശ്രമിക്കുന്നു.

ഇതിനുള്ള വലിയൊരു ഉദാഹരണമാണ് കഴിഞ്ഞ ദിവസം മുന്‍സിഫ് കോടതിയില്‍ നിന്നും സിനിമയുടെ റിലീസ് തടഞ്ഞു കൊണ്ടുള്ള സ്റ്റേ ഓര്‍ഡര്‍. ഇതില്‍ നിന്നൊക്കെ ഈ സിനിമയെ ആരൊക്കെയോ ഭയക്കുന്നു എന്ന് മനസിലാക്കാന്‍ പറ്റുന്നു. എന്ത് സംഭവിച്ചാലും സിനിമയുമായി മുന്നോട്ടു പോവാന്‍ തന്നെയാണ് തീരുമാനം. എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് സിനിമ തിയേറ്ററില്‍ എത്തുമെന്ന് സംവിധായകന്‍ കുറിച്ചു.

കണ്ണന്‍ താമരക്കുളത്തിന്റെ കുറിപ്പ്:

പ്രിയ സുഹൃത്തുക്കളെ,
മരട് 357 റിലീസ് മാറ്റി വച്ചിരിക്കുകയാണ്. കോടതിയില്‍ നിന്നും സ്റ്റേ ഓര്‍ഡര്‍ വന്നതിനാല്‍ സാങ്കേതികമായി നാളെ (19022021) റിലീസ് ചെയ്യാനിരുന്ന എന്റെ പുതിയ സിനിമ മരട് 357ന്റെ റിലീസ് ഡേറ്റ് മാറ്റി വച്ചിരിക്കുകയാണ്. എല്ലാവര്‍ക്കും അറിയാവുന്നത് പോലെ മരട് ഫ്‌ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ടതാണ് നമ്മുടെ സിനിമ. ആ ഫ്‌ലാറ്റിലെ സെക്യൂരിറ്റി, ക്ലീനിംഗ് സ്റ്റാഫുള്‍പ്പടെയുള്ള സാധാരണക്കാരുടെ ജീവിതത്തിലൂടെയാണ് കഥ പറയുന്നത്.

മനപൂര്‍വമായി ആരെയും അപകീര്‍ത്തി പെടുത്താന്‍ വേണ്ടി സിനിമയില്‍ ഒന്നും തന്നെ ചെയ്തിട്ടില്ല. എന്നിരുന്നിട്ടു കൂടിയും സിനിമയെ തകര്‍ക്കാന്‍ പലരും ശ്രമിക്കുന്നു. ഇതിനുള്ള വലിയൊരു ഉദാഹരണമാണ് കഴിഞ്ഞ ദിവസം (18022021) മുന്‍സിഫ് കോടതിയില്‍ നിന്നും നമ്മുടെ സിനിമയുടെ റിലീസ് തടഞ്ഞു കൊണ്ടുള്ള സ്റ്റേ ഓര്‍ഡര്‍. ഇതില്‍ നിന്നൊക്കെ ഈ സിനിമയെ ആരൊക്കെയോ ഭയക്കുന്നു എന്ന് മനസിലാക്കാന്‍ പറ്റുന്നു. ഉപ്പു തിന്നുവര്‍ വെള്ളം കുടിക്കും എന്നല്ലേ.

തെറ്റു ചെയ്യുന്നവര്‍ പേടിച്ചാല്‍ മതിയല്ലോ. തെറ്റു ചെയ്യാത്തവരെന്തിനെ ഭയക്കണം? ഇനി എന്തൊക്കെ സംഭവിച്ചാലും സിനിമയുമായി മുന്നോട്ടു പോവാന്‍ തന്നെയാണ് തീരുമാനം. സിനിമയെ ദ്രോഹിക്കുന്നവര്‍ക്കെതിരെ നിയമപരമായി തന്നെ നടപടികള്‍ സ്വീകരിക്കും. ഒരുപിടി തകര്‍ന്ന മനസുകളുടെ കഥ പറയുന്ന സിനിമയെ തകര്‍ത്തെറിയാന്‍ ആര്‍ക്കുമാവില്ല. ശക്തമായി തന്നെ ഞങ്ങള്‍ മുന്നോട്ട് പോവുക തന്നെ ചെയ്യും. ഈ അവസരത്തില്‍ നിങ്ങളെല്ലാവരും ഇതുവരെ നല്‍കിയ സ്‌നേഹവും പിന്തുണയും തുടര്‍ന്നും ഉണ്ടാകുമെന്ന പ്രതീക്ഷയില്‍, എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് സിനിമ തിയറ്ററുകളില്‍ എത്തിക്കുന്നതായിരിക്കും.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക