സിനിമയെ ആരൊക്കെയോ ഭയപ്പെടുന്നു എന്നതിനുള്ള ഉദാഹരണമാണ് റിലീസ് തടഞ്ഞു കൊണ്ടുള്ള സ്റ്റേ ഓര്‍ഡര്‍; നിയമപരമായി മുന്നോട്ട് പോകുമെന്ന് കണ്ണന്‍ താമരക്കുളം

ഇന്ന് തിയേറ്ററുകളില്‍ എത്താനിരുന്ന “മരട് 357” ചിത്രം കോടതി സ്‌റ്റേ ചെയ്തതിനാല്‍ വിചാരണയ്ക്ക് ശേഷം റിലീസ് തിയതി അറിയിക്കുമെന്ന് സംവിധായകന്‍ കണ്ണന്‍ താമരക്കുളം. മനഃപൂര്‍വമായി ആരെയും അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി സിനിമയില്‍ ഒന്നും തന്നെ ചെയ്തിട്ടില്ല. എന്നിട്ടും സിനിമയെ തകര്‍ക്കാന്‍ പലരും ശ്രമിക്കുന്നു.

ഇതിനുള്ള വലിയൊരു ഉദാഹരണമാണ് കഴിഞ്ഞ ദിവസം മുന്‍സിഫ് കോടതിയില്‍ നിന്നും സിനിമയുടെ റിലീസ് തടഞ്ഞു കൊണ്ടുള്ള സ്റ്റേ ഓര്‍ഡര്‍. ഇതില്‍ നിന്നൊക്കെ ഈ സിനിമയെ ആരൊക്കെയോ ഭയക്കുന്നു എന്ന് മനസിലാക്കാന്‍ പറ്റുന്നു. എന്ത് സംഭവിച്ചാലും സിനിമയുമായി മുന്നോട്ടു പോവാന്‍ തന്നെയാണ് തീരുമാനം. എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് സിനിമ തിയേറ്ററില്‍ എത്തുമെന്ന് സംവിധായകന്‍ കുറിച്ചു.

കണ്ണന്‍ താമരക്കുളത്തിന്റെ കുറിപ്പ്:

പ്രിയ സുഹൃത്തുക്കളെ,
മരട് 357 റിലീസ് മാറ്റി വച്ചിരിക്കുകയാണ്. കോടതിയില്‍ നിന്നും സ്റ്റേ ഓര്‍ഡര്‍ വന്നതിനാല്‍ സാങ്കേതികമായി നാളെ (19022021) റിലീസ് ചെയ്യാനിരുന്ന എന്റെ പുതിയ സിനിമ മരട് 357ന്റെ റിലീസ് ഡേറ്റ് മാറ്റി വച്ചിരിക്കുകയാണ്. എല്ലാവര്‍ക്കും അറിയാവുന്നത് പോലെ മരട് ഫ്‌ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ടതാണ് നമ്മുടെ സിനിമ. ആ ഫ്‌ലാറ്റിലെ സെക്യൂരിറ്റി, ക്ലീനിംഗ് സ്റ്റാഫുള്‍പ്പടെയുള്ള സാധാരണക്കാരുടെ ജീവിതത്തിലൂടെയാണ് കഥ പറയുന്നത്.

മനപൂര്‍വമായി ആരെയും അപകീര്‍ത്തി പെടുത്താന്‍ വേണ്ടി സിനിമയില്‍ ഒന്നും തന്നെ ചെയ്തിട്ടില്ല. എന്നിരുന്നിട്ടു കൂടിയും സിനിമയെ തകര്‍ക്കാന്‍ പലരും ശ്രമിക്കുന്നു. ഇതിനുള്ള വലിയൊരു ഉദാഹരണമാണ് കഴിഞ്ഞ ദിവസം (18022021) മുന്‍സിഫ് കോടതിയില്‍ നിന്നും നമ്മുടെ സിനിമയുടെ റിലീസ് തടഞ്ഞു കൊണ്ടുള്ള സ്റ്റേ ഓര്‍ഡര്‍. ഇതില്‍ നിന്നൊക്കെ ഈ സിനിമയെ ആരൊക്കെയോ ഭയക്കുന്നു എന്ന് മനസിലാക്കാന്‍ പറ്റുന്നു. ഉപ്പു തിന്നുവര്‍ വെള്ളം കുടിക്കും എന്നല്ലേ.

തെറ്റു ചെയ്യുന്നവര്‍ പേടിച്ചാല്‍ മതിയല്ലോ. തെറ്റു ചെയ്യാത്തവരെന്തിനെ ഭയക്കണം? ഇനി എന്തൊക്കെ സംഭവിച്ചാലും സിനിമയുമായി മുന്നോട്ടു പോവാന്‍ തന്നെയാണ് തീരുമാനം. സിനിമയെ ദ്രോഹിക്കുന്നവര്‍ക്കെതിരെ നിയമപരമായി തന്നെ നടപടികള്‍ സ്വീകരിക്കും. ഒരുപിടി തകര്‍ന്ന മനസുകളുടെ കഥ പറയുന്ന സിനിമയെ തകര്‍ത്തെറിയാന്‍ ആര്‍ക്കുമാവില്ല. ശക്തമായി തന്നെ ഞങ്ങള്‍ മുന്നോട്ട് പോവുക തന്നെ ചെയ്യും. ഈ അവസരത്തില്‍ നിങ്ങളെല്ലാവരും ഇതുവരെ നല്‍കിയ സ്‌നേഹവും പിന്തുണയും തുടര്‍ന്നും ഉണ്ടാകുമെന്ന പ്രതീക്ഷയില്‍, എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് സിനിമ തിയറ്ററുകളില്‍ എത്തിക്കുന്നതായിരിക്കും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ