സിനിമയെ ആരൊക്കെയോ ഭയപ്പെടുന്നു എന്നതിനുള്ള ഉദാഹരണമാണ് റിലീസ് തടഞ്ഞു കൊണ്ടുള്ള സ്റ്റേ ഓര്‍ഡര്‍; നിയമപരമായി മുന്നോട്ട് പോകുമെന്ന് കണ്ണന്‍ താമരക്കുളം

ഇന്ന് തിയേറ്ററുകളില്‍ എത്താനിരുന്ന “മരട് 357” ചിത്രം കോടതി സ്‌റ്റേ ചെയ്തതിനാല്‍ വിചാരണയ്ക്ക് ശേഷം റിലീസ് തിയതി അറിയിക്കുമെന്ന് സംവിധായകന്‍ കണ്ണന്‍ താമരക്കുളം. മനഃപൂര്‍വമായി ആരെയും അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി സിനിമയില്‍ ഒന്നും തന്നെ ചെയ്തിട്ടില്ല. എന്നിട്ടും സിനിമയെ തകര്‍ക്കാന്‍ പലരും ശ്രമിക്കുന്നു.

ഇതിനുള്ള വലിയൊരു ഉദാഹരണമാണ് കഴിഞ്ഞ ദിവസം മുന്‍സിഫ് കോടതിയില്‍ നിന്നും സിനിമയുടെ റിലീസ് തടഞ്ഞു കൊണ്ടുള്ള സ്റ്റേ ഓര്‍ഡര്‍. ഇതില്‍ നിന്നൊക്കെ ഈ സിനിമയെ ആരൊക്കെയോ ഭയക്കുന്നു എന്ന് മനസിലാക്കാന്‍ പറ്റുന്നു. എന്ത് സംഭവിച്ചാലും സിനിമയുമായി മുന്നോട്ടു പോവാന്‍ തന്നെയാണ് തീരുമാനം. എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് സിനിമ തിയേറ്ററില്‍ എത്തുമെന്ന് സംവിധായകന്‍ കുറിച്ചു.

കണ്ണന്‍ താമരക്കുളത്തിന്റെ കുറിപ്പ്:

പ്രിയ സുഹൃത്തുക്കളെ,
മരട് 357 റിലീസ് മാറ്റി വച്ചിരിക്കുകയാണ്. കോടതിയില്‍ നിന്നും സ്റ്റേ ഓര്‍ഡര്‍ വന്നതിനാല്‍ സാങ്കേതികമായി നാളെ (19022021) റിലീസ് ചെയ്യാനിരുന്ന എന്റെ പുതിയ സിനിമ മരട് 357ന്റെ റിലീസ് ഡേറ്റ് മാറ്റി വച്ചിരിക്കുകയാണ്. എല്ലാവര്‍ക്കും അറിയാവുന്നത് പോലെ മരട് ഫ്‌ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ടതാണ് നമ്മുടെ സിനിമ. ആ ഫ്‌ലാറ്റിലെ സെക്യൂരിറ്റി, ക്ലീനിംഗ് സ്റ്റാഫുള്‍പ്പടെയുള്ള സാധാരണക്കാരുടെ ജീവിതത്തിലൂടെയാണ് കഥ പറയുന്നത്.

മനപൂര്‍വമായി ആരെയും അപകീര്‍ത്തി പെടുത്താന്‍ വേണ്ടി സിനിമയില്‍ ഒന്നും തന്നെ ചെയ്തിട്ടില്ല. എന്നിരുന്നിട്ടു കൂടിയും സിനിമയെ തകര്‍ക്കാന്‍ പലരും ശ്രമിക്കുന്നു. ഇതിനുള്ള വലിയൊരു ഉദാഹരണമാണ് കഴിഞ്ഞ ദിവസം (18022021) മുന്‍സിഫ് കോടതിയില്‍ നിന്നും നമ്മുടെ സിനിമയുടെ റിലീസ് തടഞ്ഞു കൊണ്ടുള്ള സ്റ്റേ ഓര്‍ഡര്‍. ഇതില്‍ നിന്നൊക്കെ ഈ സിനിമയെ ആരൊക്കെയോ ഭയക്കുന്നു എന്ന് മനസിലാക്കാന്‍ പറ്റുന്നു. ഉപ്പു തിന്നുവര്‍ വെള്ളം കുടിക്കും എന്നല്ലേ.

തെറ്റു ചെയ്യുന്നവര്‍ പേടിച്ചാല്‍ മതിയല്ലോ. തെറ്റു ചെയ്യാത്തവരെന്തിനെ ഭയക്കണം? ഇനി എന്തൊക്കെ സംഭവിച്ചാലും സിനിമയുമായി മുന്നോട്ടു പോവാന്‍ തന്നെയാണ് തീരുമാനം. സിനിമയെ ദ്രോഹിക്കുന്നവര്‍ക്കെതിരെ നിയമപരമായി തന്നെ നടപടികള്‍ സ്വീകരിക്കും. ഒരുപിടി തകര്‍ന്ന മനസുകളുടെ കഥ പറയുന്ന സിനിമയെ തകര്‍ത്തെറിയാന്‍ ആര്‍ക്കുമാവില്ല. ശക്തമായി തന്നെ ഞങ്ങള്‍ മുന്നോട്ട് പോവുക തന്നെ ചെയ്യും. ഈ അവസരത്തില്‍ നിങ്ങളെല്ലാവരും ഇതുവരെ നല്‍കിയ സ്‌നേഹവും പിന്തുണയും തുടര്‍ന്നും ഉണ്ടാകുമെന്ന പ്രതീക്ഷയില്‍, എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് സിനിമ തിയറ്ററുകളില്‍ എത്തിക്കുന്നതായിരിക്കും.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം