'പല നടന്‍മാരുടേയും ശബ്ദവും ആലാപനവും അസഹനീയം, ഇന്ന് സിനിമയില്‍ പാടാന്‍ ശ്രുതി ബോധം പോലും വേണ്ട എന്നതാണ് സ്ഥിതി'

സംഗീത സംവിധായകന്‍ ദേവരാജന്‍ മാസ്റ്റര്‍ തന്നെ കുറിച്ച് പറഞ്ഞ നിരീക്ഷണത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ മനോജ് കെ. ജയന്‍. പല നടന്മാരുടേയും ശബ്ദവും ആലാപന വും അസഹനീയം എന്നും മതിപ്പ് തോന്നിയിട്ടുള്ളത് തന്നോടാണ് എന്ന് പറഞ്ഞതിനെ കുറിച്ചുമാണ് മനോജ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് മുന്‍പൊരിക്കല്‍ ചെന്നൈ കാംദാര്‍ നഗറിലെ വീട്ടിലിരുന്ന് സംഗീതത്തിലെ സമകാലീന പ്രവണതകളെ കുറിച്ച് സംസാരിക്കേ ദേവരാജന്‍ മാഷ് പങ്കുവെച്ച ഒരു നിരീക്ഷണം ഓര്‍മ്മയിലുണ്ട്. ”ഇപ്പൊ സിനിമയില്‍ പാടാന്‍ ശാസ്ത്രീയസംഗീത ജ്ഞാനമൊന്നും വേണ്ട. ശ്രുതി ബോധം പോലും വേണ്ട എന്നതാണ് സ്ഥിതി അഭിനയിക്കുന്നവര്‍ തന്നെ പാടുന്ന സമ്പ്രദായവും ഉണ്ട്. പല നടന്മാരുടേയും ശബ്ദവും ആലാപന വും അസഹനീയം.”

”അക്കൂട്ടത്തില്‍ എനിക്ക് മതിപ്പ് തോന്നിയിട്ടുള്ളത് ജയവിജയന്മാരിലെ ജയന്റെ മകനോടാണ്. പേരോര്‍മ്മയില്ല. വലിയ കുഴപ്പമില്ലാതെ പാടും അവന്‍ കൊള്ളാവുന്ന ശബ്ദവുമാണ്. പിന്നെ കുടുംബത്തില്‍ സംഗീതവുമുണ്ടല്ലോ.” എന്നാണ് പറഞ്ഞത്. ഉള്ളിലുള്ളത് വെട്ടിത്തുറന്നു പറഞ്ഞു മാത്രം ശീലിച്ചിട്ടുള്ള മാഷിനെ പോലൊരാളുടെ ഈ വാക്കുകള്‍ ഒരു ഓസ്‌കാര്‍ അവാര്‍ഡാണ്.

ഒരിക്കല്‍ കൊല്ലത്തെ ഒരു ദേവരാജ സന്ധ്യയില്‍ പാടാന്‍ സംഘാടകരില്‍ ഒരാള്‍ വിളിച്ചിരുന്നു. മാഷ് പറഞ്ഞിട്ടാവണം. നിര്‍ഭാഗ്യവശാല്‍ അന്ന് ഏതോ തെലുങ്ക് പടത്തിന്റെ ഷൂട്ടുമായി ആന്ധ്രയിലാണ് താന്‍ വരാന്‍ ഒരു വഴിയുമില്ല. മാഷിന്റെ മുന്നില്‍ പാടാനുള്ള അവസരം നഷ്ടപ്പെട്ടതിലുള്ള ദുഃഖം ഇന്നുമുണ്ട് ഉള്ളില്‍ എന്നും മനോജ് കെ. ജയന്‍ പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക