'എനിക്കൊരു കുഞ്ഞുതോര്‍ത്ത് എങ്കിലും തരുമോ' എന്ന് അങ്ങോട്ട് റിക്വസ്റ്റ് ചെയ്യുകയായിരുന്നു; അനുഭവം പങ്കുവെച്ച് മഞ്ജു പിള്ള

ചെറിയൊരു ഇടവേളയ്ക്ക് ശേഷം അമല പോള്‍ മലയാളത്തിലേക്ക് തിരിച്ചു വന്ന സിനിമയാണ് ‘ടീച്ചര്‍’. ചിത്രത്തില്‍ മഞ്ജു പിള്ള അവതരിപ്പിച്ച കല്യാണി എന്ന കഥാപാത്രം ഏറെ പ്രശംസകള്‍ നേടുന്നുണ്ട്. മുമ്പ് നക്‌സലൈറ്റ് ആയിരുന്ന കഥാപാത്രമാണ് കല്യാണി. സിനിമയ്ക്കായി എട്ട് സിഗരറ്റുകള്‍ വലിച്ചതിനെ കുറിച്ചൊക്കെ മഞ്ജു തുറന്നു പറഞ്ഞിരുന്നു.

സിനിമയിലെ കോസ്റ്റിയൂമിനെ കുറിച്ചാണ് മഞ്ജു ഇപ്പോള്‍ പറയുന്നത്. ബ്ലൗസും മുണ്ടും മാത്രം ഉപയോഗിക്കുന്ന കഥാപാത്രമാകാന്‍ തനിക്ക് പറ്റില്ലായിരുന്നു. അതിന്റെ കൂടെ ഒരു തോര്‍ത്ത് തരുമോ എന്ന് ചോദിച്ച് വാങ്ങുകയായിരുന്നു എന്നാണ് മഞ്ജു പറയുന്നത്.

‘അതിരന്‍’ സിനിമയുടെ സംവിധായകനെന്ന് പറഞ്ഞാണ് വിവേക് വിളിക്കുന്നത്. കല്യാണി ബോള്‍ഡായ കഥാപാത്രമാണ്, ഈ സ്ത്രീയെ നോക്കുന്നവര്‍ അമ്മോ എന്ന് പറയുന്ന തരത്തിലുള്ളതാണ് എന്നൊക്കെ പറഞ്ഞു. പിന്നീട് കോസ്റ്റ്യൂമിനെ കുറിച്ച് പറഞ്ഞു. ബ്ലൗസും മുണ്ടും മാത്രമേയുള്ളൂ. മേല്‍മുണ്ടില്ല.

പക്ഷേ താന്‍ അങ്ങനെ ചെയ്യാന്‍ ഒട്ടും കംഫര്‍ട്ടബിള്‍ അല്ലായിരുന്നു. തീരുമാനം നാളെ പറയാം എന്നാണ് വിവേകിനോട് പറഞ്ഞത്. പിന്നീട് രാത്രി താന്‍ ചിന്തിച്ചു, ഇന്ന് വരുന്നൊരു കഥാപാത്രം നാളെ നമുക്ക് കിട്ടില്ല. ഇവിടെ ആര്‍ക്കും ആരേയും ആവശ്യമില്ല. മഞ്ജു പിള്ളയേ ഇവിടെ ആര്‍ക്കും ആവശ്യമില്ല. ഇഷ്ടം പോലെ ആള്‍ക്കാര്‍ വരുന്നുണ്ട്.

അങ്ങനെ ആലോചിച്ചതിന് ശേഷം വിവേകിനോട് അങ്ങോട്ട് റിക്വസ്റ്റ് ചെയ്യുകയായിരുന്നു. ‘വിവേകേ… ഞാന്‍ ആ കഥാപാത്രം ചെയ്യാം. എനിക്കൊരു കുഞ്ഞ് തോര്‍ത്ത് തരുമോ’ എന്ന്. ‘ഞാന്‍ ഇതുവരെ അങ്ങനെയൊരു ക്യാരക്ടര്‍ ചെയ്തിട്ടില്ല, അതുകൊണ്ട് തന്നെ എന്റെ ഫുള്‍ കോണ്‍സന്‍ട്രേഷന്‍ വസ്ത്രത്തിലേക്ക് പോകും’ എന്ന് വിവേകിനോട് പറഞ്ഞു.

അങ്ങനെയൊരു കഥാപാത്രത്തെ വിവേക് കണ്ടിട്ടുണ്ട്. അവര്‍ തോര്‍ത്ത് ഇടില്ല. ആ ലുക്കും ആ കഥാപാത്രത്തെയും മേല്‍മുണ്ട് ഇട്ട് താന്‍ തരാം, വിശ്വാസമുണ്ടെങ്കില്‍ കല്യാണിയെന്ന കഥാപാത്രത്തെ തന്നെ ഏല്‍പിക്കണമെന്ന് പറയുകയായിരുന്നു എന്നാണ് മഞ്ജു പിള്ള പറയുന്നത്. ഡിസംബര്‍ 2ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ