'എനിക്കൊരു കുഞ്ഞുതോര്‍ത്ത് എങ്കിലും തരുമോ' എന്ന് അങ്ങോട്ട് റിക്വസ്റ്റ് ചെയ്യുകയായിരുന്നു; അനുഭവം പങ്കുവെച്ച് മഞ്ജു പിള്ള

ചെറിയൊരു ഇടവേളയ്ക്ക് ശേഷം അമല പോള്‍ മലയാളത്തിലേക്ക് തിരിച്ചു വന്ന സിനിമയാണ് ‘ടീച്ചര്‍’. ചിത്രത്തില്‍ മഞ്ജു പിള്ള അവതരിപ്പിച്ച കല്യാണി എന്ന കഥാപാത്രം ഏറെ പ്രശംസകള്‍ നേടുന്നുണ്ട്. മുമ്പ് നക്‌സലൈറ്റ് ആയിരുന്ന കഥാപാത്രമാണ് കല്യാണി. സിനിമയ്ക്കായി എട്ട് സിഗരറ്റുകള്‍ വലിച്ചതിനെ കുറിച്ചൊക്കെ മഞ്ജു തുറന്നു പറഞ്ഞിരുന്നു.

സിനിമയിലെ കോസ്റ്റിയൂമിനെ കുറിച്ചാണ് മഞ്ജു ഇപ്പോള്‍ പറയുന്നത്. ബ്ലൗസും മുണ്ടും മാത്രം ഉപയോഗിക്കുന്ന കഥാപാത്രമാകാന്‍ തനിക്ക് പറ്റില്ലായിരുന്നു. അതിന്റെ കൂടെ ഒരു തോര്‍ത്ത് തരുമോ എന്ന് ചോദിച്ച് വാങ്ങുകയായിരുന്നു എന്നാണ് മഞ്ജു പറയുന്നത്.

‘അതിരന്‍’ സിനിമയുടെ സംവിധായകനെന്ന് പറഞ്ഞാണ് വിവേക് വിളിക്കുന്നത്. കല്യാണി ബോള്‍ഡായ കഥാപാത്രമാണ്, ഈ സ്ത്രീയെ നോക്കുന്നവര്‍ അമ്മോ എന്ന് പറയുന്ന തരത്തിലുള്ളതാണ് എന്നൊക്കെ പറഞ്ഞു. പിന്നീട് കോസ്റ്റ്യൂമിനെ കുറിച്ച് പറഞ്ഞു. ബ്ലൗസും മുണ്ടും മാത്രമേയുള്ളൂ. മേല്‍മുണ്ടില്ല.

പക്ഷേ താന്‍ അങ്ങനെ ചെയ്യാന്‍ ഒട്ടും കംഫര്‍ട്ടബിള്‍ അല്ലായിരുന്നു. തീരുമാനം നാളെ പറയാം എന്നാണ് വിവേകിനോട് പറഞ്ഞത്. പിന്നീട് രാത്രി താന്‍ ചിന്തിച്ചു, ഇന്ന് വരുന്നൊരു കഥാപാത്രം നാളെ നമുക്ക് കിട്ടില്ല. ഇവിടെ ആര്‍ക്കും ആരേയും ആവശ്യമില്ല. മഞ്ജു പിള്ളയേ ഇവിടെ ആര്‍ക്കും ആവശ്യമില്ല. ഇഷ്ടം പോലെ ആള്‍ക്കാര്‍ വരുന്നുണ്ട്.

അങ്ങനെ ആലോചിച്ചതിന് ശേഷം വിവേകിനോട് അങ്ങോട്ട് റിക്വസ്റ്റ് ചെയ്യുകയായിരുന്നു. ‘വിവേകേ… ഞാന്‍ ആ കഥാപാത്രം ചെയ്യാം. എനിക്കൊരു കുഞ്ഞ് തോര്‍ത്ത് തരുമോ’ എന്ന്. ‘ഞാന്‍ ഇതുവരെ അങ്ങനെയൊരു ക്യാരക്ടര്‍ ചെയ്തിട്ടില്ല, അതുകൊണ്ട് തന്നെ എന്റെ ഫുള്‍ കോണ്‍സന്‍ട്രേഷന്‍ വസ്ത്രത്തിലേക്ക് പോകും’ എന്ന് വിവേകിനോട് പറഞ്ഞു.

അങ്ങനെയൊരു കഥാപാത്രത്തെ വിവേക് കണ്ടിട്ടുണ്ട്. അവര്‍ തോര്‍ത്ത് ഇടില്ല. ആ ലുക്കും ആ കഥാപാത്രത്തെയും മേല്‍മുണ്ട് ഇട്ട് താന്‍ തരാം, വിശ്വാസമുണ്ടെങ്കില്‍ കല്യാണിയെന്ന കഥാപാത്രത്തെ തന്നെ ഏല്‍പിക്കണമെന്ന് പറയുകയായിരുന്നു എന്നാണ് മഞ്ജു പിള്ള പറയുന്നത്. ഡിസംബര്‍ 2ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക