അവരില്‍ നിന്ന് കിട്ടിയ മറുപടി പല തവണ വേദനിപ്പിച്ചിട്ടുണ്ട്; വെളിപ്പെടുത്തലുമായി മണിക്കുട്ടന്‍

മൂന്നാം സീസണ്‍ ബിഗ് ബോസ് മലയാളം അവസാനിച്ചത് മലയാളികള്‍ക്ക് പുതിയൊരു ഹീറോയെ സമ്മാനിച്ചാണ് . മറ്റാരുമല്ല, എംകെ എന്ന മണിക്കുട്ടന്‍. പതിനഞ്ചു വര്‍ഷ കാലമായി അഭിനയ രംഗത്ത് സജീവമായിട്ടും ലഭിക്കാത്ത അംഗീകാരവും പ്രശംസയും ഒക്കെയാണ് താരത്തിന് ഈ ഷോയിലൂടെ ലഭിച്ചത്.

മോഹന്‍ലാലില്‍ നിന്ന് ബിഗ് ബോസ് ട്രോഫി വാങ്ങിയ ശേഷം താരം ഈയിടെ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്നെ വളരെ വേദനിപ്പിച്ച കാര്യത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മണിക്കുട്ടന്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ
ഒരു അഭിനയ വിദ്യാര്‍ത്ഥി എന്നാണ് ഞാന്‍ എന്നെ തന്നെ വിളിക്കുന്നത്. ഇന്‍ഡസ്ട്രിയില്‍ എത്ര വര്‍ഷമായാലും ചാന്‍സ് ചോദിച്ചു ഒരു സംവിധായകനെ വിളിക്കാന്‍ എനിക്ക് ഒരു മടിയും ഇല്ല.

ഓരോ ആഴ്ചയും ഞാന്‍ രണ്ടു പേരെ എങ്കിലും വിളിക്കും. അവര്‍ എന്നെ കാസ്റ്റിംഗ് ഡയറക്ടറിലേക്ക് നയിക്കും. എന്നാല്‍ അവരില്‍ നിന്ന് കിട്ടിയ മറുപടി പല തവണ വേദനിപ്പിച്ചിട്ടുണ്ട്. ഞാന്‍ എന്നെ പരിചയപ്പെടുത്തി കഴിയുകയും അവര്‍ ഒരു നോ പറയും. ഒരു സ്‌ക്രീന്‍ ടെസ്റ്റ് ചെയ്യാന്‍ പോലും അവര്‍ എന്നെ സമ്മതിക്കാറില്ല. ചിലപ്പോള്‍ അവരെ ആകര്‍ഷിച്ച കഥാപാത്രങ്ങളൊന്നും എനിക്കിതുവരെ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടാകില്ല. ആ തീ എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. അതുകൊണ്ട് ഓരോ ടാസ്‌കും എനിക്ക് ഓരോ സ്‌ക്രീന്‍ ടെസ്റ്റ് ആയിരുന്നു. ഞാന്‍ എന്താണെന്ന് തെളിയിക്കാനുള്ള ഒരു അവസരം,’ മണിക്കുട്ടന്‍ പറയുന്നു.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി