അവരില്‍ നിന്ന് കിട്ടിയ മറുപടി പല തവണ വേദനിപ്പിച്ചിട്ടുണ്ട്; വെളിപ്പെടുത്തലുമായി മണിക്കുട്ടന്‍

മൂന്നാം സീസണ്‍ ബിഗ് ബോസ് മലയാളം അവസാനിച്ചത് മലയാളികള്‍ക്ക് പുതിയൊരു ഹീറോയെ സമ്മാനിച്ചാണ് . മറ്റാരുമല്ല, എംകെ എന്ന മണിക്കുട്ടന്‍. പതിനഞ്ചു വര്‍ഷ കാലമായി അഭിനയ രംഗത്ത് സജീവമായിട്ടും ലഭിക്കാത്ത അംഗീകാരവും പ്രശംസയും ഒക്കെയാണ് താരത്തിന് ഈ ഷോയിലൂടെ ലഭിച്ചത്.

മോഹന്‍ലാലില്‍ നിന്ന് ബിഗ് ബോസ് ട്രോഫി വാങ്ങിയ ശേഷം താരം ഈയിടെ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്നെ വളരെ വേദനിപ്പിച്ച കാര്യത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മണിക്കുട്ടന്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ
ഒരു അഭിനയ വിദ്യാര്‍ത്ഥി എന്നാണ് ഞാന്‍ എന്നെ തന്നെ വിളിക്കുന്നത്. ഇന്‍ഡസ്ട്രിയില്‍ എത്ര വര്‍ഷമായാലും ചാന്‍സ് ചോദിച്ചു ഒരു സംവിധായകനെ വിളിക്കാന്‍ എനിക്ക് ഒരു മടിയും ഇല്ല.

ഓരോ ആഴ്ചയും ഞാന്‍ രണ്ടു പേരെ എങ്കിലും വിളിക്കും. അവര്‍ എന്നെ കാസ്റ്റിംഗ് ഡയറക്ടറിലേക്ക് നയിക്കും. എന്നാല്‍ അവരില്‍ നിന്ന് കിട്ടിയ മറുപടി പല തവണ വേദനിപ്പിച്ചിട്ടുണ്ട്. ഞാന്‍ എന്നെ പരിചയപ്പെടുത്തി കഴിയുകയും അവര്‍ ഒരു നോ പറയും. ഒരു സ്‌ക്രീന്‍ ടെസ്റ്റ് ചെയ്യാന്‍ പോലും അവര്‍ എന്നെ സമ്മതിക്കാറില്ല. ചിലപ്പോള്‍ അവരെ ആകര്‍ഷിച്ച കഥാപാത്രങ്ങളൊന്നും എനിക്കിതുവരെ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടാകില്ല. ആ തീ എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. അതുകൊണ്ട് ഓരോ ടാസ്‌കും എനിക്ക് ഓരോ സ്‌ക്രീന്‍ ടെസ്റ്റ് ആയിരുന്നു. ഞാന്‍ എന്താണെന്ന് തെളിയിക്കാനുള്ള ഒരു അവസരം,’ മണിക്കുട്ടന്‍ പറയുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ