കാന്‍സര്‍ ചികിത്സ കഴിഞ്ഞ് വന്നപ്പോള്‍ ആളുകള്‍ എന്നെ വെറുത്തു; തുറന്നുപറഞ്ഞ് മംമ്ത മോഹന്‍ദാസ്

ക്യാന്‍സര്‍ ചികിത്സയുടെ ഭാഗമായി രൂപത്തില്‍ മാറ്റം വന്ന തന്നെ പലരും വെറുപ്പോടെയായിരുന്നു സമീപിച്ചതെന്ന് നടി മംമ്ത മോഹന്‍ദാസ്. ഇതോടെയാണ് താന്‍ ക്യാന്‍സറിനെക്കുറിച്ച് തുറന്ന് സംസാരിക്കാന്‍ തീരുമാനിച്ചതെന്നും നടി വ്യക്തമാക്കി.

ഇന്ത്യഗ്ലിറ്റ്സ് തമിഴിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. ആദ്യമൊക്കെ ചോദിച്ചവരില്‍ പലര്‍ക്കും തന്റെ രോഗത്തെക്കുറിച്ച് ധാരാണയില്ലായിരുന്നെന്നും എന്നാല്‍ ചിലര്‍ പിന്നീട് അറിഞ്ഞു കൊണ്ട് പലതും അപമാനിക്കുന്ന തരത്തില്‍ ചോദിച്ചിരുന്നുവെന്നും മംമ്ത പറഞ്ഞു.

മംമ്തയുടെ വാക്കുകള്‍

2009 ലാണ് എനിക്ക് ക്യാന്‍സര്‍ വരുന്നത്. അന്ന് പെട്ടെന്ന് എന്നെ എല്ലാവരും ഷോര്‍ട്ട് ഹെയറില്‍ കാണുകയാണ് എല്ലാവരും. ഫുള്‍ ബോയ്ക്കട്ടായിരുന്നു. ആളുകള്‍ക്ക് അതിനോട് വെറുപ്പായിരുന്നു. നിന്നെ കാണാന്‍ കൊള്ളില്ലെന്ന് വരെ പറഞ്ഞു.

23-24 വയസ് മാത്രമുള്ള ഞാന്‍ കാണുന്നത് എല്ലാവരും എന്നെ ആക്രമിക്കുന്നതാണ്. ഞാനൊരു ബുദ്ധിമുട്ടേറിയ സമയത്തിലൂടെ കടന്നു വന്നിട്ടാണ് വീണ്ടും സിനിമ ചെയ്യാന്‍ തുടങ്ങിയതെന്ന് അവര്‍ക്കറിയില്ല. അറിയാത്തത് കൊണ്ടാണ് അവര്‍ ആക്രമിക്കുന്നത്.

എന്നോട് ഒരാള്‍ ചോദിച്ചത്, എന്തുപറ്റി മംമ്ത എന്തെങ്കിലും ആക്സിഡന്റ് പറ്റിയോ എന്നാണ്. അയാളെന്തിനാണ് അത് ചോദിക്കുന്നത്. ഒരു ആസിഡ് വിക്ടിമിനോട് ആരെങ്കിലും മുഖത്ത് ആസിഡൊഴിച്ചോ എന്ന് ചോദിക്കുമോ നമ്മള്‍.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ