മമ്മൂക്കയോട് രണ്ട് സബ്ജക്ട് പറഞ്ഞിരുന്നു.. എന്നാല്‍ നമുക്ക് ആഗ്രഹമുള്ളത് കൊണ്ട് മാത്രം കാര്യമില്ലല്ലോ: ജീത്തു ജോസഫ്

മമ്മൂട്ടിക്കൊപ്പം സിനിമകള്‍ ചെയ്യാത്തതിനെ കുറിച്ച് പറഞ്ഞ് ജീത്തു ജോസഫ്. മമ്മൂട്ടിയോട് രണ്ട് സിനിമയുടെ കഥ പറഞ്ഞിരുന്നെങ്കിലും അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് തന്നെ മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്യണമെന്ന തന്റെ ആഗ്രഹം ഇപ്പോഴും ബാക്കിയാണെന്ന് ജീത്തു പറയുന്നു.

മമ്മൂക്കയോട് രണ്ട് സബ്ജക്ട് പറഞ്ഞിരുന്നു. അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. ഒന്ന് എല്ലാവര്‍ക്കും അറിയാം. ഒന്ന് ‘ദൃശ്യം’ പിന്നെ ‘മെമ്മറീസ്’. മെമ്മറീസിന്റെ സ്‌ക്രിപ്റ്റ് കൊടുത്തപ്പോള്‍ അദ്ദേഹത്തിന് കണ്‍വിന്‍സിംഗ് ആയി തോന്നിയില്ല. ഒത്തിരി വര്‍ഷം മുമ്പാണ്. എന്റെ നടക്കാതെ ഇരിക്കുന്ന വലിയൊരു ആഗ്രഹമാണ്.

ഒരു പടം എങ്ങനെയെങ്കിലും അസോസിയേറ്റ് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. നമുക്ക് ആഗ്രഹമുള്ളത് കൊണ്ട് മാത്രം കാര്യമില്ല. ഒരു ആക്ടറിന് സ്‌ക്രിപ്റ്റ് അയച്ചാല്‍ താനെഴുതിയത് കൊണ്ട് ഇത് മഹത്താരമാവണമെന്ന് ഒരു നിര്‍ബന്ധവും ഇല്ല, നിങ്ങള്‍ക്കിഷ്ടപ്പെട്ടില്ലെങ്കില്‍ ഇഷ്ടപ്പെട്ടില്ലെന്ന് തന്നെ പറയാമെന്ന് താന്‍ എപ്പോഴും പറയാറുണ്ട്.

ആസിഫിന് ഒരു പടം ചെയ്യുമ്പോള്‍ അത് കണ്‍വിന്‍സ് ആവാതെ ആ സിനിമ ചെയ്യാന്‍ പറ്റുമോ. മമ്മൂക്കയെ വെച്ച് സിനിമ ചെയ്യണമെന്ന ആഗ്രഹം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് എന്നാണ് ജീത്തു ജോസഫ് പറയുന്നത്. അതേസമയം, ആസിഫ് അലിയെ നായകനാക്കി ഒരുക്കിയ ‘കൂമന്‍’ ആണ് ജീത്തുവിന്റെതായി റിലീസിന് ഒരുങ്ങുന്നത്.

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ‘റാം’ ആണ് ജീത്തുവിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം. റാമിന്റെ ഷൂട്ടിംഗ് 50 ശതമാനം കഴിഞ്ഞിട്ടേ ഉള്ളൂ. മൊറോക്ക, ഇസ്രായേല്‍, ഡല്‍ഹി തുടങ്ങിയടങ്ങളില്‍ ഇനിയും സീന്‍ ഷൂട്ട് ചെയ്യാനുണ്ടെന്നും ജീത്തു ജോസഫ് വ്യക്തമാക്കി.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക