അജിത്തിനേക്കാള്‍ ഒരുപടി മുന്നില്‍ മമ്മൂട്ടി, തുറന്നുപറഞ്ഞ് ദേവയാനി

സിനിമ മേഖലയില്‍ തനിക്കൊപ്പം അഭിനയിച്ച നടന്മാരെ കുറിച്ച് മനസ്സ് തുറന്ന് നടി ദേവയാനി. മമ്മൂട്ടി, അജിത്, ജയറാം, വിജയകാന്ത്, ശരത് കുമാര്‍ തുടങ്ങിയ നടന്മാരെ കുറിച്ചുള്ള ഓര്‍മ്മകളും നടി പങ്കുവെച്ചു. സുഹാസിനി അവതരിപ്പിക്കുന്ന ‘സംതിംഗ് സ്‌പെഷ്യല്‍ വിത്ത് സുഹാസിനി’ എന്ന പരിപാടിയിലാണ് നടന്മാരോടൊത്തുള്ള ഷൂട്ടിംഗ് അനുഭവം തുറന്നു പറഞ്ഞത്.

ദേവയാനിക്ക് നല്‍കിയ ചിത്രങ്ങളില്‍ ഓരോന്നുവീതം എടുക്കാന്‍ സുഹാസിനി ആവശ്യപ്പെട്ടിരുന്നു. ഇതിനിടയില്‍ മമ്മൂട്ടിയുടെ ചിത്രം ലഭിച്ചപ്പോള്‍ അജിത്താണോ മമ്മൂട്ടിയാണോ സുന്ദരന്‍ എന്ന് സുഹാസിനി ചോദിച്ചു. രണ്ടുപേരും എന്നായിരുന്നു ദേവയാനി ആദ്യം പറഞ്ഞത്. എന്നിരുന്നാലും ഒരുപടിക്ക് മുന്നില്‍ മമ്മൂട്ടിയാണെന്നും അവര്‍ പറഞ്ഞു.

തന്റെയും ചോയിസ് അതാണെന്ന് സുഹാസിനിയും കൂട്ടിച്ചേര്‍ത്തു. ഒരു ഗോസിപ്പ് കിട്ടിയെന്നും ഇത് താന്‍ ദേവയാനിയുടെ പങ്കാളിയോട് പറയുമെന്നും സുഹാസിനി തമാശരൂപത്തില്‍ പറഞ്ഞപ്പോള്‍ താന്‍ പറഞ്ഞ കാര്യം അദ്ദേഹം അംഗീകരിക്കുമെന്നായിരുന്നു ദേവയാനിയുടെ മറുപടി.

‘സിനിമയാണ് എല്ലാം. എപ്പോഴും അത് കൂടെയുണ്ടാകണം. സിനിമയില്‍ എന്നും ഞാനും ഉണ്ടാകണം എന്നാണ് ആഗ്രഹിക്കുന്നത്’, ദേവയാനി പറഞ്ഞു.

നല്ല തമാശക്കാരനാണ് ജയറാമെന്ന് പരിപാടിയില്‍ ദേവയാനി പറഞ്ഞു. പൊന്നിയിന്‍ സെല്‍വനിലെ കഥാപാത്രം ഒരിക്കലും മറക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടി നായകനായ തമിഴ് ചിത്രം മറുമലര്‍ച്ചിയില്‍ ദേവയാനിയായിരുന്നു നായിക. നിരവധി മലയാളചിത്രങ്ങളിലും ദേവയാനി നായികയായി എത്തിയിട്ടുണ്ട്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക