പ്രണയിക്കാനുള്ള അവസരമല്ല പ്രണയിക്കാതിരിക്കാനുള്ള അവസരമാണ് കിട്ടിയത്: മമ്മൂട്ടി

പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും നടന്‍ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ വീണ്ടും വൈറലാകുന്നത്. തനിക്ക് ലോ കോളേജില്‍ പഠിക്കുമ്പോള്‍ പ്രണയിക്കാനുള്ള അവസരമല്ല പ്രണയിക്കാതിരിക്കാനുള്ള അവസരമാണ് കിട്ടിയതെന്നാണ് മമ്മൂട്ടി പറയുന്നത്. എത്രപേര്‍ പ്രണയിച്ചിട്ടുണ്ടാവുമെന്ന ചോദ്യത്തിന് ഇന്നിരിക്കുന്നത് പോലെയല്ല, അന്നിരിക്കുന്നതെന്ന് മമ്മൂട്ടി പറയുന്നു. ആദ്യ സിനിമയ്ക്ക് ശേഷം കൂടെ ഉണ്ടായിരുന്ന ഒരു ആരാധിക മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് മമ്മൂട്ടി പറഞ്ഞു.

മമ്മൂക്ക കണ്ടതില്‍ വച്ച് ഏറ്റവും സുന്ദരിയായ സ്ത്രീ ആരാണെന്ന ചോദ്യത്തിന് സൗന്ദര്യമെന്നത് കൊണ്ട് ഏത് തരത്തിലാണ് ഉദ്ദേശിക്കുന്നതെന്നായിരുന്നു നടന്റെ മറു ചോദ്യം. സൗന്ദര്യ മത്സരങ്ങളില്‍ പോകുമ്പോള്‍ കണ്ണ്, മൂക്ക്, ചുണ്ട് ഇവയ്‌ക്കൊക്കെ ഭംഗിയുണ്ടോന്ന് നോക്കും. അതല്ലാതെ നമുക്ക് സൗന്ദര്യത്തെ നിര്‍വചിക്കാന്‍ സാധിക്കില്ലെന്നാണ് മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

സുല്‍ഫത്തിനെ വിവാഹം കഴിച്ചതിനെക്കുറിച്ചും മമ്മൂട്ടി മനസ്സുതുറന്നു. ഭാര്യ ഏറ്റവും സുന്ദരിയായത് കൊണ്ടാണ് ഞാന്‍ അവളെ വിവാഹം കഴിച്ചത്. എനിക്കേറ്റവും ഇഷ്ടപ്പെട്ട പെണ്ണായത് കൊണ്ടാണ് സുല്‍ഫത്തിനെ തന്നെ കല്യാണം കഴിച്ചത്. പക്ഷേ അതെപ്പോഴും ആവര്‍ത്തിച്ച് പറയേണ്ടതില്ലല്ലോ. നമുക്ക് ഇഷ്ടമായത് കൊണ്ടാവുമല്ലോ, ഇത്രയും കാലം നമ്മുടെ കൂടെ ജീവിക്കുകയും നമ്മള്‍ ന്നതെന്നാണ് മമ്മൂട്ടി അഭിപ്രായപ്പെട്ടത്.

അഭിനയിക്കുന്ന നടിമാരുടെ സൗന്ദര്യമെന്ന് പറയുന്നത് അവരുടെ അഭിനയമാണ്. കാണാന്‍ നല്ല സുന്ദരിയായ നടിയ്ക്ക് അത്ര നന്നായി അഭിനയം വരണമെന്നില്ല. ഏറ്റവും നന്നായി അഭിനയിക്കുന്നതാരോ അവരാണ് നല്ല സുന്ദരിയെന്ന്’, മമ്മൂട്ടി പറയുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ