'മെഗാസ്റ്റാര്‍' എന്ന് ആദ്യം വിളിച്ചത് അവരാണ്, ഞാനത് സ്വയം കൊണ്ട് നടക്കുന്നില്ല: മമ്മൂട്ടി

തന്നെ മെഗാസ്റ്റാര്‍ എന്ന് വിളിച്ചു തുടങ്ങിയതിന്റെ പിന്നിലെ കഥ പറഞ്ഞ് മമ്മൂട്ടി. ദുബായ് മാധ്യമങ്ങളാണ് തനിക്ക് ‘മെഗാസ്റ്റാര്‍’ എന്ന വിശേഷണം ആദ്യമായി നല്‍കിയത് എന്നാണ് മമ്മൂട്ടി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്ളൂവന്‍സര്‍ ഖാലിദ് അല്‍ അമീറിയുമായി നടത്തിയ അഭിമുഖത്തിലായിരുന്നു മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്.

”1987ല്‍ ആണ് ഒരു ഷോയ്ക്ക് വേണ്ടി ആദ്യമായി ദുബായിലേക്ക് പോകുന്നത്. അന്നവര്‍ എനിക്കൊരു വിശേഷണം തന്നു, ‘ദി മെഗാസ്റ്റാര്‍’. ദുബായ് മാധ്യമങ്ങളാണ് എനിക്ക് ആ വിശേഷണം തന്നത്. അല്ലാതെ ഇന്ത്യയില്‍ നിന്നുള്ള ആരുമല്ല. ഞാന്‍ ദുബായില്‍ എത്തിയപ്പോള്‍ അവര്‍ ‘മെഗാസ്റ്റാര്‍ മമ്മൂട്ടി ഇന്ന് ദുബായിയില്‍ എത്തുന്നു’ എന്ന് എഴുതി.

‘മെഗാസ്റ്റാര്‍’ എന്ന പേര് ലഭിച്ചപ്പോള്‍ എന്ത് തോന്നിയെന്ന ചോദ്യത്തിന്, അത് വിശേഷണം മാത്രമാണ് എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. ‘ആളുകള്‍ സ്‌നേഹം കൊണ്ടും ബഹുമാനം കൊണ്ടുമാകാം വിശേഷണങ്ങള്‍ തരുന്നത്. ഞാനത് സ്വയം കൊണ്ട് നടക്കുന്നില്ല. ഞാനത് ആസ്വദിക്കുന്നുമില്ല” എന്നാണ് മമ്മൂട്ടി പറയുന്നത്.

തന്നെ മമ്മൂക്കാ എന്ന് വിളിക്കുന്നത് കേള്‍ക്കാനാണ് ഏറ്റവും ഇഷ്ടമെന്നും മമ്മൂട്ടി പറയുന്നുണ്ട്. അതേസമയം, മമ്മൂട്ടിയുടെ ‘ടര്‍ബോ’ സിനിമ 50 കോടി ക്ലബ്ബില്‍ എത്തിയിരിക്കുകയാണ്. മെയ് 23ന് റിലീസ് ചെയ്ത ടര്‍ബോ ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് 50 കോടി പിന്നിട്ടത്.

ടൂറിസ്റ്റുകളെ ഓഫ് റോഡ് യാത്ര കൊണ്ടുപോവുന്ന അരുവിപ്പുറത്ത് ജോസ് എന്ന ജീപ്പ് ഡ്രൈവറായാണ് ടര്‍ബോയില്‍ മമ്മൂട്ടി എത്തുന്നത്. ആക്ഷന്‍ ത്രില്ലര്‍ ഴോണറില്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് വൈശാഖ് ആണ്. മിഥുന്‍ മാനുവല്‍ തോമസിന്റെതാണ് തിരക്കഥ.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക