സംവിധായകന്‍ എനിക്ക് നേരെ അലറുമെന്ന് തോന്നി, എങ്ങനെയാണ് അഭിനയിക്കേണ്ടത് എന്ന് പറഞ്ഞ് തരില്ല: മാളവിക മോഹനന്‍

ഏറെ പ്രതീക്ഷയോടെ എത്തിയ വിക്രം ചിത്രമാണ് ‘തങ്കലാന്‍’ എങ്കിലും തിയേറ്ററില്‍ സിനിമ അത്ര വര്‍ക്കായില്ല. എന്നാല്‍ വിക്രത്തിന്റെയും ഒപ്പം തന്നെ മാളവിക മോഹനന്റെയും പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. തങ്കലാന്‍ ഷൂട്ടിങ് ആദ്യ ദിവസങ്ങളില്‍ തന്റെ അഭിനയം ശരിയായിരുന്നില്ല എന്നാണ് മാളവിക പറയുന്നത്. സംവധായകന്‍ പാ രഞ്ജിത്ത് തന്നോട് ദേഷ്യപ്പെടുമെന്ന് കരുതിയിരുന്നു എന്നാണ് മാളവിക പറയുന്നത്.

പാ രഞ്ജിത്ത് അതുല്യനായ സംവിധായകനാണ്. ഒന്നാമത്തെ കാര്യം കമ്മ്യൂണിക്കേറ്റ് ചെയ്യുകയേ ഇല്ല. തങ്കലാനിലെ അഭിനേതാക്കളായ ഞങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും എങ്ങനെയായിരുന്നു പാ രഞ്ജിത്ത് എന്ന ചോദ്യത്തിന് വ്യത്യസ്തമായ പ്രതികരണമായിരിക്കും. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം വേണം. അല്ലെങ്കില്‍ എങ്ങനെയാണ് ഒരു കഥാപാത്രത്തിന് ജീവന്‍ നല്‍കാനാകുക.

തങ്കലാന്‍ ഷൂട്ടിങ് തുടങ്ങിയപ്പോള്‍ എനിക്ക് ഭയം തോന്നി. വളരെ കോംപ്ലിക്കേറ്റഡ് ആയ സ്റ്റ്ണ്ട് സ്വീക്വന്‍സുകളോടെയാണ് തുടങ്ങിയത്. എനിക്കത് ശരിയായി ചെയ്യാന്‍ പറ്റുന്നില്ലായിരുന്നു. ബോഡി ലാംഗ്വേജ് ശരിയാകുന്നില്ല. പാ രഞ്ജിത്തിനടുത്ത് പോകാന്‍ എനിക്ക് ടെന്‍ഷന്‍ തോന്നി. കാരണം ഞാന്‍ നന്നായല്ല തുടക്കത്തില്‍ വര്‍ക്ക് ചെയ്യുന്നത്. എനിക്ക് നേരെ അലറുമെന്ന് ഞാന്‍ കരുതി.

ഞാന്‍ ഷോട്ടില്‍ അഭിനയിക്കും. എന്തെങ്കിലും പിഴവുണ്ടെങ്കില്‍ പാ രഞ്ജിത്ത് പറയും. നന്നായി ചെയ്യൂ, എന്തെങ്കിലും ചെയ്യൂ എന്നൊക്കെ പറയും. ചില സമയത്ത് എന്തെങ്കിലും ചെയ്യെന്ന് പറയും. എന്താണ് ചെയ്യേണ്ടതെന്ന് ഞാന്‍ ചിന്തിക്കും. ചെയ്യേണ്ട കാര്യങ്ങള്‍ പറയണം. പാ രഞ്ജിത്തിന് അദ്ദേഹത്തിന്റേതായ കമ്മ്യൂണിക്കേഷന്‍ രീതിയാണ്. കുറച്ച് ആഴ്ചകള്‍ക്ക് ശേഷം ഞാന്‍ മനസിലാക്കി.

കുറച്ച് കൂടെ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മനസിലായി. കുറേക്കൂടി ആക്ഷന്‍ വേണ്ടി വന്നേക്കാം. വന്യത വേണ്ടിയിരിക്കാം. അത് മനസിലാക്കിയെടുക്കുന്ന പ്രോസസ് തനിക്ക് പ്രയാസകരമായിരുന്നു എന്നാണ് മാളവിക പറയുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 15ന് ആയിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്. 150 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം 100 കോടിക്കടുത്ത് കളക്ഷന്‍ മാത്രമാണ് നേടിയത്.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ