അഭിമുഖങ്ങളില്‍ പോലും നടക്കുന്നത് മെയില്‍ ഗ്ലോറിഫിക്കേഷന്‍, പുരുഷ താരങ്ങളോട് ആരും അങ്ങനെ ചോദിക്കില്ലല്ലോ: മാളവിക മോഹനന്‍

സ്ത്രീകളുടെ കാഴ്ചപ്പാടിലൂടെ സിനിമ പറയുന്ന രീതി കുറവാണെന്ന് മാളവിക മോഹനന്‍. നമ്മള്‍ ജീവിക്കുന്നത് ഒരു പാട്രിയാര്‍ക്കല്‍ സൊസൈറ്റിയില്‍ ആണെന്നും നടിമാരുടെ അഭിമുഖങ്ങളില്‍ പോലും മെയില്‍ ഗ്ലോറിഫിക്കേഷനാണ് ഫോക്കസ് ചെയ്യുന്നത് എന്നും താരം കൂട്ടിച്ചേര്‍ത്തു.

നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത് ഒരു പാട്രിയാര്‍ക്കല്‍ സമൂഹത്തിലാണ്. ഞാന്‍ ക്രിസ്റ്റിക്ക് വേണ്ടി ചെയ്ത 90 ശതമാനം അഭിമുഖങ്ങളിലും അമ്പത് ശതമാനത്തിലധികം ചോദ്യങ്ങള്‍ ചോദിക്കുന്നത് രജനികാന്ത് സാറിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ എങ്ങനെ ഉണ്ടായിരുന്നു, വിജയ് എങ്ങനെ, ധനുഷ്, ദുല്‍ഖര്‍, ആസിഫ് എങ്ങനെയൊക്കെയാണെന്നാണ്. എനിക്ക് എന്റെ സഹതാരങ്ങളെ ഇഷ്ടമാണ്. പോയിന്റ് അതല്ല.

നമ്മള്‍ പുരുഷ അഭിനേതാക്കളോട് ഇങ്ങനെ ചോദിക്കുന്നില്ലല്ലോ. നസ്രിയയുടെ കൂടെ വര്‍ക്ക് ചെയ്യാനെങ്ങനെ ഉണ്ടായിരുന്നു പാര്‍വതിയുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ എങ്ങനെ ഉണ്ടായിരുന്നു എന്ന്. ഒന്നോ രണ്ടോ ചോദ്യങ്ങള്‍ പരമാവധി ചോദിക്കും. പക്ഷെ നടിമാരുടെ അഭിമുഖങ്ങളില്‍ മെയില്‍ ഗ്ലോറിഫിക്കേഷനാണ് ഫോക്കസ് ചെയ്യുന്നത്.

സ്ത്രീകളുടെ കാഴ്ചപ്പാടിലൂടെ സിനിമ പറയുന്നതും കുറവാണ്. കുറേ സ്ത്രീ കഥാപാത്രങ്ങള്‍ എഴുതുന്നത് പുരുഷന്‍ ആണ്. സ്ത്രീകളുടെ വീക്ഷണം കാണിക്കാന്‍ അത്രയും മെനക്കേടാണ്. പറ്റില്ല എന്നല്ല പറയുന്നത്. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണൊക്കെ നല്ല ഫീമെയ്ല്‍ പെര്‍സ്‌പെക്ടീവില്‍ നിന്നാണ് പറഞ്ഞിട്ടുള്ളത്’. മാളവിക കൂട്ടിച്ചേര്‍ത്തു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു