രണ്ടാം ദിവസം വീണ്ടും മാമാങ്കത്തിലേക്ക് വിളി വന്നു, അതൊക്കെ മുറിച്ചു മാറ്റപ്പെട്ടപ്പോള്‍ ഇടിത്തീ വീണ പോലെയായിരുന്നു: മാളവിക മേനോന്‍

മമ്മൂട്ടിക്കൊപ്പം മാമാങ്കം സിനിമയില്‍ അഭിനയിച്ചിട്ടും തന്റെ ഭാഗങ്ങള്‍ ഒഴിവാക്കിയതിനെ കുറിച്ചുള്ള ദുഃഖം പങ്കുവെയ്ക്കുകയാണ് നടി മാളവിക മേനോന്‍. തന്റെ രംഗങ്ങള്‍ മുറിച്ചു മാറ്റപ്പെട്ടപ്പോള്‍ ഇടിത്തീ വീണ പോലെയായിരുന്നു എന്ന് നടി പറയുന്നു. തുടര്‍ന്ന് മാമാങ്കം ഒഴിവാക്കേണ്ടി വന്നതിനെ കുറിച്ചാണ് മാളവിക പറയുന്നു.

മമ്മൂക്കയോടൊപ്പം മുമ്പ് മാമാങ്കത്തില്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷേ പിന്നീട് പല കാരണങ്ങളാലും ചിത്രീകരിച്ച പല രംഗങ്ങളും മാറ്റുകയും റീ ഷൂട്ട് ചെയ്യുകയും ചെയ്തു. ഒരു വലിയ സിനിമയില്‍ വലിയൊരു കഥാപാത്രം ചെയ്തിട്ട് ഒടുവില്‍ അതൊക്കെ മുറിച്ചു മാറ്റപ്പെട്ടപ്പോള്‍ ഇടിത്തീ വീണ പോലെയായിരുന്നു തനിക്ക് എന്ന് നടി കൗമുദി ഫ്‌ളാഷ് മൂവീസിനോട് പറഞ്ഞു.

മാമാങ്കത്തിന്റെ ഫസ്റ്റ് ഷെഡ്യൂളില്‍ ഒരു മാസത്തോളം അഭിനയിച്ചിരുന്നു. പിന്നീട് ഒരു ഗ്യാപ്പ് വന്നു. അടുത്ത ഷെഡ്യൂളില്‍ അഭിനയിക്കാന്‍ പറ്റിയില്ല. അത് അവരുടെയോ തന്റെയോ കുഴപ്പമായിരുന്നില്ല. മാമാങ്കത്തിന്റെ സെക്കന്‍ഡ് ഷെഡ്യൂള്‍ തുടങ്ങിയ സമയത്താണ് പൊറിഞ്ചുമറിയം ജോസിന്റെയും ഷൂട്ടിംഗ് തുടങ്ങിയത്.

പൊറിഞ്ചു മറിയം ജോസിലേക്ക് ഓഫര്‍ വന്നപ്പോള്‍ മാമാങ്കം ടീമുമായി താന്‍ ഡേറ്റിന്റെ കാര്യമൊക്കെ സംസാരിച്ചിരുന്നു. പക്ഷേ അവര്‍ക്ക് പല കാരണങ്ങളാലും കൃത്യമായ ഡേറ്റ് പറയാനും പറ്റിയില്ല, പൊറിഞ്ചുവില്‍ അഭിനയിച്ച് തുടങ്ങി രണ്ടാം ദിവസം മാമാങ്കത്തിലേക്ക് വീണ്ടും വിളി വന്നു. അങ്ങനെ മാമാങ്കം ഒഴിവാക്കേണ്ടി വന്നു. വല്ലാത്ത സങ്കടമായിരുന്നു ആ ദിവസം എന്ന് മാളവിക പറഞ്ഞു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു