രണ്ടാം ദിവസം വീണ്ടും മാമാങ്കത്തിലേക്ക് വിളി വന്നു, അതൊക്കെ മുറിച്ചു മാറ്റപ്പെട്ടപ്പോള്‍ ഇടിത്തീ വീണ പോലെയായിരുന്നു: മാളവിക മേനോന്‍

മമ്മൂട്ടിക്കൊപ്പം മാമാങ്കം സിനിമയില്‍ അഭിനയിച്ചിട്ടും തന്റെ ഭാഗങ്ങള്‍ ഒഴിവാക്കിയതിനെ കുറിച്ചുള്ള ദുഃഖം പങ്കുവെയ്ക്കുകയാണ് നടി മാളവിക മേനോന്‍. തന്റെ രംഗങ്ങള്‍ മുറിച്ചു മാറ്റപ്പെട്ടപ്പോള്‍ ഇടിത്തീ വീണ പോലെയായിരുന്നു എന്ന് നടി പറയുന്നു. തുടര്‍ന്ന് മാമാങ്കം ഒഴിവാക്കേണ്ടി വന്നതിനെ കുറിച്ചാണ് മാളവിക പറയുന്നു.

മമ്മൂക്കയോടൊപ്പം മുമ്പ് മാമാങ്കത്തില്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷേ പിന്നീട് പല കാരണങ്ങളാലും ചിത്രീകരിച്ച പല രംഗങ്ങളും മാറ്റുകയും റീ ഷൂട്ട് ചെയ്യുകയും ചെയ്തു. ഒരു വലിയ സിനിമയില്‍ വലിയൊരു കഥാപാത്രം ചെയ്തിട്ട് ഒടുവില്‍ അതൊക്കെ മുറിച്ചു മാറ്റപ്പെട്ടപ്പോള്‍ ഇടിത്തീ വീണ പോലെയായിരുന്നു തനിക്ക് എന്ന് നടി കൗമുദി ഫ്‌ളാഷ് മൂവീസിനോട് പറഞ്ഞു.

മാമാങ്കത്തിന്റെ ഫസ്റ്റ് ഷെഡ്യൂളില്‍ ഒരു മാസത്തോളം അഭിനയിച്ചിരുന്നു. പിന്നീട് ഒരു ഗ്യാപ്പ് വന്നു. അടുത്ത ഷെഡ്യൂളില്‍ അഭിനയിക്കാന്‍ പറ്റിയില്ല. അത് അവരുടെയോ തന്റെയോ കുഴപ്പമായിരുന്നില്ല. മാമാങ്കത്തിന്റെ സെക്കന്‍ഡ് ഷെഡ്യൂള്‍ തുടങ്ങിയ സമയത്താണ് പൊറിഞ്ചുമറിയം ജോസിന്റെയും ഷൂട്ടിംഗ് തുടങ്ങിയത്.

പൊറിഞ്ചു മറിയം ജോസിലേക്ക് ഓഫര്‍ വന്നപ്പോള്‍ മാമാങ്കം ടീമുമായി താന്‍ ഡേറ്റിന്റെ കാര്യമൊക്കെ സംസാരിച്ചിരുന്നു. പക്ഷേ അവര്‍ക്ക് പല കാരണങ്ങളാലും കൃത്യമായ ഡേറ്റ് പറയാനും പറ്റിയില്ല, പൊറിഞ്ചുവില്‍ അഭിനയിച്ച് തുടങ്ങി രണ്ടാം ദിവസം മാമാങ്കത്തിലേക്ക് വീണ്ടും വിളി വന്നു. അങ്ങനെ മാമാങ്കം ഒഴിവാക്കേണ്ടി വന്നു. വല്ലാത്ത സങ്കടമായിരുന്നു ആ ദിവസം എന്ന് മാളവിക പറഞ്ഞു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം