എന്റെ ജാതിയെക്കുറിച്ച് എവിടെയും പറഞ്ഞിട്ടില്ല, മുത്തച്ഛന്റെ സർ നെയിമാണ് ഞാൻ കൂടെ ചേർത്തത്: മഹിമ നമ്പ്യാർ

നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ‘ആർ. ഡി. എക്സ്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് മഹിമ നമ്പ്യാർ. മിനി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയമായ പ്രകടനമാണ് മഹിമ ചിത്രത്തിൽ കാഴ്ചവെച്ചത്.

ഷെയ്ൻ നിഗം നായകനാവുന്ന ‘ലിറ്റിൽ ഹേർട്ട്സ്’ എന്ന ചിത്രമാണ് മഹിമയുടെ ഏറ്റവും പുതിയ ചിത്രം. നേരത്തെ തന്റെ പേര് മാറ്റിയതും പേരിന്റെ കൂടെ ജാതിപ്പേര് ചേർത്തതും ന്യൂമറോളജി നോക്കിയാണെന്ന് മഹിമ വെളിപ്പെടുത്തിയിരുന്നു. രണ്ട് പേരുകൾ ഉണ്ടെങ്കിൽ കരിയറിൽ വളർച്ചയുണ്ടാവുമെന്ന് പറഞ്ഞാണ് ഗോപിക എന്നുള്ള പേര് മാറ്റിയതെന്നും മഹിമ പറഞ്ഞറിരുന്നു. ശേഷം നിരവധി വിമർശനങ്ങളാണ് താരത്തിനെതിരെ വന്നത്.

ഇപ്പോഴിതാ അത്തരം വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മഹിമ നമ്പ്യാർ. താൻ തന്റെ ജാതിയെ കുറിച്ച് എവിടെയും പറഞ്ഞിട്ടില്ലെന്നും മുത്തച്ഛന്റെ സർ നെയിമാണ് താൻ കൂടെ ചേർത്തതെന്നുമാണ് മഹിമ പറയുന്നത്.

“പേരുമാറ്റാൻ എന്താണ് കാര്യമെന്നായിരുന്നു ചോദ്യം. അതുപക്ഷേ എഡിറ്റ് ചെയ്ത് തെറ്റായ രീതിയിലാണ് പുറത്തു പ്രചരിച്ചത്. പേരിനൊരു വാൽ എന്നത് ന്യൂമറോളജി നോക്കിയാണ് പറഞ്ഞത്, രണ്ടു പേരുണ്ടെങ്കിൽ ന്യൂമറോളജി പ്രകാരം നന്നാകും എന്നു കരുതി. എന്റെ ജാതിയെക്കുറിച്ച് എവിടെയും പറഞ്ഞിട്ടില്ല. പക്ഷേ വാർത്തയാക്കിയപ്പോൾ ന്യൂമറോളജിയെക്കുറിച്ചോ, രണ്ടു പേരു വേണം എന്നു പറഞ്ഞതോ ആരും വാർത്തകളിൽ പരാമർശിച്ചില്ല.

പേരിനൊരു വാലുണ്ടെങ്കിൽ അവസരങ്ങൾ ലഭിക്കും അതിനായാണ് മഹിമ നമ്പ്യാർ എന്നു ചേർത്തത് എന്നായി ഒടുവിൽ വാർ‌ത്ത. എന്റെ മുത്തച്ഛന്റെ സർ നെയിമാണ് ഞാൻ ചേർത്തത്, അതിനുള്ള അവകാശം എനിക്കില്ലേ? ​ഗോപിക എന്നായിരുന്നു എന്റെ പേര്. ആ പേര് ഞാൻ ഇട്ടതല്ല, മഹിമ എന്നാക്കിയതും പിന്നീട് നമ്പ്യാർ എന്നു ചേർത്തതും ഞാനല്ല.

നമ്മൾ ഇന്നു ജീവിക്കുന്ന സമൂഹത്തിൽ ഇങ്ങനെയുള്ള കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് ശരിയാണോ എന്ന പല കമന്റ്സും കണ്ടു. ഒരു പക്ഷേ ഞാൻ മണ്ടിയായിരിക്കാം അല്ലെങ്കിൽ എനിക്കു പേരിട്ട എന്റെ പേരന്റ്സിന്റെ മണ്ടത്തരമായിരിക്കാം. എനിക്ക് ആ പേരിട്ട സംവിധായകൻ മണ്ടനായിരിക്കാം. എന്റെ പേര് അങ്ങനെയായിപ്പോയി. അതിനി മാറ്റാൻ താൽപര്യമില്ല.” എന്നാണ് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ മഹിമ നമ്പ്യാർ പറഞ്ഞത്.

Latest Stories

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ