കോമ്പ്രമൈസ് ചെയ്യുമോ, പാക്കേജ് ഉണ്ട്, മൂന്ന് പേരെ തിരഞ്ഞെടുക്കാം, അതിന് പൈസ വേറെ; കാസ്റ്റിംഗ് കൗച്ച് അനുഭവം പങ്കുവെച്ച് മാലാ പാര്‍വതി

തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി മാലാ പാര്‍വതി. തമിഴ് സിനിമയില്‍ നിന്ന് തനിക്ക് വന്ന ചില ഫോണ്‍ കോളുകളെക്കുറിച്ചാണ് നടി പറഞ്ഞത്. സ്വാസിക അവതാരകയായ റെഡ് കാര്‍പെറ്റ് എന്ന പരിപാടിയിലാണ് നടി ഇതേക്കുറിച്ച് മനസ്സുതുറന്നത്. സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ചും മറ്റും കേള്‍ക്കുമ്പോള്‍ ഭര്‍ത്താവ് എന്തെങ്കിലും പറയാറുണ്ടോ എന്ന സ്വാസികയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.

‘കുറെ വര്‍ഷം മുന്‍പ് ‘ഇത് എന്ന മായം’ എന്നൊരു തമിഴ് സിനിമയില്‍ അഭിനയിച്ചിരുന്നു. അന്ന് ഞാന്‍ സിനിമയിലേക്ക് വരുന്നതേയുള്ളു. അത് കഴിഞ്ഞ് കുറെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരൊക്കെ ചെന്നൈയില്‍ നിന്ന് വിളിക്കും. കോമ്പ്രമൈസ് ചെയ്യുമോ, പാക്കേജ് ഉണ്ട്. എന്നൊക്കെ ചോദിച്ച്. ഞങ്ങള്‍ക്ക് ഇത് കോമഡിയാണ്

‘സതീശേട്ടനും എന്റെ കൂടെയിരുന്ന് ചിരിക്കും. ക്യാമറാമാന്‍, സംവിധായകന്‍, നിര്‍മ്മാതാവ്, നടന്‍ ഇവരില്‍ ആരെ വേണമെങ്കിലും സെലക്ട് ചെയ്യാം. അതിന് പൈസ വേറെ. ഇതൊക്കെ കേട്ട് ഞങ്ങള്‍ ചിരിച്ച് മറിയും,’ നടി പറഞ്ഞു.

നമ്മുടെ’   പെണ്‍കുട്ടികളെ എല്ലാം നേരിടാനാണ് പഠിപ്പിക്കേണ്ടത്. കാരണം  ഇതുപോലെ ഒരുപാട് കാര്യങ്ങള്‍ വരും. കൂടെ വരുന്നോ എന്ന് ചോദിക്കും എന്റെ കൂടെ കിടക്കുന്നോ എന്ന് ചോദിക്കും. . ഇവരെയൊക്കെ പേടിച്ച് നമ്മള്‍ വീടിനകത്ത് ഇരിക്കേണ്ട കാര്യമില്ല. നോ എന്ന് പറഞ്ഞാല്‍ മതി.  മാലാ പാര്‍വതി കൂട്ടിച്ചേര്ർത്തു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു