ഡബ്ള്യു.സി.സിയില്‍ ഞാനും ഭാഗ്യലക്ഷ്മിയുമൊന്നും വേണ്ടെന്ന് അവര്‍ നേരത്തെ തീരുമാനിച്ചിരിക്കാം: മാലാ പാര്‍വതി

മലയാള സിനിമയുടെ വനിതാ കൂട്ടായ്മയായ ഡബ്ള്യു.സി.സിയില്‍ താനില്ലാത്തതിനെ കുറിച്ച് മനസ്സ് തുറന്ന് നടി മാലാ പാര്‍വതി. ഡബ്ള്യു.സി.സി ആരംഭിച്ചപ്പോള്‍ തന്നെ താനും ഭാഗ്യലക്ഷ്മിയുമൊന്നും ഡബ്ള്യു.സി.സിയില്‍ വേണ്ടെന്ന് അവര്‍ ആദ്യമേ തീരുമാനിച്ചതാവാം എന്ന് മാല പാര്‍വതി പറഞ്ഞു. ദിലീപ് വിഷയത്തില്‍ തന്റെ നിലപാടില്‍ അവര്‍ക്ക് ദേഷ്യമുണ്ടാകാമെന്നാണ് ഇതിനു കാരണമായി മാലാ പാര്‍വതി ചൂണ്ടിക്കാട്ടുന്നത്.

“ഡബ്ള്യു.സി.സി ആരംഭിച്ചപ്പോള്‍ തന്നെ ഞാനതിന്റെ ഭാഗമായിരുന്നില്ല. ഞാനും ഭാഗ്യലക്ഷ്മിയുമൊന്നും ഡബ്ള്യു.സി.സിയില്‍ വേണ്ടെന്ന് അവര്‍ ആദ്യമേ തീരുമാനിച്ചതാവാം. ദിലീപ് വിഷയത്തില്‍ ഞാനെടുത്ത നിലപാടില്‍ അവര്‍ക്ക് നല്ല ദേഷ്യം വന്നുകാണും. കുറ്റം തെളിയിക്കപ്പെട്ടാല്‍ ദിലീപ് ശിക്ഷ അനുഭവിക്കട്ടെ. അതിലൊന്നും ഒരു നിലപാട് വ്യത്യാസവുമില്ല.”

“പ്രശ്‌നത്തില്‍ പെട്ടൊരാളെ ഞാനും കൂടി ചവിട്ടുന്നില്ല എന്നൊരു തീരുമാനമെടുത്തു. അതവര്‍ക്ക് ഇഷ്ടപ്പെട്ടു കാണില്ല. അതേ എനിക്കു പറ്റു. ഒരു പക്ഷേ മോശം സ്വഭാവമായിരിക്കാം. എന്നാല്‍ വ്യക്തിപരമായ ബന്ധങ്ങള്‍ എന്നെ സംബന്ധിച്ച് വലിയ കാര്യങ്ങളണ്.” കേരളകൗമുദിയുമായുള്ള അഭിമുഖത്തില്‍ മാലാ പാര്‍വതി പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ