ലൊക്കേഷനില്‍ വച്ച് വേദന വന്നതല്ല, രജനി സാറിന്റെ ചികിത്സ നേരത്തെ തീരുമാനിച്ചതാണ്: ലോകേഷ് കനകരാജ്

രജനികാന്തിനെ ആശുപത്രിയിലേക്ക് കൊണ്ടു പോയത് ‘കൂലി’ സിനിമയുടെ ലൊക്കേഷനില്‍ നിന്നാണെന്ന വാര്‍ത്തകള്‍ തള്ളി സംവിധായകന്‍ ലോകേഷ് കനകരാജ്. സെപ്റ്റംബര്‍ 30ന് ആയിരുന്നു രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയത്തിലേക്കുള്ള രക്തകുഴലുകളില്‍ നീര്‍ക്കെട്ട് കണ്ടതിനെ തുടര്‍ന്നായിരുന്നു താരത്തെ ചികിത്സയ്ക്ക് വിധേയനായത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയുടെ ലൊക്കേഷനില്‍ വെച്ച് ശക്തമായ വേദന വരികയും രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു പിന്നാലെ പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ ഇത് ചില യൂട്യൂബര്‍മാര്‍ ഉണ്ടാക്കിയതാണെന്നും തന്റെ ഭാഗങ്ങള്‍ ചിത്രീകരിച്ചു കഴിഞ്ഞ ശേഷമാണ് താരം ചികിത്സയ്ക്ക് പോയത് എന്നാണ് സംവിധായകന്‍ വ്യക്തമാക്കിയിരിക്കുന്നത്.

രജനി സാര്‍ സുഖം പ്രാപിക്കുന്നു, ഞാന്‍ അദ്ദേഹത്തോട് ഫോണില്‍ സംസാരിച്ചു. ഒരു കാര്യം വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നാല്‍പ്പത് ദിവസം മുമ്പേ ചികിത്സയെ കുറിച്ച് അദ്ദേഹം അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് സങ്കടകരമാണ്.

ആത്യന്തികമായി, കൂലിയുടെ ഷൂട്ടിംഗിനേക്കാള്‍ പ്രധാനമാണ് രജനി സാറിന്റെ ആരോഗ്യം. സെറ്റില്‍ അദ്ദേഹത്തിന് എന്തെങ്കിലും അസ്വസ്ഥതയുണ്ടെങ്കില്‍, ഞങ്ങള്‍ ഷൂട്ടിംഗ് റദ്ദാക്കുമായിരുന്നു, കൂടാതെ യൂണിറ്റ് മുഴുവന്‍ ആശുപത്രിയില്‍ അദ്ദേഹത്തിന്റെ അരികില്‍ ഉണ്ടാകുമായിരുന്നു.

യൂട്യൂബര്‍മാര്‍ ഇത്തരം വ്യാജം പ്രചരിപ്പിക്കുന്നത് കണ്ടപ്പോള്‍ നിരാശ തോന്നി എന്നാണ് ലോകേഷ് പറയുന്നത്. മാത്രമല്ല സെപ്റ്റംബര്‍ 28ന് രജനികാന്തിന്റെ ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായി. ഉടനെ തന്നെ നാഗാര്‍ജുനയുടെ ഭാഗവും പൂര്‍ത്തിയാകുമെന്നും ലോകേഷ് വ്യക്തമാക്കി.

കഴിഞ്ഞ തിങ്കളാഴ്ചയാണ് രജനികാന്തിനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയത്തില്‍ നിന്ന് പുറത്തേക്ക് പോകുന്ന രക്തകുഴലില്‍ നീര്‍വീക്കമുണ്ടായിരുന്നതായും എന്‍ഡോവാസ്‌കുലര്‍ റിപ്പയര്‍ ചികിത്സരീതിയിലൂടെ സ്റ്റെന്റ് സ്ഥാപിക്കുകയും നീര്‍വീക്കം പരിഹരിക്കുകയും ചെയ്തെന്ന് ഹോസ്പിറ്റല്‍ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം