ലൊക്കേഷനില്‍ വച്ച് വേദന വന്നതല്ല, രജനി സാറിന്റെ ചികിത്സ നേരത്തെ തീരുമാനിച്ചതാണ്: ലോകേഷ് കനകരാജ്

രജനികാന്തിനെ ആശുപത്രിയിലേക്ക് കൊണ്ടു പോയത് ‘കൂലി’ സിനിമയുടെ ലൊക്കേഷനില്‍ നിന്നാണെന്ന വാര്‍ത്തകള്‍ തള്ളി സംവിധായകന്‍ ലോകേഷ് കനകരാജ്. സെപ്റ്റംബര്‍ 30ന് ആയിരുന്നു രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയത്തിലേക്കുള്ള രക്തകുഴലുകളില്‍ നീര്‍ക്കെട്ട് കണ്ടതിനെ തുടര്‍ന്നായിരുന്നു താരത്തെ ചികിത്സയ്ക്ക് വിധേയനായത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയുടെ ലൊക്കേഷനില്‍ വെച്ച് ശക്തമായ വേദന വരികയും രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു പിന്നാലെ പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ ഇത് ചില യൂട്യൂബര്‍മാര്‍ ഉണ്ടാക്കിയതാണെന്നും തന്റെ ഭാഗങ്ങള്‍ ചിത്രീകരിച്ചു കഴിഞ്ഞ ശേഷമാണ് താരം ചികിത്സയ്ക്ക് പോയത് എന്നാണ് സംവിധായകന്‍ വ്യക്തമാക്കിയിരിക്കുന്നത്.

രജനി സാര്‍ സുഖം പ്രാപിക്കുന്നു, ഞാന്‍ അദ്ദേഹത്തോട് ഫോണില്‍ സംസാരിച്ചു. ഒരു കാര്യം വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നാല്‍പ്പത് ദിവസം മുമ്പേ ചികിത്സയെ കുറിച്ച് അദ്ദേഹം അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് സങ്കടകരമാണ്.

ആത്യന്തികമായി, കൂലിയുടെ ഷൂട്ടിംഗിനേക്കാള്‍ പ്രധാനമാണ് രജനി സാറിന്റെ ആരോഗ്യം. സെറ്റില്‍ അദ്ദേഹത്തിന് എന്തെങ്കിലും അസ്വസ്ഥതയുണ്ടെങ്കില്‍, ഞങ്ങള്‍ ഷൂട്ടിംഗ് റദ്ദാക്കുമായിരുന്നു, കൂടാതെ യൂണിറ്റ് മുഴുവന്‍ ആശുപത്രിയില്‍ അദ്ദേഹത്തിന്റെ അരികില്‍ ഉണ്ടാകുമായിരുന്നു.

യൂട്യൂബര്‍മാര്‍ ഇത്തരം വ്യാജം പ്രചരിപ്പിക്കുന്നത് കണ്ടപ്പോള്‍ നിരാശ തോന്നി എന്നാണ് ലോകേഷ് പറയുന്നത്. മാത്രമല്ല സെപ്റ്റംബര്‍ 28ന് രജനികാന്തിന്റെ ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായി. ഉടനെ തന്നെ നാഗാര്‍ജുനയുടെ ഭാഗവും പൂര്‍ത്തിയാകുമെന്നും ലോകേഷ് വ്യക്തമാക്കി.

കഴിഞ്ഞ തിങ്കളാഴ്ചയാണ് രജനികാന്തിനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയത്തില്‍ നിന്ന് പുറത്തേക്ക് പോകുന്ന രക്തകുഴലില്‍ നീര്‍വീക്കമുണ്ടായിരുന്നതായും എന്‍ഡോവാസ്‌കുലര്‍ റിപ്പയര്‍ ചികിത്സരീതിയിലൂടെ സ്റ്റെന്റ് സ്ഥാപിക്കുകയും നീര്‍വീക്കം പരിഹരിക്കുകയും ചെയ്തെന്ന് ഹോസ്പിറ്റല്‍ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക