രാജു ആകപ്പാടെ മൂഡ് ഓഫ് ആണ്, പൃഥ്വിരാജിനെ മാത്രം ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കം നടത്തുന്നുണ്ട്: ലിസ്റ്റിന്‍ സ്റ്റീഫന്‍

‘എമ്പുരാന്‍’ വിവാദത്തില്‍ പൃഥ്വിരാജിനെ മാത്രം ഒറ്റപ്പെടുത്തി ആക്രമിക്കുകയാണെന്ന് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. തന്റെ പുതിയ സിനിമയുടെ പൂജയ്ക്കിടെയാണ് ലിസ്റ്റിന്‍ മാധ്യമങ്ങളോട് സംസാരിച്ചത്. ആന്റണി പെരുമ്പാവൂരിന് പകരം ഞാന്‍ നിര്‍മ്മിച്ചാലും ഇതേ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കും. പൃഥ്വിരാജിനെ മാത്രം ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കം നടത്തുന്നുണ്ട്. അത് ശരിയല്ല എന്നാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരിക്കുന്നത്.

”ഞാന്‍ തന്നെ പൃഥ്വിരാജിനോട് ചോദിച്ചു, എന്താണ് ഈ നടക്കുന്നത് എന്ന്. രാജു ആകപ്പാടെ മൂഡ് ഓഫ് ആയിരുന്നു. പൃഥ്വിരാജിനെ മാത്രം ആയിട്ട് ഒറ്റപ്പെടുത്തുന്ന ഒരു രീതിയിലേക്ക് ഒക്കെ വന്നു കഴിയുമ്പോഴേക്കും അയാളൊരു സിനിമാപ്രേമിയാണ്, സിനിമയെ സ്‌നേഹിക്കുന്ന ആളാണ്, അപ്പോള്‍ അതിന്റെ സബ്ജക്ടിനെ അല്ലേ പറയേണ്ടത്, അല്ലാതെ പൃഥ്വിരാജിനെ ആണോ? സിനിമ കണ്ടുകഴിഞ്ഞ് ഇറങ്ങിയപ്പോള്‍ ആള്‍ക്കാര് പല രീതിയില്‍ പറയാന്‍ തുടങ്ങിയപ്പോഴാണ് ഇതിനൊരു വിവാദത്തിന്റെ പശ്ചാത്തലം വന്നത്.”

”ഞാനും ഈ സിനിമ ഫസ്റ്റ് ഡേ കണ്ടയാളാണ്. പല സിനിമകളിലും പല പ്രശ്‌നങ്ങളും ഉണ്ടാകും. ഞാന്‍ കടുവയും, വിമാനവും ചെയ്തപ്പോള്‍ ഇത്തരം പ്രശ്‌നം ഉണ്ടായിട്ടുണ്ട്. ഞാന്‍ ഒരു രാഷ്ട്രീയക്കാരനല്ല സിനിമയെ സ്‌നേഹിക്കുന്ന നിര്‍മ്മാതാവാണ്. ആന്റണി പെരുമ്പാവൂരിന് പകരം ഞാന്‍ നിര്‍മ്മിച്ചാലും ഇതേ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കും. എല്ലാവര്‍ക്കും അഭിപ്രായ സ്വതന്ത്ര്യമുള്ള കാലമാണ് പലരും പറയുന്നതും വലിയ വാര്‍ത്തകളായി വരുകയാണ്.”

”ആദ്യത്തെ നാല് ദിവസം ഞാന്‍ പോലും ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നില്ല. എന്തോ എവിടെയൊക്കയോ നടക്കുന്നു എനിക്ക് യാതൊരു പിടിയും ഇല്ലായിരുന്നു. ഞാന്‍ തന്നെ പൃഥ്വിരാജിനോട് ചോദിച്ചു. എന്താണ് സംഭവിക്കുന്നത് എന്ന്. പൃഥ്വിരാജിനെ മാത്രം ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കം നടത്തുന്നുണ്ട്. അത് ശരിയല്ല സിനിമ കുടുംബത്തില്‍ നിന്നും വന്ന, അന്യഭാഷയില്‍ അടക്കം ചിത്രങ്ങള്‍ ചെയ്യുന്ന പൃഥ്വിയെ കുറിച്ച് മുമ്പ് പരാതി വന്നില്ലല്ലോ.”

”ഇപ്പോള്‍ ഈ വിഷയത്തില്‍ അല്ലെ പരാതി അത് ആ വിഷയമാണ്, അല്ലാതെ സംവിധായകന്‍ അല്ല. എമ്പുരാന്റെ കഥ എല്ലാവര്‍ക്കും അറിയാമായിരുന്നു. ഇഷ്യു ഉള്ളതാണെങ്കില്‍ മുളയിലേ നുള്ളിക്കളയുമായിരുന്നു. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തുന്നതായിട്ടാണ് എനിക്ക് തോന്നിയത്. സിനിമയുടെ സബ്ജക്ട് ആണ് വിഷയമായി വന്നിരിക്കുന്നത്. അപ്പോള്‍ സബ്ജക്ടിനെ അല്ലേ പറയേണ്ടത്. അല്ലാതെ പൃഥ്വിരാജിനെ മാത്രമല്ലല്ലോ. എന്തൊക്കെ പറഞ്ഞാലും കളക്ഷന്‍ ഗംഭീരമാണ്.”

”എനിക്ക് 36 തിയേറ്ററുകളുണ്ട്. എല്ലായിടത്തും ഹൗസ് ഫുള്‍ ആണ്. സിനിമയുടെ മൊത്തം ഷെയര്‍ ഞാന്‍ എന്റെ തിയേറ്ററുകളില്‍ നിന്ന് മാത്രം കൊടുക്കുന്നുണ്ട്. വലിയ കാന്‍വാസില്‍ എടുത്ത ചിത്രമാണ്. സിനിമയായി മാത്രം കണ്ടാല്‍ മതി. ആദ്യ ദിനത്തില്‍ തന്നെ ഞാനും ഭാര്യയും സിനിമ കണ്ടു. ഒന്നും തോന്നിയില്ല. പിന്നീട് ചിലര്‍ വിവാദം പറയാന്‍ തുടങ്ങിയതോടെയാണ് കത്താന്‍ തുടങ്ങിയത്” എന്നാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പറയുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി