എന്റെ സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ട പോലെ: ലൈവില്‍ പൊട്ടിക്കരഞ്ഞ് നടി

അന്ന്യന്‍ എന്ന സിനിമയിലെ നായികയായി വന്ന നടിയാണ് സദ . ഒരു സിനിമ കൊണ്ട് തന്നെ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയയായ ഈ നടിയ്ക്ക് അന്ന്യന് ശേഷം വലിയ കരിയര്‍ ബ്രേക്ക് ഒന്നും ഉണ്ടായില്ല. എന്നാല്‍ സ്‌ക്രീനിലും മിനിസ്‌ക്രീനിലും നടി സജീവമാണ്.ഇപ്പോഴിതാ അടുത്തിടെ ഇന്‍സ്റ്റഗ്രാം ലൈവില്‍ വന്ന് നടി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. തന്റെ ബിസിനസ് സംരംഭത്തിന് വന്ന പ്രശ്‌നമാണ് നടി ലൈവില്‍ വിവരിച്ചത്.

എര്‍ത്ത് ലിങ്ക്‌സ് എന്ന ഒരു കഫേ സദ നടത്തിവരുന്നുണ്ട്. 2019 ഏപ്രില്‍ മാസത്തിലാണ് ഇത് ആരംഭിച്ചത്. മെയ് മാസം അവസാനത്തോടെ തന്റെ സ്വപ്നമായ കഫേ പൂട്ടുകയാണ് എന്നാണ് ലൈവില്‍ സദ പറഞ്ഞത്.
കഫേ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമ ഏപ്രില്‍ മാസത്തില്‍ കഫേയുടെ വാര്‍ഷിക ദിനത്തിലാണ് തന്നോട് ഒഴിയാന്‍ പറഞ്ഞത്.

അതിന് ഒരു മാസം തന്നു. ഇത് എന്റെ കുഞ്ഞാണ്, എന്റെ ആദ്യത്തെ ബിസിനസ് സംരംഭമാണ്. ഇത് ഇനി മതിയാക്കിയെ പറ്റൂ. ലാഭമാണോ നഷ്ടമാണോ എന്ന് നോക്കാതെയാണ് താന്‍ ഇത് നടത്തിയത് – തുടര്‍ന്ന് ലൈവില്‍ പലപ്പോഴും തന്റെ നിയന്ത്രണം തെറ്റി വിതുമ്പകയാണ്് സദ.

ദിവസം 12 മണിക്കൂര്‍വരെ ഇവിടെയിരുന്നു ജോലി ചെയ്തിട്ടുണ്ട്. വളരെ മോശം നിലയിലാണ് തനിക്ക് ഈ കെട്ടിടം ലഭിച്ചത്. എന്നാല്‍ അത് ഞാന്‍ എന്റെ പ്രയത്‌നത്തിലൂടെ മനോഹരമാക്കി. കൊവിഡ് ലോക്ക്‌ഡൌണ്‍ കാലത്ത് പോലും ഒരു പരാതിയും പറയാതെ ഞാന്‍ കെട്ടിട ഉടമയ്ക്ക് വാടകകൊടുത്തു.

വേറെ എവിടെയെങ്കിലും ഈ കഫേ വീണ്ടും തുറക്കാനാകുമോ എന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. മാനസികമായും ശാരീരികമായും ഞാന്‍ തളര്‍ന്നിരിക്കുകയാണ്. അവര്‍ വീഡിയോയില്‍ പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക