ഞാന്‍ സങ്കടപ്പെട്ടത് മൂന്ന് ആഴ്ചകളാണ്.. കുട്ടിക്കാലം മുതല്‍ കണ്ട അതിഗംഭീര മുഹൂര്‍ത്തങ്ങള്‍ പുനരാവിഷ്‌കരിക്കാനാണ് ശ്രമിച്ചത്‌, പക്ഷെ: ലിജോ ജോസ് പെല്ലിശേരി

‘മലൈകോട്ടൈ വാലിബന്‍’ സിനിമയ്ക്ക് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ തുടര്‍ന്നുണ്ടായ നിരാശ മറികടക്കാന്‍ ആഴ്ചകള്‍ എടുത്തെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ മലൈകോട്ടെ ബാലിബന്‍ സിനിമയ്ക്ക് കടുത്ത രീതിയിലുള്ള നെഗറ്റീവ് പ്രതികരണങ്ങള്‍ ആയിരുന്നു ലഭിച്ചത്. ഗലാട്ട പ്ലസിന്റെ ഡയറക്ടേഴ്‌സ് റൗണ്ട് ടേബിളില്‍ സംസാരിക്കവെയാണ് ലിജോ ജോസ് പെല്ലിശേരി നിരാശയില്‍ ആയതിനെ കുറിച്ച് പറഞ്ഞത്.

കുട്ടിക്കാലം മുതല്‍ സിനിമയില്‍ കണ്ട അതിഗംഭീര മുഹൂര്‍ത്തങ്ങള്‍ പുനരാവിഷ്‌കരിക്കാനാണ് മലൈക്കോട്ടൈ വാലിബനില്‍ ശ്രമിച്ചത്. എന്റെ മനസില്‍ പതിഞ്ഞ ആ സിനിമകളുടെ ഒരു മൊണ്ടാഷ് ആണ് അത്. ബച്ചന്‍ സാറും രജനി സാറും സ്‌ക്രീനില്‍ നിറഞ്ഞാടിയ സിനിമകളില്ലേ, കയ്യടിച്ചും വിസലടിച്ചും തിയേറ്ററില്‍ ആസ്വദിച്ച സിനിമകള്‍.

പക്ഷെ മലൈക്കോട്ടൈ വാലിബന് പ്രതീക്ഷിച്ച പ്രതികരണമല്ല ലഭിച്ചത്. അതിനെ കുറിച്ചോര്‍ത്ത് സങ്കടപ്പെട്ടത് വെറും മൂന്നാഴ്ചകളാണ്. പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരുകയെന്നതല്ല ഒരു സംവിധായകന്റെ ജോലി. മറിച്ച്, പ്രേക്ഷകരുടെ അഭിരുചികളെ മാറ്റി മറിക്കുവാന്‍ സംവിധായകന് കഴിയണം.

അവരുടെ ചലച്ചിത്രാസ്വാദന നിലവാരത്തെ ഉയര്‍ത്താന്‍ കഴിയണം. അതാണ് എന്റെ ശൈലി. സംവിധാനമെന്നാല്‍ സിനിമ നിര്‍മ്മിക്കുക എന്നത് മാത്രമല്ല. എന്ത് കാണണമെന്ന പ്രേക്ഷകരുടെ ചിന്തകളെ സ്വാധീനിക്കുന്നത് കൂടിയാകണം. അതും സംവിധാനത്തില്‍ പെടും എന്നാണ് ലിജോ ജോസ് പെല്ലിശേരി പറയുന്നത്.

അതേസമയം, മലൈകോട്ടെ വാലിബന് നേരെ നടന്ന ഹേറ്റ് ക്യാമ്പെയ്ന്‍ തന്നെ നിരാശപ്പെടുത്തിയെന്ന് നേരത്തെ സംവിധായകന്‍ പറഞ്ഞിരുന്നു. ഈ വര്‍ഷം ജനുവരി 25ന് ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. രണ്ട് ഭാഗങ്ങളായി ഒരുക്കാനിരുന്ന സിനിമയാണിത്. എന്നാല്‍ ആദ്യ ഭാഗത്തിന് മോശം പ്രതികരണം ലഭിച്ചതിനാല്‍ രണ്ടാം ഭാഗത്തിന് സാധ്യതയില്ലെന്നും സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി