ഞാന്‍ സങ്കടപ്പെട്ടത് മൂന്ന് ആഴ്ചകളാണ്.. കുട്ടിക്കാലം മുതല്‍ കണ്ട അതിഗംഭീര മുഹൂര്‍ത്തങ്ങള്‍ പുനരാവിഷ്‌കരിക്കാനാണ് ശ്രമിച്ചത്‌, പക്ഷെ: ലിജോ ജോസ് പെല്ലിശേരി

‘മലൈകോട്ടൈ വാലിബന്‍’ സിനിമയ്ക്ക് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ തുടര്‍ന്നുണ്ടായ നിരാശ മറികടക്കാന്‍ ആഴ്ചകള്‍ എടുത്തെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ മലൈകോട്ടെ ബാലിബന്‍ സിനിമയ്ക്ക് കടുത്ത രീതിയിലുള്ള നെഗറ്റീവ് പ്രതികരണങ്ങള്‍ ആയിരുന്നു ലഭിച്ചത്. ഗലാട്ട പ്ലസിന്റെ ഡയറക്ടേഴ്‌സ് റൗണ്ട് ടേബിളില്‍ സംസാരിക്കവെയാണ് ലിജോ ജോസ് പെല്ലിശേരി നിരാശയില്‍ ആയതിനെ കുറിച്ച് പറഞ്ഞത്.

കുട്ടിക്കാലം മുതല്‍ സിനിമയില്‍ കണ്ട അതിഗംഭീര മുഹൂര്‍ത്തങ്ങള്‍ പുനരാവിഷ്‌കരിക്കാനാണ് മലൈക്കോട്ടൈ വാലിബനില്‍ ശ്രമിച്ചത്. എന്റെ മനസില്‍ പതിഞ്ഞ ആ സിനിമകളുടെ ഒരു മൊണ്ടാഷ് ആണ് അത്. ബച്ചന്‍ സാറും രജനി സാറും സ്‌ക്രീനില്‍ നിറഞ്ഞാടിയ സിനിമകളില്ലേ, കയ്യടിച്ചും വിസലടിച്ചും തിയേറ്ററില്‍ ആസ്വദിച്ച സിനിമകള്‍.

പക്ഷെ മലൈക്കോട്ടൈ വാലിബന് പ്രതീക്ഷിച്ച പ്രതികരണമല്ല ലഭിച്ചത്. അതിനെ കുറിച്ചോര്‍ത്ത് സങ്കടപ്പെട്ടത് വെറും മൂന്നാഴ്ചകളാണ്. പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരുകയെന്നതല്ല ഒരു സംവിധായകന്റെ ജോലി. മറിച്ച്, പ്രേക്ഷകരുടെ അഭിരുചികളെ മാറ്റി മറിക്കുവാന്‍ സംവിധായകന് കഴിയണം.

അവരുടെ ചലച്ചിത്രാസ്വാദന നിലവാരത്തെ ഉയര്‍ത്താന്‍ കഴിയണം. അതാണ് എന്റെ ശൈലി. സംവിധാനമെന്നാല്‍ സിനിമ നിര്‍മ്മിക്കുക എന്നത് മാത്രമല്ല. എന്ത് കാണണമെന്ന പ്രേക്ഷകരുടെ ചിന്തകളെ സ്വാധീനിക്കുന്നത് കൂടിയാകണം. അതും സംവിധാനത്തില്‍ പെടും എന്നാണ് ലിജോ ജോസ് പെല്ലിശേരി പറയുന്നത്.

അതേസമയം, മലൈകോട്ടെ വാലിബന് നേരെ നടന്ന ഹേറ്റ് ക്യാമ്പെയ്ന്‍ തന്നെ നിരാശപ്പെടുത്തിയെന്ന് നേരത്തെ സംവിധായകന്‍ പറഞ്ഞിരുന്നു. ഈ വര്‍ഷം ജനുവരി 25ന് ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. രണ്ട് ഭാഗങ്ങളായി ഒരുക്കാനിരുന്ന സിനിമയാണിത്. എന്നാല്‍ ആദ്യ ഭാഗത്തിന് മോശം പ്രതികരണം ലഭിച്ചതിനാല്‍ രണ്ടാം ഭാഗത്തിന് സാധ്യതയില്ലെന്നും സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം