അങ്കമാലി ഡയറീസിന് മുമ്പേ ജല്ലിക്കട്ടിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയായിരുന്നു: ചിത്രം വൈകിയതിനെ കുറിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

മലയാള സിനിമയുടെ കാഴ്ച ശീലങ്ങളെ വെല്ലുവിളിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്റെ മറ്റൊരു വലിയ ചുവടുവയ്പ്പായിരുന്നു ജല്ലിക്കട്ട്. തിയേറ്ററുകളില്‍ നിറഞ്ഞ കൈയടി നേടി ചിത്രം പ്രദര്‍ശനം തുടരുകയാണ്. സോഷ്യല്‍ മീഡിയയിലൂം ചിത്രത്തെ പറ്റിയുള്ള ചര്‍ച്ചകള്‍ക്ക് ശമനമില്ല. അങ്കമാലി ഡയറീസ്, ഈമയൗ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിജോ ഒരുക്കിയ ചിത്രമാണ് ജല്ലിക്കട്ട്. എന്നാല്‍ അങ്കമാലി ഡയറീസിന് മുമ്പേ ജല്ലിക്കട്ടിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയായിരുന്നു എന്നാണ് ലിജോ പറയുന്നത്.

“അങ്കമാലി ഡയറീസിന് മുമ്പേ ജല്ലിക്കട്ടിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയായിരുന്നു. എന്നാല്‍ അന്ന് ഇത് എങ്ങനെ ക്രാക്ക് ചെയ്യണമെന്ന് അറിയില്ലായിരുന്നു. പിന്നീടാണ് ഇതിനുളള വഴി തെളിഞ്ഞുവരുന്നത്. അനിമല്‍ സെന്‍ട്രിക്ക് ഫിലിം ആണെന്നതാണ് ജല്ലിക്കട്ടിന്റെ വെല്ലുവിളിയും സാഹസികതയും. മലയാള സിനിമാ ലോകത്ത് നിന്നുകൊണ്ട് ഇത്തരത്തിലുള്ള ഒരു കഥ പറയുമ്പോള്‍ പല പരിമിതികളുമുണ്ട്. ബജറ്റ് മുതല്‍ നമുക്ക് കൈപ്പിടിയില്‍ ഒതുങ്ങുന്ന വിഎഫ്എക്‌സ് കമ്പനികള്‍ വരെയുള്ളതിന് പരിമിതികളുണ്ടായിരുന്നു.”

“ചിത്രം റിലീസ് ചെയ്ത് ആദ്യത്തെ രണ്ട് ദിവസം മാത്രമാണ് അതിന്റെ ഒരു എക്‌സൈറ്റ്‌മെന്റ് ഉണ്ടായിരുന്നത്. അതില്‍ നിന്ന് ഇപ്പോള്‍ ഞാന്‍ പുറത്ത് കടന്നു. ഇപ്പോള്‍ മറ്റൊരു സിനിമയുടെ ചിത്രീകരണത്തിലാണ്. കഴിഞ്ഞ ഡിസംബറില്‍ തന്നെ സിനിമയുടെ വര്‍ക്കുകള്‍ കഴിഞ്ഞിരുന്നു. പിന്നെ നല്ല ഫിലിം ഫെസ്റ്റിവലുകളില്‍ ഇതിന് സാധ്യതയുണ്ടെന്ന് കരുതി. അതിന് അയക്കാനായി ഹോള്‍ഡ് ചെയ്ത് വെച്ചിരുന്നതായിരുന്നു.” ഏഷ്യാവില്ലയുമായുള്ള അഭിമുഖത്തില്‍ ലിജോ പറഞ്ഞു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം