അങ്കമാലി ഡയറീസിന് മുമ്പേ ജല്ലിക്കട്ടിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയായിരുന്നു: ചിത്രം വൈകിയതിനെ കുറിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

മലയാള സിനിമയുടെ കാഴ്ച ശീലങ്ങളെ വെല്ലുവിളിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്റെ മറ്റൊരു വലിയ ചുവടുവയ്പ്പായിരുന്നു ജല്ലിക്കട്ട്. തിയേറ്ററുകളില്‍ നിറഞ്ഞ കൈയടി നേടി ചിത്രം പ്രദര്‍ശനം തുടരുകയാണ്. സോഷ്യല്‍ മീഡിയയിലൂം ചിത്രത്തെ പറ്റിയുള്ള ചര്‍ച്ചകള്‍ക്ക് ശമനമില്ല. അങ്കമാലി ഡയറീസ്, ഈമയൗ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിജോ ഒരുക്കിയ ചിത്രമാണ് ജല്ലിക്കട്ട്. എന്നാല്‍ അങ്കമാലി ഡയറീസിന് മുമ്പേ ജല്ലിക്കട്ടിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയായിരുന്നു എന്നാണ് ലിജോ പറയുന്നത്.

“അങ്കമാലി ഡയറീസിന് മുമ്പേ ജല്ലിക്കട്ടിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയായിരുന്നു. എന്നാല്‍ അന്ന് ഇത് എങ്ങനെ ക്രാക്ക് ചെയ്യണമെന്ന് അറിയില്ലായിരുന്നു. പിന്നീടാണ് ഇതിനുളള വഴി തെളിഞ്ഞുവരുന്നത്. അനിമല്‍ സെന്‍ട്രിക്ക് ഫിലിം ആണെന്നതാണ് ജല്ലിക്കട്ടിന്റെ വെല്ലുവിളിയും സാഹസികതയും. മലയാള സിനിമാ ലോകത്ത് നിന്നുകൊണ്ട് ഇത്തരത്തിലുള്ള ഒരു കഥ പറയുമ്പോള്‍ പല പരിമിതികളുമുണ്ട്. ബജറ്റ് മുതല്‍ നമുക്ക് കൈപ്പിടിയില്‍ ഒതുങ്ങുന്ന വിഎഫ്എക്‌സ് കമ്പനികള്‍ വരെയുള്ളതിന് പരിമിതികളുണ്ടായിരുന്നു.”

“ചിത്രം റിലീസ് ചെയ്ത് ആദ്യത്തെ രണ്ട് ദിവസം മാത്രമാണ് അതിന്റെ ഒരു എക്‌സൈറ്റ്‌മെന്റ് ഉണ്ടായിരുന്നത്. അതില്‍ നിന്ന് ഇപ്പോള്‍ ഞാന്‍ പുറത്ത് കടന്നു. ഇപ്പോള്‍ മറ്റൊരു സിനിമയുടെ ചിത്രീകരണത്തിലാണ്. കഴിഞ്ഞ ഡിസംബറില്‍ തന്നെ സിനിമയുടെ വര്‍ക്കുകള്‍ കഴിഞ്ഞിരുന്നു. പിന്നെ നല്ല ഫിലിം ഫെസ്റ്റിവലുകളില്‍ ഇതിന് സാധ്യതയുണ്ടെന്ന് കരുതി. അതിന് അയക്കാനായി ഹോള്‍ഡ് ചെയ്ത് വെച്ചിരുന്നതായിരുന്നു.” ഏഷ്യാവില്ലയുമായുള്ള അഭിമുഖത്തില്‍ ലിജോ പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക