ലേലം 2 കസബ കഴിഞ്ഞ് സംഭവിക്കേണ്ടതായിരുന്നു; നീണ്ടു പോയതിന്റെ കാരണം പറഞ്ഞ് നിഥിന്‍

സുരേഷ് ഗോപിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ലേലത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം വൈകുന്നതിനെക്കുറിച്ച് മനസ്സുതുറക്കുകയാണ് നിഥിന്‍.
ലേലം രണ്ടാം ഭാഗം കസബയ്ക്ക് ശേഷം ഉടനെ തന്നെ സംഭവിക്കേണ്ട ചിത്രമായിരുന്നുവെന്ന് നിഥിന്‍ രഞ്ജി പണിക്കര്‍ പറഞ്ഞു. എന്നാല്‍ അതിനിടയില്‍ അച്ഛന്‍ രഞ്ജി പണിക്കര്‍ക്ക് അഭിനയമായും മറ്റും ബന്ധപ്പെട്ട് ചില തിരക്കുകളുണ്ടായെന്നും അതിനാലാണ് ഇത്രയും വൈകിപ്പോയതെന്നും കൗമുദിയുമായുള്ള അഭിമുഖത്തില്‍ നിഥിന്‍ പറഞ്ഞു.

ലേലത്തിലെ പഴയ കഥാപാത്രങ്ങള്‍ക്കു പുറമെ ഗോകുല്‍ സുരേഷ്, മക്ബൂല്‍ സല്‍മാന്‍, അജു വര്‍ഗ്ഗീസ്, റായ് ലക്ഷ്മി, അര്‍ച്ചന കവി, നിരഞ്ജന അനൂപ്, പൂനം ബജ്‌വ എന്നിവരും ചിത്രത്തിലുണ്ടാകുമെന്നാണ് അറിയുന്നത്.

രഞ്ജി പണിക്കര്‍ പ്രൊഡക്ഷന്‍സും ആസിഫലിയുടെ ആദംസ് വേള്‍ഡും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. തമിഴരശന്‍ എന്ന ചിത്രത്തിലാണ് സുരേഷ് ഗോപി ഇപ്പോള്‍ അഭിനയിക്കുന്നത്. ശേഷം മറ്റൊരു തമിഴ് ചിത്രത്തിന്റേയും ഷൂട്ട് ഉണ്ട്. അത് പൂര്‍ത്തിയായാല്‍ ഉടന്‍ ലേലം ഷൂട്ട് തുടങ്ങുമെന്നാണ് അറിയുന്നത്. രഞ്ജി പണിക്കരുടെ മകന്‍ നിഥിന്‍ രഞ്ജി പണിക്കരാണ് സംവിധാനം.

രഞ്ജി പണിക്കരുടെ തിരക്കഥയില്‍ ജോഷിയുടെ സംവിധാനത്തില്‍ സുരേഷ് ഗോപി നായകനായി എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ലേലം. ചാക്കോച്ചിയായി സുരേഷ് ഗോപി എത്തുമ്പോള്‍ കൊച്ചു ചാക്കോച്ചിയായി എത്തുന്നത് മകന്‍ ഗോകുല്‍ സുരേഷ് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ