ലേലം 2 കസബ കഴിഞ്ഞ് സംഭവിക്കേണ്ടതായിരുന്നു; നീണ്ടു പോയതിന്റെ കാരണം പറഞ്ഞ് നിഥിന്‍

സുരേഷ് ഗോപിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ലേലത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം വൈകുന്നതിനെക്കുറിച്ച് മനസ്സുതുറക്കുകയാണ് നിഥിന്‍.
ലേലം രണ്ടാം ഭാഗം കസബയ്ക്ക് ശേഷം ഉടനെ തന്നെ സംഭവിക്കേണ്ട ചിത്രമായിരുന്നുവെന്ന് നിഥിന്‍ രഞ്ജി പണിക്കര്‍ പറഞ്ഞു. എന്നാല്‍ അതിനിടയില്‍ അച്ഛന്‍ രഞ്ജി പണിക്കര്‍ക്ക് അഭിനയമായും മറ്റും ബന്ധപ്പെട്ട് ചില തിരക്കുകളുണ്ടായെന്നും അതിനാലാണ് ഇത്രയും വൈകിപ്പോയതെന്നും കൗമുദിയുമായുള്ള അഭിമുഖത്തില്‍ നിഥിന്‍ പറഞ്ഞു.

ലേലത്തിലെ പഴയ കഥാപാത്രങ്ങള്‍ക്കു പുറമെ ഗോകുല്‍ സുരേഷ്, മക്ബൂല്‍ സല്‍മാന്‍, അജു വര്‍ഗ്ഗീസ്, റായ് ലക്ഷ്മി, അര്‍ച്ചന കവി, നിരഞ്ജന അനൂപ്, പൂനം ബജ്‌വ എന്നിവരും ചിത്രത്തിലുണ്ടാകുമെന്നാണ് അറിയുന്നത്.

രഞ്ജി പണിക്കര്‍ പ്രൊഡക്ഷന്‍സും ആസിഫലിയുടെ ആദംസ് വേള്‍ഡും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. തമിഴരശന്‍ എന്ന ചിത്രത്തിലാണ് സുരേഷ് ഗോപി ഇപ്പോള്‍ അഭിനയിക്കുന്നത്. ശേഷം മറ്റൊരു തമിഴ് ചിത്രത്തിന്റേയും ഷൂട്ട് ഉണ്ട്. അത് പൂര്‍ത്തിയായാല്‍ ഉടന്‍ ലേലം ഷൂട്ട് തുടങ്ങുമെന്നാണ് അറിയുന്നത്. രഞ്ജി പണിക്കരുടെ മകന്‍ നിഥിന്‍ രഞ്ജി പണിക്കരാണ് സംവിധാനം.

രഞ്ജി പണിക്കരുടെ തിരക്കഥയില്‍ ജോഷിയുടെ സംവിധാനത്തില്‍ സുരേഷ് ഗോപി നായകനായി എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ലേലം. ചാക്കോച്ചിയായി സുരേഷ് ഗോപി എത്തുമ്പോള്‍ കൊച്ചു ചാക്കോച്ചിയായി എത്തുന്നത് മകന്‍ ഗോകുല്‍ സുരേഷ് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക