രാവിലെ ഓട്ടോ പിടിച്ച് കട്ടൗട്ടിന് മുന്നിലെത്തി കുറെ നേരം നോക്കി തിരിച്ചുവരും, എം.ജി.ആറിന്റെയും ശിവാജി സാറിന്റെയും അപ്പുറത്ത് ദേ നില്‍ക്കുന്നു പിറവത്തെ പയ്യന്‍: ലാലു അലക്സ്

ആദ്യമായി പൊലീസ് വേഷത്തില്‍ അഭിനയിച്ചതിനെ കുറിച്ചും കട്ടൗട്ട് വച്ചത് കാണാന്‍ പോയതിനെ കുറിച്ചും പറഞ്ഞ് നടന്‍ ലാലു അലക്‌സ്. ഈ നാട് എന്ന സിനിമയിലാണ് ആദ്യമായി പൊലീസ് വേഷത്തില്‍ എത്തിയത് എന്നാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ലാലു അലക്‌സ് പറയുന്നത്.

വലിയ സിനിമ പോസ്റ്ററില്‍ പൊലീസ് യൂണിഫോം ഇട്ട് തന്നെ നിര്‍ത്തിയത് ശശിയേട്ടന്‍ (ഐവി ശശി) ആണ്. ഈ നാട് എന്ന സിനിമയിലൂടെ ആയിരുന്നു അത്. ചിത്രത്തില്‍ കമ്മീഷ്ണര്‍ അലക്സാണ്ടര്‍ ഐപിഎസ് എന്ന വേഷം ചെയ്തു. ഈ കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകര്‍ തന്നെ തിരിച്ചറിയാന്‍ തുടങ്ങിയത്.

ഈ നാട് ഇറങ്ങിയപ്പോള്‍ മദ്രാസില്‍ മൗണ്ട് റോഡിലെ സംഘം തിയേറ്ററിനു മുന്നില്‍ തന്റെ കട്ടൗട്ട് വെച്ചു. എംജിആറിന്റെയും ശിവാജി സാറിന്റെയും അപ്പുറത്ത് ദേ നില്‍ക്കുന്നു പിറവത്തെ ആ പയ്യന്‍ ലാലു അലക്സ്. അന്ന് ആര്‍കെ ലോഡ്ജിലാണ് താമസം.

രാവിലെ ഓട്ടോ പിടിച്ച് കട്ടൗട്ടിന് മുന്നിലെത്തി കുറെ നേരം നോക്കി നിന്നിട്ട് തിരിച്ചു പോരും. ഇന്നാണെങ്കില്‍ ഒരു സെല്‍ഫി എടുത്തു വയ്ക്കാമായിരുന്നു എന്നാണ് ലാലു അലക്സ് പറയുന്നത്. അതേസമയം, ബ്രോ ഡാഡി ആണ് ലാലു അലക്‌സിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ ലാലു അലക്‌സ് അവതരിപ്പിച്ച കുര്യന്‍ മാളിയേക്കല്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിനയരംഗത്തു നിന്നും കുറച്ചു കാലമായി മാറി നില്‍ക്കുകയായിരുന്ന ലാലു അലക്‌സിന്റെ ഗംഭീര തിരിച്ചുവരവായിരുന്നു ബ്രോ ഡാഡിയിലൂടെ.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം