രാവിലെ ഓട്ടോ പിടിച്ച് കട്ടൗട്ടിന് മുന്നിലെത്തി കുറെ നേരം നോക്കി തിരിച്ചുവരും, എം.ജി.ആറിന്റെയും ശിവാജി സാറിന്റെയും അപ്പുറത്ത് ദേ നില്‍ക്കുന്നു പിറവത്തെ പയ്യന്‍: ലാലു അലക്സ്

ആദ്യമായി പൊലീസ് വേഷത്തില്‍ അഭിനയിച്ചതിനെ കുറിച്ചും കട്ടൗട്ട് വച്ചത് കാണാന്‍ പോയതിനെ കുറിച്ചും പറഞ്ഞ് നടന്‍ ലാലു അലക്‌സ്. ഈ നാട് എന്ന സിനിമയിലാണ് ആദ്യമായി പൊലീസ് വേഷത്തില്‍ എത്തിയത് എന്നാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ലാലു അലക്‌സ് പറയുന്നത്.

വലിയ സിനിമ പോസ്റ്ററില്‍ പൊലീസ് യൂണിഫോം ഇട്ട് തന്നെ നിര്‍ത്തിയത് ശശിയേട്ടന്‍ (ഐവി ശശി) ആണ്. ഈ നാട് എന്ന സിനിമയിലൂടെ ആയിരുന്നു അത്. ചിത്രത്തില്‍ കമ്മീഷ്ണര്‍ അലക്സാണ്ടര്‍ ഐപിഎസ് എന്ന വേഷം ചെയ്തു. ഈ കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകര്‍ തന്നെ തിരിച്ചറിയാന്‍ തുടങ്ങിയത്.

ഈ നാട് ഇറങ്ങിയപ്പോള്‍ മദ്രാസില്‍ മൗണ്ട് റോഡിലെ സംഘം തിയേറ്ററിനു മുന്നില്‍ തന്റെ കട്ടൗട്ട് വെച്ചു. എംജിആറിന്റെയും ശിവാജി സാറിന്റെയും അപ്പുറത്ത് ദേ നില്‍ക്കുന്നു പിറവത്തെ ആ പയ്യന്‍ ലാലു അലക്സ്. അന്ന് ആര്‍കെ ലോഡ്ജിലാണ് താമസം.

രാവിലെ ഓട്ടോ പിടിച്ച് കട്ടൗട്ടിന് മുന്നിലെത്തി കുറെ നേരം നോക്കി നിന്നിട്ട് തിരിച്ചു പോരും. ഇന്നാണെങ്കില്‍ ഒരു സെല്‍ഫി എടുത്തു വയ്ക്കാമായിരുന്നു എന്നാണ് ലാലു അലക്സ് പറയുന്നത്. അതേസമയം, ബ്രോ ഡാഡി ആണ് ലാലു അലക്‌സിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ ലാലു അലക്‌സ് അവതരിപ്പിച്ച കുര്യന്‍ മാളിയേക്കല്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിനയരംഗത്തു നിന്നും കുറച്ചു കാലമായി മാറി നില്‍ക്കുകയായിരുന്ന ലാലു അലക്‌സിന്റെ ഗംഭീര തിരിച്ചുവരവായിരുന്നു ബ്രോ ഡാഡിയിലൂടെ.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക