ലാല്‍ സിംഗ് ഛദ്ദയില്‍ സെക്‌സ് സീനുകള്‍ ഉള്‍പ്പെടുത്തിയില്ല; കാരണം തുറന്നുപറഞ്ഞ് ആമിര്‍ ഖാന്‍

ഫോറസ്റ്റ് ഗംപിന്റെ റീമേക്ക് ലാല്‍ സിംഗ് ഛദ്ദയ്ക്കായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍. ഇന്ത്യന്‍ പ്രേക്ഷകര്‍ക്കിഷ്ടപ്പെടുന്ന രീതിയിലാണ് ഈ സിനിമ റീമേക്ക് ചെയ്തിരിക്കുന്നതെന്നാണ് ആമിര്‍ ഖാന്‍ പറയുന്നത്. ഹോളിവുഡ് പതിപ്പിലുള്ള സെക്‌സ് സീനുകള്‍ സിനിമയിലുള്‍പ്പെടുത്തിയിട്ടില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നു.

ഇതിന്റെ കാരണം വ്യക്തമാക്കുകയാണ് ആമിര്‍ ഖാനിപ്പോള്‍. പ്രേക്ഷകര്‍ക്ക് മുഴുവന്‍ കുടുംബത്തോടൊപ്പം വന്ന് കാണാന്‍ പറ്റുന്ന രീതിയിലാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നതെന്നും അതിനാല്‍ തന്നെ ഇത്തരം സീനുകള്‍ സിനിമയില്‍ നിന്ന് ഒഴിവാക്കുകയുമായിരുന്നെന്ന് ആമിര്‍ പറഞ്ഞു.

ആമിര്‍ ഖാന് പുറമെ കരീന കപൂര്‍, നാഗ ചൈതന്യ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് പ്രൊമോഷന്‍ പരിപാടികളില്‍ പങ്കെടുത്ത് വരികയാണ് താരങ്ങള്‍. കോഫി വിത്ത് കരണിന്റെ പുതിയ എപ്പിസോഡിലും കരീനയും ആമിറും എത്തുന്നുണ്ട്.

2018 ലിറങ്ങിയ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനാണ് ആമിര്‍ ഖാന്റെ അവസാനം റിലീസ് ചെയ്ത സിനിമ. വന്‍ ബജറ്റില്‍ ഒരുങ്ങിയ സിനിമ പക്ഷെ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍