എനിക്ക് ഒരിക്കലും ആ നടനെ പേടിയോടെയോ അകൽച്ചയോടെയോ കാണേണ്ടി വന്നിട്ടില്ല: ലാൽ ജോസ്

മലയാളത്തിൽ നിരവധി ഹിറ്റ് സിനിമകൾ ഒരുക്കിയിട്ടുള്ള സംവിധായകനാണ് ലാൽ ജോസ്. ശ്രീനിവാസൻ തിരക്കഥയെഴുതി മമ്മൂട്ടി നായകനായെത്തിയ ‘ഒരു മരവത്തൂര് കനവ്’ എന്ന ചിത്രത്തിലൂടെയാണ് ലാൽ ജോസ് സ്വതന്ത്ര സംവിധായകനാവുന്നത്. പിന്നീട് ചന്ദ്രനുദിക്കുന്ന ദിക്കിൽ, മീശമാധവൻ, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്മേറ്റ്സ്, അറബിക്കഥ, അയാളും ഞാനും തമ്മിൽ, ഡയമണ്ട് നെക്‌ലെയ്സ് തുടങ്ങീ നിരവധി ഹിറ്റ് സിനിമകൾ ലാൽ ജോസ് മലയാളത്തിന് സമ്മാനിക്കുകയുണ്ടായി.

ഇപ്പോഴിതാ തന്റെ ആദ്യ ചിത്രത്തിലെ നായകനായ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് ലാൽ ജോസ്.മമ്മൂട്ടിയെ ഒരിക്കലും പേടിയോടെയോ അകൽച്ചയോടെയോ കാണേണ്ടി വന്നിട്ടില്ല എന്നാണ് ലാൽ ജോസ് പറയുന്നത്.

“എനിക്ക് ഒരിക്കലും മമ്മൂക്കയെ അകൽച്ചയോടെയോ പേടിയോടെയോ കാണേണ്ടി വന്നിട്ടില്ല. എന്നും ഒരു വല്യേട്ടൻ എന്ന റെസ്പെക്റ്റോടെയാണ് അദ്ദേഹത്തെ ഞാൻ കാണുന്നത്. കമൽ സാറിൻ്റെ മഴയെത്തും മുമ്പേ എന്ന സിനിമയിൽ വർക്ക് ചെയ്യുമ്പോഴാണ് ഞാൻ അദ്ദേഹത്തെ പരിചയപെടുന്നത്.

അന്ന് തന്നെ എന്നെ ചീത്ത പറഞ്ഞു കൊണ്ടാണ് ഞങ്ങൾ തമ്മിൽ പരിചയം തുടങ്ങുന്നത്. എനിക്ക് അന്ന് തന്നെ അദ്ദേഹത്തെ കുറിച്ച് മനസിലായ ഒരു കാര്യമുണ്ട്. നമ്മൾ ഫേക്കല്ലെങ്കിൽ അദ്ദേഹത്തിൻ്റെ അടുത്ത് ഒന്നും പേടിക്കേണ്ട ആവശ്യമില്ല.

നമുക്ക് ചിലപ്പോൾ തെറ്റു സംഭവിക്കാം, ചില കാര്യങ്ങൾ അറിയാതിരിക്കാം. കാരണം ലോകത്ത് ഒരാൾക്ക് എല്ലാ കാര്യങ്ങളും അറിയണമെന്നില്ലല്ലോ. എന്നോട് ചോദിക്കുന്ന കാര്യങ്ങൾക്ക് ഞാൻ അറിയില്ലെങ്കിൽ അറിയില്ലെന്ന് തന്നെ പറയും. എന്റെ ആ ആറ്റിറ്റ്യൂഡാണ് പുള്ളിക്ക് ഇഷ്‌ടമായിട്ടുള്ളത് എന്നാണ് ഞാൻ കരുതുന്നത്.

കാരണം പിന്നീട് ഹരിഹരൻ സാറിൻ്റെ ഉദ്യാനപാലകൻ എന്ന സിനിമയിലേക്ക് എന്നെ അസോസിയേറ്റായി റെക്കമെൻ്റ് ചെയ്യുന്നത് മമ്മൂക്ക തന്നെയാണ്. കമൽ സാറിന്റെ ലൊക്കേഷനിൽ എന്നെ ചീത്തവിളിയായിരുന്നു. പല കാര്യങ്ങൾക്കും ചീത്ത പറഞ്ഞു.

ഞാൻ അന്ന് അസിസ്റ്റൻ്റ് ഡയറക്‌ടറാണ്. അസോസിയേറ്റ് പോലും അല്ലായിരുന്നു. പക്ഷേ അതേ ആളാണ് ‘കമലിൻ്റെ കൂടെ ഒരു പയ്യനുണ്ട്, ലാൽ ജോസഫ് എന്നാണ് പേര്. അവൻ നല്ല പയ്യനാണ്. അവനെ വിളിക്കാം’ എന്ന് പറയുന്നത്. അദ്ദേഹത്തിൻ്റെ സ്വഭാവം മനസിലാക്കി കഴിഞ്ഞാൽ പിന്നെ കുഴപ്പമില്ല.

എനിക്ക് ഏറ്റവും ഹാൻഡിൽ ചെയ്യാൻ എളുപ്പമുള്ളതായി തോന്നിയിട്ടുള്ളത് മമ്മൂക്കയെ ആണ്. ഇത്രയും നാളത്തെ പരിചയം കൊണ്ട് അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നത് എന്താണെന്ന് നമുക്ക് അറിയാം. അദ്ദേഹത്തിൻ്റെ ഭാവം മാറുമ്പോൾ തന്നെ മനസിലാകും. എന്തുകൊണ്ടാണ് അതെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ” എന്നാണ് സില്ലി മോങ്ക്സിന് നൽകിയ അഭിമുഖത്തിൽ ലാൽ ജോസ് പറഞ്ഞത്.

കെ. എൻ പ്രശാന്തിന്റെ ‘പൊനം’ എന്ന നോവലിനെ ആസ്പദമാക്കി പുതിയ സിനിമ ചെയ്യാനൊരുങ്ങുകയാണ് ലാൽ ജോസ്. കേരള- കർണാടക അതിർത്തി ഗ്രാമവും അവിടെയുള്ള മനുഷ്യരുടെ പകയും പ്രതികാരവും പ്രമേയമാവുന്നതാണ് പൊനം എന്ന നോവൽ.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു