എനിക്ക് ഒരിക്കലും ആ നടനെ പേടിയോടെയോ അകൽച്ചയോടെയോ കാണേണ്ടി വന്നിട്ടില്ല: ലാൽ ജോസ്

മലയാളത്തിൽ നിരവധി ഹിറ്റ് സിനിമകൾ ഒരുക്കിയിട്ടുള്ള സംവിധായകനാണ് ലാൽ ജോസ്. ശ്രീനിവാസൻ തിരക്കഥയെഴുതി മമ്മൂട്ടി നായകനായെത്തിയ ‘ഒരു മരവത്തൂര് കനവ്’ എന്ന ചിത്രത്തിലൂടെയാണ് ലാൽ ജോസ് സ്വതന്ത്ര സംവിധായകനാവുന്നത്. പിന്നീട് ചന്ദ്രനുദിക്കുന്ന ദിക്കിൽ, മീശമാധവൻ, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്മേറ്റ്സ്, അറബിക്കഥ, അയാളും ഞാനും തമ്മിൽ, ഡയമണ്ട് നെക്‌ലെയ്സ് തുടങ്ങീ നിരവധി ഹിറ്റ് സിനിമകൾ ലാൽ ജോസ് മലയാളത്തിന് സമ്മാനിക്കുകയുണ്ടായി.

ഇപ്പോഴിതാ തന്റെ ആദ്യ ചിത്രത്തിലെ നായകനായ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് ലാൽ ജോസ്.മമ്മൂട്ടിയെ ഒരിക്കലും പേടിയോടെയോ അകൽച്ചയോടെയോ കാണേണ്ടി വന്നിട്ടില്ല എന്നാണ് ലാൽ ജോസ് പറയുന്നത്.

“എനിക്ക് ഒരിക്കലും മമ്മൂക്കയെ അകൽച്ചയോടെയോ പേടിയോടെയോ കാണേണ്ടി വന്നിട്ടില്ല. എന്നും ഒരു വല്യേട്ടൻ എന്ന റെസ്പെക്റ്റോടെയാണ് അദ്ദേഹത്തെ ഞാൻ കാണുന്നത്. കമൽ സാറിൻ്റെ മഴയെത്തും മുമ്പേ എന്ന സിനിമയിൽ വർക്ക് ചെയ്യുമ്പോഴാണ് ഞാൻ അദ്ദേഹത്തെ പരിചയപെടുന്നത്.

അന്ന് തന്നെ എന്നെ ചീത്ത പറഞ്ഞു കൊണ്ടാണ് ഞങ്ങൾ തമ്മിൽ പരിചയം തുടങ്ങുന്നത്. എനിക്ക് അന്ന് തന്നെ അദ്ദേഹത്തെ കുറിച്ച് മനസിലായ ഒരു കാര്യമുണ്ട്. നമ്മൾ ഫേക്കല്ലെങ്കിൽ അദ്ദേഹത്തിൻ്റെ അടുത്ത് ഒന്നും പേടിക്കേണ്ട ആവശ്യമില്ല.

നമുക്ക് ചിലപ്പോൾ തെറ്റു സംഭവിക്കാം, ചില കാര്യങ്ങൾ അറിയാതിരിക്കാം. കാരണം ലോകത്ത് ഒരാൾക്ക് എല്ലാ കാര്യങ്ങളും അറിയണമെന്നില്ലല്ലോ. എന്നോട് ചോദിക്കുന്ന കാര്യങ്ങൾക്ക് ഞാൻ അറിയില്ലെങ്കിൽ അറിയില്ലെന്ന് തന്നെ പറയും. എന്റെ ആ ആറ്റിറ്റ്യൂഡാണ് പുള്ളിക്ക് ഇഷ്‌ടമായിട്ടുള്ളത് എന്നാണ് ഞാൻ കരുതുന്നത്.

കാരണം പിന്നീട് ഹരിഹരൻ സാറിൻ്റെ ഉദ്യാനപാലകൻ എന്ന സിനിമയിലേക്ക് എന്നെ അസോസിയേറ്റായി റെക്കമെൻ്റ് ചെയ്യുന്നത് മമ്മൂക്ക തന്നെയാണ്. കമൽ സാറിന്റെ ലൊക്കേഷനിൽ എന്നെ ചീത്തവിളിയായിരുന്നു. പല കാര്യങ്ങൾക്കും ചീത്ത പറഞ്ഞു.

ഞാൻ അന്ന് അസിസ്റ്റൻ്റ് ഡയറക്‌ടറാണ്. അസോസിയേറ്റ് പോലും അല്ലായിരുന്നു. പക്ഷേ അതേ ആളാണ് ‘കമലിൻ്റെ കൂടെ ഒരു പയ്യനുണ്ട്, ലാൽ ജോസഫ് എന്നാണ് പേര്. അവൻ നല്ല പയ്യനാണ്. അവനെ വിളിക്കാം’ എന്ന് പറയുന്നത്. അദ്ദേഹത്തിൻ്റെ സ്വഭാവം മനസിലാക്കി കഴിഞ്ഞാൽ പിന്നെ കുഴപ്പമില്ല.

എനിക്ക് ഏറ്റവും ഹാൻഡിൽ ചെയ്യാൻ എളുപ്പമുള്ളതായി തോന്നിയിട്ടുള്ളത് മമ്മൂക്കയെ ആണ്. ഇത്രയും നാളത്തെ പരിചയം കൊണ്ട് അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നത് എന്താണെന്ന് നമുക്ക് അറിയാം. അദ്ദേഹത്തിൻ്റെ ഭാവം മാറുമ്പോൾ തന്നെ മനസിലാകും. എന്തുകൊണ്ടാണ് അതെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ” എന്നാണ് സില്ലി മോങ്ക്സിന് നൽകിയ അഭിമുഖത്തിൽ ലാൽ ജോസ് പറഞ്ഞത്.

കെ. എൻ പ്രശാന്തിന്റെ ‘പൊനം’ എന്ന നോവലിനെ ആസ്പദമാക്കി പുതിയ സിനിമ ചെയ്യാനൊരുങ്ങുകയാണ് ലാൽ ജോസ്. കേരള- കർണാടക അതിർത്തി ഗ്രാമവും അവിടെയുള്ള മനുഷ്യരുടെ പകയും പ്രതികാരവും പ്രമേയമാവുന്നതാണ് പൊനം എന്ന നോവൽ.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ