അന്ന് എതിരാളി ഗുരു തന്നെയായിരുന്നു, അവാർഡ് എന്തായാലും ഒരേ കുടുംബത്തിലേക്കാണ് പോയത്: ലാൽ ജോസ്

മലയാള സിനിമയ്ക്ക് ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് ലാൽ ജോസ്. കലാമൂല്യമുള്ളതും ജനപ്രിയവുമായ ഒരുപാട് സിനിമകൾ ചെയ്യുകയും 2012 ൽ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കുകയും ചെയ്തിരുന്നു ലാൽ ജോസ്.

ഇപ്പോഴിതാ ‘അയാളും ഞാനും തമ്മിൽ’ എന്ന സിനിമയ്ക്ക് സംസ്ഥാന പുരസ്കാരം കിട്ടിയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് ലാൽ ജോസ്.

“കലാപരമായിട്ടും സാമ്പത്തികപരമായും വിജയിച്ച സിനിമയാണ് അയാളും ഞാനും തമ്മിൽ. അർഹിക്കുന്ന അംഗീകാരം അതിന് കിട്ടിയില്ലെന്ന് എനിക്ക് എല്ലാ കാലത്തും തോന്നിയിട്ടുണ്ട്. പക്ഷേ ആ സിനിമയിറങ്ങി കുറേ കാലങ്ങൾക്ക് ശേഷം ഇന്നും എവിടെങ്കിലും ഒരു ചെറുപ്പക്കാരനായ ഡോക്ടറെ കണ്ടുമുട്ടിയാൽ അയാൾ പറയും തന്നെ വളരെ സ്വാധീനിച്ച സിനിമയാണ് അതെന്ന്. അങ്ങനെ കേൾക്കുമ്പോൾ സന്തോഷം തോന്നാറുണ്ട്. എന്റെ ഏറ്റവും നല്ല സിനിമ അയാളും ഞാനും തമ്മിൽ ആണെന്ന് പറഞ്ഞ് പലരും സോഷ്യൽ മീഡിയയിലൂടെ എനിക്ക് മെസേജ് അയക്കാറുണ്ട്.

എന്നാൽ ആ സിനിമയ്ക്ക് കിട്ടിയ അവാർഡിലും ഒരു കയ്പ്പും മധുരവുമുണ്ട്. എന്റെ എല്ലാ സിനിമകളും ഞാൻ സ്റ്റേറ്റ് അവാർഡിനും നാഷണൽ അവാർഡിനും അയക്കാറുണ്ട്. നല്ലതോ ചീത്തയോ എന്ന് അപ്പോൾ നോക്കാറില്ല. കാരണം സിനിമയിലെ പാട്ടിനോ, പാട്ടു പാടിയ ആൾക്കോ, എഡിറ്റർക്കോ സിനിമാറ്റോഗ്രാഫർക്കോ ഒരു അവാർഡിന് സാധ്യതയുണ്ടെങ്കിൽ നഷ്ടമാവരുത് എന്ന് കരുതിയാണ്. അങ്ങനെ അയച്ചതാണ് ഈ സിനിമയും. പിന്നീട് ഞാനത് മറന്നുപോയിരുന്നു. ഒരു ദിവസം കമൽ സാർ വിളിച്ചിട്ട് നാളെ അവാർഡ് പ്രഖ്യാപിക്കുകയാണെന്ന് പറഞ്ഞു. നമ്മൾ രണ്ടുപേരുമാണ് ഇത്തവണ കോമ്പറ്റീഷൻ എന്ന് പറഞ്ഞു. അതെങ്ങനെ ശരിയാവും. സെല്ലുലോയിഡ് അടുത്ത വർഷമല്ലേ എന്ന് ഞാൻ ചോദിച്ചു. പക്ഷേ ഡിസംബറിന് മുൻപ് സെല്ലുലോയിഡിന്റെ സെൻസറിംഗ് കഴിഞ്ഞിരുന്നു.

പിറ്റേ ദിവസമാണ് വാർത്ത കേൾക്കുന്നത്. മികച്ച ചിത്രവും തിരക്കഥയും സെല്ലുലോയിഡ്. പക്ഷേ മികച്ച സംവിധായകൻ എനിക്കായിരുന്നു. അത് സ്വപ്നത്തിൽ പോലും ഇല്ലാതിരുന്നാ ഒരു കാര്യമാണ്. അത് സംഭവിച്ചു. കമൽ സാർ ആണ് എതിരെയുണ്ടായത് എന്നത് മാത്രമാണ് ഒരു ചെറിയ വിഷമം. അന്ന് മീഡിയ മുഴുവൻ ഗുരുവുമായിട്ടാണല്ലോ മത്സരം എന്ന് ചോദിച്ചു. ഒരേ കുടുംബത്തിലേക്കാന് അവാർഡ് പോവുന്നതെന്നാണ് ഞാനതിന് മറുപടി പറഞ്ഞത്. ” സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് ലാൽ ജോസ് മനസുതുറന്നത്.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ