മമ്മൂട്ടി നോ പറഞ്ഞ സിനിമകളാണ് എനിക്ക് കിട്ടുന്നത്, ബാക്കി വരുന്ന ഭക്ഷണം പോലെ, അറിയുമ്പോള്‍ തന്നെ വേണ്ടെന്ന് വെയ്ക്കും: ലാല്‍

സംവിധാനത്തിലൂടെ സിനിമയിലെത്തിയ ലാല്‍ പിന്നീട് മികച്ച നടന്മാരിലൊരാളായി ചുരുങ്ങിയ സമയം കൊണ്ട് തന്നെ മാറി. ലാലിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ കഥാപാത്രങ്ങളെക്കുറിച്ചുള്ള ലാലിന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

നായകനായി എത്തുന്ന സിനിമകള്‍ പൊതുവെ മമ്മൂട്ടിയടക്കമുള്ളവര്‍ നോ പറഞ്ഞതോ അവര്‍ക്ക് സമയമില്ലാത്തതിനാല്‍ ഒഴിവാക്കിയതോ ആയവയായിരിക്കുമെന്നാണ് ലാല്‍ പറയുന്നത്. തന്റെ പുതിയ സിനിമയായ ഡിയര്‍ വാപ്പിയുടെ ഓഡിയോ ലോഞ്ചിലായിരുന്നു ലാല്‍ മനസ് തുറന്നത്. തന്റെ ലീഡ് റോളുകളെ അദ്ദേഹം താരതമ്യം ചെയ്യുന്നത് ബാക്കി വരുന്ന ഭക്ഷണത്തോടാണ്.

ലീഡ് റോള്‍ ആണെന്ന് അറിയുമ്പോള്‍ തന്നെ താന്‍ വേണ്ടെന്ന് വെക്കാറുണ്ടെന്നും ലാല്‍ പറയുന്നുണ്ട്. അതേസമയം ഡിയര്‍ വാപ്പി അങ്ങനെയായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു ദിവസം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്നെ വിളിക്കുകയാണ് ഒരു പടമുണ്ട് ലീഡ് റോള്‍ ആണെന്ന്.

എന്നാല്‍ ലീഡ് റോള്‍ എന്ന് കേട്ടപ്പോള്‍ തന്നെ താന്‍ വേണ്ട എന്ന് പറയുകയായിരുന്നു. താരങ്ങള്‍ അഭിനയിക്കുന്ന സിനിമയാണെങ്കില്‍ ആവറേജ്, തരക്കേടില്ല എന്ന അഭിപ്രായം വന്നാല്‍ തന്നെ സൂപ്പര്‍ ഹിറ്റാകുമെന്നുമാണ് ലാല്‍ പറയുന്നത്. എന്നാല്‍ ഡിയര്‍ വാപ്പി പോലുള്ള സിനിമകള്‍ അങ്ങനെയല്ല. ഗംഭീരം എന്ന അഭിപ്രായം നേടിയാല്‍ സൂപ്പര്‍ഹിറ്റാവൂ ലാല്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു