റേപ്പ് ചെയ്യുമ്പോള്‍ സാരി പൊക്കല്ലേയെന്ന് ചിലര്‍ പറയും, ചേട്ടന് അമ്മയും പെങ്ങളുമില്ലേയെന്നാണ് സുഹാസിനി ചോദിച്ചത്; തുറന്ന് പറഞ്ഞ് കുണ്ടറ ജോണി

മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് കുണ്ടറ ജോണി. താന്‍ ചെയ്ത ബലാത്സംഗ സീനുകളെ കുറിച്ച്് നടന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടികൊണ്ടിരിക്കുന്നത്. ഒരു സമയത്ത് ഏറ്റവും കൂടുതല്‍ ബലാത്സംഗ സീനുകള്‍ ചെയ്തത് താനായിരുന്നു എന്നാണ് കുണ്ടറ ജോണി പറയുന്നത്.

അന്ന് കൂടുതല്‍ ബലാത്സംഗ സീനുകള്‍ ചെയ്തത് ഞാനായിരുന്നു. ആ ഒരു കാലഘട്ടത്തില്‍ യംഗ് വില്ലനായി ഞാനേ ഉണ്ടായിരുന്നുള്ളൂ. പിന്നെയാണ് ഭീമന്‍ രഘുവും ക്യാപ്റ്റന്‍ രാജുവുമൊക്കെ വരുന്നത്. അങ്കച്ചമയം എന്ന പടത്തിലെ ബലാത്സംഗ സീന്‍ ഏറെ വേദനിപ്പിച്ചു. ഒരു കുട്ടിയെ റേപ്പ് ചെയ്യുന്ന സീനാണ്.

എട്ടൊന്‍പത് വയസുള്ള കുട്ടിയാണ്. എട്ടൊന്‍പത് വയസുള്ള കുട്ടികളെയൊക്കെ നമ്മള്‍ ലാളിക്കുന്നതല്ലേ, റേപ്പ് ചെയ്യുന്നത് ശരിയാകുമോയെന്ന് സംവിധായകനോട് ചോദിച്ചു. ആ സീന്‍ ഒഴിവാക്കാന്‍ പറഞ്ഞെങ്കിലും, ചേട്ടന്റെ ആ ക്രൂരത കാണിക്കാന്‍ ഇത് വേണമെന്ന് പറഞ്ഞു എന്നാണ് കുണ്ടറ ജോണി പറയുന്നത്.

നടി സുഹാസിനിയെ റേപ്പ് ചെയ്യുന്ന സീനിനെ കുറിച്ചും നടന്‍ പറയുന്നുണ്ട്. കൊടേക്കനാലിലെ ഒരു പാര്‍ക്കില്‍ വച്ചാണ് റേപ്പ് ചെയ്യുന്നത്. ടൂറിസ്റ്റ് വണ്ടികളും ആളുകളുമൊക്കെ ചുറ്റുമുണ്ട്. സുഹാസിനി തമിഴില്‍ വലിയ താരവുമാണ്.

ഞാന്‍ സുഹാസിനിയോട് ചോദിച്ചു എന്തെങ്കിലും പറയാനുണ്ടോയെന്ന്. ജോണി ചേട്ടന് സിസ്റ്റേഴ്സ് ഇല്ലേന്നായിരുന്നു സുഹാസിനിയുടെ മറുപടി. വേറൊന്നും പറഞ്ഞില്ല. ചിലര്‍ റേപ്പ് സമയത്ത് സാരി പൊക്കല്ലേ എന്നൊക്കെ പറയും എന്നാണ് കുണ്ടറ ജോണി ഒരു അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക