നായികയ്ക്ക് സ്‌ക്രീന്‍ സ്‌പേസ് കൂടിയാല്‍ ഈഗോ വരുന്ന നടന്മാരാണ് അവര്‍, പക്ഷേ അദ്ദേഹം അങ്ങനെയല്ല: കൃതി സനോണ്‍

ബോളിവുഡില്‍ നിന്നും ഉണ്ടായ ചില ദുരനുഭവങ്ങളെ കുറിച്ച് നടി കൃതി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത് സിനിമയില്‍ നായികയ്ക്ക് സ്‌ക്രീന്‍ സ്‌പേസ് കൂടിപ്പോയാല്‍ ഈഗോ വരുന്ന നടന്മാര്‍ ബോളിവുഡില്‍ നിരവധിയാണ് എന്നാണ് കൃതി പറയുന്നത്. താന്‍ തന്നെ അത് അനുഭവിച്ച് അറിഞ്ഞിട്ടുണ്ടെന്നും കൃതി പറയുന്നു.

ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് തനിക്കുണ്ടായ ദുരനുഭവങ്ങളെ കുറിച്ച് കൃതി സനോണ്‍ പറയുന്നത്. സ്‌ക്രീന്‍ സ്‌പേസ് തുല്യമായി പങ്കിടാന്‍ മറ്റുള്ളവരെ അനുവദിക്കുന്ന നായകന്മാര്‍ വളരെ കുറവാണ്.

അറുപത് ശതമാനം നായികയും നാല്‍പത് ശതമാനം നായകനും വരുന്ന ഒരു സിനിമ ചെയ്യാന്‍ മിക്ക നായക നടന്മാരും തയ്യാറാകാത്ത സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. ആരും അത് ചെയ്യാന്‍ തയ്യാറായില്ല. അതിനാല്‍ ഈ കാര്യങ്ങള്‍ അല്‍പ്പം ബോളിവുഡില്‍ മാറേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു. അതേ സമയം അത്രരംഗി രേയില്‍ അക്ഷയ് ചെയ്തത് വളരെ പ്രശംസനീയമാണ്. ചെറുതെങ്കിലും നല്ല വേഷമായിരുന്നു. വലിയ പ്രാധാന്യം ഇല്ലാതിരുന്നിട്ടും അക്ഷയ് കുമാര്‍ അത് മനോഹരമായി ചെയ്തുവെന്നത് അഭിനന്ദിക്കേണ്ട ഒന്ന് തന്നെയാണ്. അവര്‍ കൂട്ടിച്ചേര്‍ത്തു.

ഏറ്റവും അവസാനം റിലീസ് ചെയ്ത കൃതി സനോണ്‍ സിനിമകള്‍ മിമിയും ഹം ദോ ഹമാരേ ദോയുമായിരുന്നു. അതില്‍ മിമി നെറ്റ്ഫ്‌ലിക്‌സിലാണ് സ്ട്രീം ചെയ്തത്. സറോ?ഗസി പ്രമേയമായ സിനിമ അവതരണത്തിലെ വ്യത്യസ്തതകൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക