കോളജില്‍ എന്നെ റാഗ് ചെയ്യാന്‍ വന്ന അല്‍ഫോണ്‍സിനെയാണ് ആദ്യം കാണുന്നത്, നേരത്തില്‍ ക്യാമറ ചെയ്യാനാണ് വിളിച്ചത്: കൃഷ്ണശങ്കര്‍

അല്‍ഫോണ്‍സ് പുത്രന്‍ ചിത്രങ്ങളായ പ്രേമം, നേരം എന്നിവയിലൂടെ ശ്രദ്ധ നേടിയ താരമാണ് കൃഷ്ണശങ്കര്‍. കോളേജില്‍ വച്ച് അല്‍ഫോണ്‍സ് പുത്രനെ പരിചയപ്പെട്ടതിനെ കുറിച്ചാണ് കൃഷ്ണശങ്കര്‍ കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

അല്‍ഫോണ്‍സ് തന്റെ സീനിയറായിരുന്നു. എം.ഇ.എസ് കോളേജ് മാറമ്പള്ളിയില്‍ അല്‍ഫോണ്‍സ് ബിബിഎയും താന്‍ ബികോമും ആയിരുന്നു. ശബരിയും താനും തൊബാമയുടെ സംവിധായകന്‍ മോസിനും ഒരേ ക്ലാസിലായിരുന്നു. തന്നെ റാഗ് ചെയ്യാന്‍ വന്നാണ് അല്‍ഫോണ്‍സിനെ ആദ്യം പരിചയപ്പെടുന്നത്.

ആ സൗഹൃദം പിന്നീട് സിനിമാ ചര്‍ച്ചയായി വളര്‍ന്നു. ഡിഗ്രിയ്ക്കു ശേഷം താന്‍ സിനിമാട്ടോഗ്രഫി പഠിക്കാന്‍ സന്തോഷ് ശിവന്‍ സാറിന്റെ ശിവന്‍ സ്റ്റുഡിയോയില്‍ ചേര്‍ന്നു, അല്‍ഫോണ്‍സ് ചെന്നൈയിലേക്കും പോയി. പ്രോജക്ട് ചെയ്യാനായിട്ടാണ് അല്‍ഫോണ്‍സ് നേരം ഷോട്ട് ഫിലിം എടുക്കുന്നത്.

നേരത്തിന്റെ ക്യാമറ ചെയ്യാനാണ് എന്നെ വിളിക്കുന്നത്. തനിക്ക് അഭിനയിക്കാന്‍ ഇഷ്ടമാണെന്ന് അറിയാവുന്നതു കൊണ്ട് നേരം സിനിമ ആക്കിയപ്പോള്‍ മാണിക് എന്ന കഥാപാത്രം തന്നു. പ്രേമത്തിലെ കോയ എന്ന കഥാപാത്രത്തിലൂടെയാണ് ഒട്ടമിക്ക അവസരങ്ങളും തനിക്ക് ലഭിച്ചതെന്നും കൃഷ്ണശങ്കര്‍ പറയുന്നു.

Latest Stories

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം