കോളജില്‍ എന്നെ റാഗ് ചെയ്യാന്‍ വന്ന അല്‍ഫോണ്‍സിനെയാണ് ആദ്യം കാണുന്നത്, നേരത്തില്‍ ക്യാമറ ചെയ്യാനാണ് വിളിച്ചത്: കൃഷ്ണശങ്കര്‍

അല്‍ഫോണ്‍സ് പുത്രന്‍ ചിത്രങ്ങളായ പ്രേമം, നേരം എന്നിവയിലൂടെ ശ്രദ്ധ നേടിയ താരമാണ് കൃഷ്ണശങ്കര്‍. കോളേജില്‍ വച്ച് അല്‍ഫോണ്‍സ് പുത്രനെ പരിചയപ്പെട്ടതിനെ കുറിച്ചാണ് കൃഷ്ണശങ്കര്‍ കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

അല്‍ഫോണ്‍സ് തന്റെ സീനിയറായിരുന്നു. എം.ഇ.എസ് കോളേജ് മാറമ്പള്ളിയില്‍ അല്‍ഫോണ്‍സ് ബിബിഎയും താന്‍ ബികോമും ആയിരുന്നു. ശബരിയും താനും തൊബാമയുടെ സംവിധായകന്‍ മോസിനും ഒരേ ക്ലാസിലായിരുന്നു. തന്നെ റാഗ് ചെയ്യാന്‍ വന്നാണ് അല്‍ഫോണ്‍സിനെ ആദ്യം പരിചയപ്പെടുന്നത്.

ആ സൗഹൃദം പിന്നീട് സിനിമാ ചര്‍ച്ചയായി വളര്‍ന്നു. ഡിഗ്രിയ്ക്കു ശേഷം താന്‍ സിനിമാട്ടോഗ്രഫി പഠിക്കാന്‍ സന്തോഷ് ശിവന്‍ സാറിന്റെ ശിവന്‍ സ്റ്റുഡിയോയില്‍ ചേര്‍ന്നു, അല്‍ഫോണ്‍സ് ചെന്നൈയിലേക്കും പോയി. പ്രോജക്ട് ചെയ്യാനായിട്ടാണ് അല്‍ഫോണ്‍സ് നേരം ഷോട്ട് ഫിലിം എടുക്കുന്നത്.

നേരത്തിന്റെ ക്യാമറ ചെയ്യാനാണ് എന്നെ വിളിക്കുന്നത്. തനിക്ക് അഭിനയിക്കാന്‍ ഇഷ്ടമാണെന്ന് അറിയാവുന്നതു കൊണ്ട് നേരം സിനിമ ആക്കിയപ്പോള്‍ മാണിക് എന്ന കഥാപാത്രം തന്നു. പ്രേമത്തിലെ കോയ എന്ന കഥാപാത്രത്തിലൂടെയാണ് ഒട്ടമിക്ക അവസരങ്ങളും തനിക്ക് ലഭിച്ചതെന്നും കൃഷ്ണശങ്കര്‍ പറയുന്നു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു