തെന്നിന്ത്യന്‍ സിനിമകളില്‍ ബോളിവുഡ് നടന്മാരെ വേണ്ടവിധം പരിഗണിക്കുന്നില്ല, കിട്ടുന്നത് മോശം വേഷങ്ങള്‍: ആരോപണവുമായി സംവിധായകന്‍

തെന്നിന്ത്യന്‍ സിനിമകള്‍ക്ക് രാജ്യമെമ്പാടും പ്രേക്ഷകരുണ്ട്. ‘ആര്‍ ആര്‍ ആറും’ ‘കെജിഎഫും’ ‘പുഷ്പ’യുമൊക്കെ ഇത്തരം സിനിമകള്‍ക്ക് ഉദാഹരണങ്ങളാണ്. ഇത്തരത്തില്‍ തെന്നിന്ത്യന്‍ സിനിമകള്‍ വ്യാപകമായി സ്വീകരിക്കപ്പെടുന്ന സാഹചര്യത്തിലും ബോളിവുഡില്‍ നിന്നെത്തുന്ന നാടന്മാര്‍ക്ക് തെന്നിന്ത്യന്‍ സിനിമയില്‍ മോശം കഥാപാത്രങ്ങളാണ് നല്‍കുന്നതെന്ന ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ കൃഷ്ണ ഡികെ.

ബോളിവുഡിലെ പ്രമുഖ നടന്മാര്‍ ഹിന്ദിയില്‍ പ്രധാന വേഷം ചെയ്യുമ്പോള്‍ തെന്നിന്ത്യയില്‍ മോശം വേഷങ്ങളാണ് ലഭിക്കുന്നത് എന്നാണ് സംവിധായകന്‍ പറയുന്നത്. ‘തമിഴിലും തെലുങ്കിലും ധാരാളം വില്ലന്മാര്‍ ബോളിവുഡില്‍ നിന്നുള്ളവരാണ്. ഇവിടെയുള്ള നമ്മുടെ എല്ലാ അഭിനേതാക്കളും അവിടെ പോയി മോശം വേഷങ്ങള്‍ ചെയ്യുകയാണ്.

സോനു സൂദ്, മുകുള്‍ ദേവ് എന്നിവരും വില്ലന്‍ വേഷങ്ങള്‍ ചെയ്ത ചില സമീപകാല അഭിനേതാക്കളും ഇതിനുദാഹരണമാണ്’, കൃഷ്ണ ഡികെയുടെ പുതിയ ചിത്രം ഫര്‍സിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലാണ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

ഷാഹിദ് കപൂറിനൊപ്പം വിജയ് സേതുപതിയും ഒന്നിക്കുന്ന ചിത്രമാണ് ഫര്‍സി. ക്രൈം ത്രില്ലറായെത്തുിയ ചിത്രം ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്തത്. ഷാഹിദിന്റെ ആദ്യ ത്രില്ലര്‍ ചിത്രവും ഒടിടി റിലീസും കൂടിയാണ് ഫര്‍സി.

Latest Stories

അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും വിവാഹിതരാകുന്നു? വിവാഹം സ്പെയിനിൽ വെച്ചെന്ന് റിപ്പോർട്ട്

ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദാക്കി

'മോദി ജനങ്ങളുടെ പോക്കറ്റടിക്കുന്ന 'വിലക്കയറ്റ മനുഷ്യൻ', ഇന്ധനവില വർധനവ് ഇനിയും തുടരും'; രാഹുൽ ഗാന്ധി

“281 രൂപയുടെ ഇന്ത്യ: രാജസ്ഥാനിലെ സ്ത്രീകൾ വീണ്ടും കാത്തിരിപ്പിന്റെ മരുഭൂമിയിൽ”

എംജി സർവകലാശാലയുടെ ഓണററി ഡോക്ട‌റേറ്റ് നടൻ മമ്മൂട്ടിക്ക്

'എന്റെ പൊന്നു ടിനി... നിങ്ങളൊരു കലാകാരനല്ലേ, അറിയാവുന്ന പണി ചെയ്ത് ജീവിക്ക്, അൻസിബയോടും കൂടിയാണ്'; അമ്മയിലെ പൊട്ടിത്തെറിയിൽ പ്രതികരിച്ച് നടൻ സുധീർ

അട്ടപ്പാടി മധു വധക്കേസ്: ശിക്ഷ വർദ്ധിപ്പിച്ച് ഹെെക്കോടതി; 12 പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി ഉയർത്തി

'എട്ടിന്റെ പണി തന്നിട്ടാണ് വഖഫ് ബോർഡ് പോയത്, പത്ത് മിനിറ്റ് കൊണ്ട് തീരുമാനം എടുപ്പിക്കാതിരിക്കാൻ മനപ്പൂർവം ചെയ്ത കാര്യം'; വിമർശിച്ച് വി ഡി സതീശൻ

ഗുരുവായൂരിൽ 1000 രൂപയുടെ ടിക്കറ്റ് എടുത്താണ് തൊഴുതത്; ഒരു ഭക്തന്റെയും ദർശനം തടസ്സപ്പെടുത്തിയിട്ടില്ല; ഞാൻ ഇനി അമ്പലത്തിൽ പോകരുത് എന്ന് കൂടി ദയവ് ചെയ്തു പറയരുത്: വി ഡി സതീശൻ

'രത്തൻ ഖേൽക്കറാണോ ഞങ്ങളെ ജയിപ്പിച്ചത്? വിവാദത്തിന്റെ അടിസ്ഥാനമെന്താണ്?'; ബാംഗാളുമായി കേരളത്തെ താരതമ്യം ചെയ്യാനാകില്ലെന്ന് വി ഡി സതീശൻ