'എന്നെ കണ്ടാല്‍ അദ്ദേഹത്തെ പോലെ തന്നെ, അഭിനയ ശൈലിയും 'അച്ഛന്റെ പോലെ തന്നെ'; 'കിഷോര്‍ സത്യന്‍' ബന്ധം പറഞ്ഞ് നടന്‍

അനശ്വര നടന്‍ സത്യന്റെ അമ്പതാം ഓര്‍മ ദിനമാണിന്ന്. നടന് പ്രണാമം അര്‍പ്പിച്ച് “കിഷോര്‍ സത്യന്‍” എന്ന പേരിലെ ബന്ധം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സിനിമാ-സീരിയല്‍ താരം കിഷോര്‍ സത്യ. താന്‍ സത്യന്‍ സാറിന്റെ മകനാണെന്ന അപവാദ പ്രചാരണം നടന്നതു മുതല്‍ തന്നെ കണ്ടാല്‍ അദ്ദേഹത്തെ പോലെ തന്നെയാണ്, അഭിനയ ശൈലിയും “അച്ഛന്റെ പോലെ തന്നെ” എന്ന് പറഞ്ഞ് നിരവധി മെസേജുകളും കോളുകളുമാണ് വരുന്നതെന്ന് നടന്‍ പറയുന്നു.

കിഷോര്‍ സത്യയുടെ കുറിപ്പ്:

സത്യന്‍ സാറിന്റെ മരണമില്ലാത്ത ഓര്‍മകള്‍ക്ക് ഇന്ന് 50 വയസാവുന്നു. പ്രണാമം. അദ്ദേഹത്തിന്റെ ഒരേ ഒരു സിനിമയെ ഞാന്‍ കൊട്ടകയില്‍ പോയി കണ്ടിട്ടുള്ളു. എന്റെ അമ്മവീട് കോട്ടയത്താണ്. അവധി ദിവസങ്ങളില്‍ കുട്ടികള്‍ അമ്മ വീട്ടില്‍ പോവുക പണ്ടത്തെ ഒരു പതിവായിരുന്നു. അങ്ങനെ ഒരിക്കല്‍ പോയപ്പോള്‍ ബന്ധുക്കളായ ചില ചേട്ടന്മാര്‍ (സ്റ്റാര്‍ തിയേറ്ററില്‍ ആണെന്ന് തോന്നുന്നു) “കടത്തുകാരന്‍” സിനിമ കാണാന്‍ എന്നെയും കൊണ്ടുപോയി.

പഴയ സിനിമയാണെന്നും വീണ്ടും വരുന്നതും കാണുന്നതും നമ്മുടെ ഭാഗ്യമാണെന്നുമൊക്കെ ചേട്ടന്മാര്‍ പറഞ്ഞിട്ടുണ്ടാവണം…! ഓര്‍മയില്‍ സെപിയ ടോണില്‍ നിറം മങ്ങിയ ചില ഓര്‍മതുണ്ടുകള്‍ മാത്രം. ലോവര്‍ പ്രൈമറിയില്‍ പഠിക്കുന്ന കുട്ടിക്ക് ഒരു വിസ്മയം മാത്രമായിരുന്നു അന്ന് സിനിമ. കാലം ഏറെ കടന്നുപോയി. ഞാനും മലയാളത്തിലെ നടന്മാരുടെ പട്ടികയില്‍ ഇടം പിടിച്ചു. ടെലിവിഷനിലൂടെ ഞാനും സത്യന്‍ സാറിന്റെയും സിനിമകകള്‍ കണ്ടു.

ഏതാണ്ട് ഒരു മാസം മുമ്പ് ഈ ചിത്രം ഒരാള്‍ എനിക്ക് ഫെയ്‌സ്ബുക്കിലൂടെ അയച്ചുതന്നു. എന്താണ് എന്ന് മറുകുറി ഇട്ടപ്പോള്‍ പറഞ്ഞു “കിഷോറിന്റെ ഫാമിലി ഫോട്ടോ അല്ലേ. നെറ്റില്‍ കണ്ടപ്പോള്‍ അയച്ച് തന്നതാണെന്നു.” ഞാന്‍ പറഞ്ഞു, എന്റെ പൊന്നു സഹോദരാ, സത്യന്‍ സാര്‍ എന്റെ അച്ഛനല്ല. അദ്ദേഹം നമ്മെ വിട്ട് പോയിട്ട് തന്നെ 50 വര്‍ഷങ്ങള്‍ കഴിഞ്ഞു. സാമാന്യ ബുദ്ധി ഉപയോഗിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ചെറുമകനല്ലേ എന്നെങ്കിലും ചോദിക്കാമായിരുന്നു.

ഞാന്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട് ഒന്നര പതിറ്റാണ്ട് കഴിഞ്ഞു. പക്ഷെ ഏഷ്യാനെറ്റില്‍ “കറുത്ത മുത്ത്” ചെയ്യുന്നതിനിടയിലാണ് ഞാന്‍ സത്യന്‍ സാറിന്റെ മകന്‍ ആണെന്നുള്ള ഒരു പ്രചരണം എവിടെനിന്നോ വന്ന് തുടങ്ങിയത്. എന്റെ പേരിലെ “സത്യ” കണ്ടപ്പോള്‍ ഏതെങ്കിലും ഓണ്‍ലൈന്‍ പത്ര വിരുതന്മാര്‍ പടച്ചിറക്കിയതാവാം ഇത്. ഞാന്‍ ആളുകളോട് മറുപടി പറഞ്ഞു മടുത്തു. എന്നെ കണ്ടാല്‍ അദ്ദേഹത്തെ പോലെ തന്നെയാണെന്നും അഭിനയ ശൈലിയും “അച്ഛന്റെ പോലെ തന്നെ” എന്നും പറഞ്ഞ് മെസ്സേജ് അയച്ചവരും ഫോണ്‍ വിളിച്ചവരും വരെയുണ്ട്. പോരെ പൂരം….

സാറിന്റെ ഒരു സിനിമ പോലും കാണാത്തവര്‍ ആവും മിക്കവരും. ചാനലുകളില്‍ പലരും കാട്ടികൂട്ടുന്ന അദ്ദേഹത്തിന്റെ അനുകരണ ആഭാസം മാത്രമാവും ഇക്കൂട്ടരില്‍ പലരും കണ്ടിട്ടുണ്ടാവുക….! കുറേക്കാലമായി ഈ “കിഷോര്‍ സത്യന്‍” ബന്ധം ഇല്ലാതെയിരിക്കുകയായിരുന്നു. അപ്പോഴാണ് കുടുംബ ചിത്രവുമായി കഴിഞ്ഞ മാസം ഒരാള്‍ ഏറെക്കാലത്തിനു ശേഷം എത്തിയത്. അദ്ദേഹത്തെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി വിട്ടു. ലോകം മുഴുവന്‍ അദ്ദേഹത്തെ ഇന്ന് ഓര്‍മിക്കുമ്പോള്‍ അറിയാതെ കിട്ടിയ ഒരു “സത്യന്‍ ബന്ധത്തിന്റെ” കഥ നിങ്ങളോട് പങ്കുവെക്കുന്നു എന്ന് മാത്രം.

Latest Stories

MI UPDATES: ഞാന്‍ എന്തായാലും അത് നേടും, ബുംറയുടെ വാക്കുകള്‍ ഒടുവില്‍ യാഥാര്‍ത്ഥ്യമായി, എന്തൊരു പ്ലെയറാണ് അവന്‍, കയ്യടിച്ച് ആരാധകര്‍

IPL 2025: ഹാര്‍ദിക്കും ഗില്ലും തെറ്റിപ്പിരിഞ്ഞു, ഇരുവര്‍ക്കുമിടയില്‍ എന്താണ് സംഭവിച്ചത്, ഇങ്ങനെ നടക്കുമെന്ന് വിചാരിച്ചില്ല, എല്ലാത്തിനും മറുപടിയുമായി ഒടുവില്‍ താരം

INDIAN CRICKET: കോഹ്‌ലിയുടെ പകരക്കാരന്‍ അവന്‍ തന്നെ, ഡബിള്‍ സെഞ്ച്വറി നേടിയാല്‍ പിന്നെ എങ്ങനെയാണ് ഒഴിവാക്കുക, ഇംഗ്ലണ്ട് ലയണ്‍സിനെതിരെ മിന്നിച്ച്‌ കരുണ്‍ നായര്‍

'ഇതൊരു അടി കേസല്ല, ഭാവിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്രശ്നങ്ങളുണ്ടാക്കി'; വിപിൻ ചെയ്തത് പൊറുക്കാൻ പറ്റാത്ത കാര്യങ്ങളെന്ന് ഉണ്ണി മുകുന്ദൻ

ബംഗ്ലാദേശ് പൗരന്മാരെ മനുഷ്യത്വവിരുദ്ധമായി നാടുകടത്തരുത്; പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം പരിശോധനയില്ലാതെ തള്ളിപ്പുറത്താക്കുന്നു; അംഗീകരിക്കാനാവില്ലെന്ന് സിപിഎം

ആനന്ദകര്‍ണ്ണികാരം 2025: കണിക്കൊന്നകള്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന കേരളത്തിനായി പാരിസ്ഥിതിക ദിനത്തില്‍ ഹാപ്പിനസ് സര്‍ക്കിള്‍ കൂട്ടായ്മയുടെ പ്രത്യേക പരിപാടി

കട്ടും വെട്ടും മാറ്റങ്ങളുമില്ല; 'നരിവേട്ട'യ്ക്ക് റീ സെന്‍സറിങ് നടത്തിയത് ഇക്കാരണത്താല്‍, വ്യക്തമാക്കി നിര്‍മ്മാതാക്കള്‍

IPL 2025: ജയിക്കേണ്ട കളി ഗുജറാത്ത് കൈവിട്ടതിന് കാരണമിത്, ആ പിഴവുകള്‍ വലിയ വില കൊടുക്കേണ്ടി വന്നുവെന്ന് ശുഭ്മാന്‍ ഗില്‍

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; കേരളത്തിൽ കൊവിഡ് മരണം സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

സ്‌കൂളുകൾ ജൂൺ 2ന് തുറക്കും; കാലാവസ്ഥ നിരീക്ഷിച്ചതിന് ശേഷം മാറ്റം വേണമോയെന്ന് തീരുമാനിക്കുമെന്ന് വിദ്യാഭ്യസ മന്ത്രി