'എന്നെ കണ്ടാല്‍ അദ്ദേഹത്തെ പോലെ തന്നെ, അഭിനയ ശൈലിയും 'അച്ഛന്റെ പോലെ തന്നെ'; 'കിഷോര്‍ സത്യന്‍' ബന്ധം പറഞ്ഞ് നടന്‍

അനശ്വര നടന്‍ സത്യന്റെ അമ്പതാം ഓര്‍മ ദിനമാണിന്ന്. നടന് പ്രണാമം അര്‍പ്പിച്ച് “കിഷോര്‍ സത്യന്‍” എന്ന പേരിലെ ബന്ധം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സിനിമാ-സീരിയല്‍ താരം കിഷോര്‍ സത്യ. താന്‍ സത്യന്‍ സാറിന്റെ മകനാണെന്ന അപവാദ പ്രചാരണം നടന്നതു മുതല്‍ തന്നെ കണ്ടാല്‍ അദ്ദേഹത്തെ പോലെ തന്നെയാണ്, അഭിനയ ശൈലിയും “അച്ഛന്റെ പോലെ തന്നെ” എന്ന് പറഞ്ഞ് നിരവധി മെസേജുകളും കോളുകളുമാണ് വരുന്നതെന്ന് നടന്‍ പറയുന്നു.

കിഷോര്‍ സത്യയുടെ കുറിപ്പ്:

സത്യന്‍ സാറിന്റെ മരണമില്ലാത്ത ഓര്‍മകള്‍ക്ക് ഇന്ന് 50 വയസാവുന്നു. പ്രണാമം. അദ്ദേഹത്തിന്റെ ഒരേ ഒരു സിനിമയെ ഞാന്‍ കൊട്ടകയില്‍ പോയി കണ്ടിട്ടുള്ളു. എന്റെ അമ്മവീട് കോട്ടയത്താണ്. അവധി ദിവസങ്ങളില്‍ കുട്ടികള്‍ അമ്മ വീട്ടില്‍ പോവുക പണ്ടത്തെ ഒരു പതിവായിരുന്നു. അങ്ങനെ ഒരിക്കല്‍ പോയപ്പോള്‍ ബന്ധുക്കളായ ചില ചേട്ടന്മാര്‍ (സ്റ്റാര്‍ തിയേറ്ററില്‍ ആണെന്ന് തോന്നുന്നു) “കടത്തുകാരന്‍” സിനിമ കാണാന്‍ എന്നെയും കൊണ്ടുപോയി.

പഴയ സിനിമയാണെന്നും വീണ്ടും വരുന്നതും കാണുന്നതും നമ്മുടെ ഭാഗ്യമാണെന്നുമൊക്കെ ചേട്ടന്മാര്‍ പറഞ്ഞിട്ടുണ്ടാവണം…! ഓര്‍മയില്‍ സെപിയ ടോണില്‍ നിറം മങ്ങിയ ചില ഓര്‍മതുണ്ടുകള്‍ മാത്രം. ലോവര്‍ പ്രൈമറിയില്‍ പഠിക്കുന്ന കുട്ടിക്ക് ഒരു വിസ്മയം മാത്രമായിരുന്നു അന്ന് സിനിമ. കാലം ഏറെ കടന്നുപോയി. ഞാനും മലയാളത്തിലെ നടന്മാരുടെ പട്ടികയില്‍ ഇടം പിടിച്ചു. ടെലിവിഷനിലൂടെ ഞാനും സത്യന്‍ സാറിന്റെയും സിനിമകകള്‍ കണ്ടു.

ഏതാണ്ട് ഒരു മാസം മുമ്പ് ഈ ചിത്രം ഒരാള്‍ എനിക്ക് ഫെയ്‌സ്ബുക്കിലൂടെ അയച്ചുതന്നു. എന്താണ് എന്ന് മറുകുറി ഇട്ടപ്പോള്‍ പറഞ്ഞു “കിഷോറിന്റെ ഫാമിലി ഫോട്ടോ അല്ലേ. നെറ്റില്‍ കണ്ടപ്പോള്‍ അയച്ച് തന്നതാണെന്നു.” ഞാന്‍ പറഞ്ഞു, എന്റെ പൊന്നു സഹോദരാ, സത്യന്‍ സാര്‍ എന്റെ അച്ഛനല്ല. അദ്ദേഹം നമ്മെ വിട്ട് പോയിട്ട് തന്നെ 50 വര്‍ഷങ്ങള്‍ കഴിഞ്ഞു. സാമാന്യ ബുദ്ധി ഉപയോഗിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ചെറുമകനല്ലേ എന്നെങ്കിലും ചോദിക്കാമായിരുന്നു.

ഞാന്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട് ഒന്നര പതിറ്റാണ്ട് കഴിഞ്ഞു. പക്ഷെ ഏഷ്യാനെറ്റില്‍ “കറുത്ത മുത്ത്” ചെയ്യുന്നതിനിടയിലാണ് ഞാന്‍ സത്യന്‍ സാറിന്റെ മകന്‍ ആണെന്നുള്ള ഒരു പ്രചരണം എവിടെനിന്നോ വന്ന് തുടങ്ങിയത്. എന്റെ പേരിലെ “സത്യ” കണ്ടപ്പോള്‍ ഏതെങ്കിലും ഓണ്‍ലൈന്‍ പത്ര വിരുതന്മാര്‍ പടച്ചിറക്കിയതാവാം ഇത്. ഞാന്‍ ആളുകളോട് മറുപടി പറഞ്ഞു മടുത്തു. എന്നെ കണ്ടാല്‍ അദ്ദേഹത്തെ പോലെ തന്നെയാണെന്നും അഭിനയ ശൈലിയും “അച്ഛന്റെ പോലെ തന്നെ” എന്നും പറഞ്ഞ് മെസ്സേജ് അയച്ചവരും ഫോണ്‍ വിളിച്ചവരും വരെയുണ്ട്. പോരെ പൂരം….

സാറിന്റെ ഒരു സിനിമ പോലും കാണാത്തവര്‍ ആവും മിക്കവരും. ചാനലുകളില്‍ പലരും കാട്ടികൂട്ടുന്ന അദ്ദേഹത്തിന്റെ അനുകരണ ആഭാസം മാത്രമാവും ഇക്കൂട്ടരില്‍ പലരും കണ്ടിട്ടുണ്ടാവുക….! കുറേക്കാലമായി ഈ “കിഷോര്‍ സത്യന്‍” ബന്ധം ഇല്ലാതെയിരിക്കുകയായിരുന്നു. അപ്പോഴാണ് കുടുംബ ചിത്രവുമായി കഴിഞ്ഞ മാസം ഒരാള്‍ ഏറെക്കാലത്തിനു ശേഷം എത്തിയത്. അദ്ദേഹത്തെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി വിട്ടു. ലോകം മുഴുവന്‍ അദ്ദേഹത്തെ ഇന്ന് ഓര്‍മിക്കുമ്പോള്‍ അറിയാതെ കിട്ടിയ ഒരു “സത്യന്‍ ബന്ധത്തിന്റെ” കഥ നിങ്ങളോട് പങ്കുവെക്കുന്നു എന്ന് മാത്രം.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ