ആ സംവിധായകന്‍ ജിതിന്‍ ലാല്‍ അല്ല, ഞാന്‍ മാപ്പ് ചോദിക്കുന്നു, വേട്ടയാടല്‍ നിര്‍ത്തൂ; കുറിപ്പുമായി 'കണ്ണൂര്‍ സ്‌ക്വാഡ്' സംവിധായകന്‍

സംവിധായകന്‍ ജിതിന്‍ ലാലിനോട് ക്ഷമ ചോദിച്ച് ‘കണ്ണൂര്‍ സ്‌ക്വാഡ്’ സിനിമയുടെ സംവിധായകന്‍ റോബി വര്‍ഗീസ് രാജ്. കണ്ണൂര്‍ സ്‌ക്വാഡ് സിനിമയെ കുറ്റം പറഞ്ഞ ഒരു സംവിധായകനെ കുറിച്ചുള്ള റോബി വര്‍ഗീസ് രാജിന്റെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു.

പത്മ തിയേറ്ററിനുള്ളില്‍ സിനിമ കാണാന്‍ എത്തിയപ്പോഴാണ് ഒരു സംവിധായകന്‍ സിനിമയുടെ ക്ലൈമാക്‌സിനെ കുറ്റം പറയുന്നത് കേട്ടത് എന്നായിരുന്നു റോബി വര്‍ഗീസ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. പിന്നാലെ ഈ സംവിധായകനെ തേടി മമ്മൂട്ടി ആരാധകര്‍ അടക്കം രംഗത്തെത്തിയിരുന്നു.

റോബിന്‍ വര്‍ഗീസ് രാജിന്റെ വാക്കുകള്‍:

എന്റെ അഭിമുഖവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇത്തരം സംഭവങ്ങള്‍ എല്ലായിടങ്ങളിലും നടക്കുന്നതാണെന്ന് ഞാന്‍ മനസിലാക്കണമായിരുന്നു. മാത്രമല്ല ആ അഭിമുഖത്തില്‍ എന്റെ വികാരം നിയന്ത്രിക്കാനും സാധിക്കാതെ വന്നു. ഞാന്‍ പറഞ്ഞ ആളുകളുടെ പേരുകള്‍ തിരഞ്ഞു പോകുന്നവരോട് ഒരു അപേക്ഷയുണ്ട്.

ദയവ് ചെയ്ത് ഇനി ഇതിന് പുറകെ പോകരുത്. നമുക്ക് നമ്മുടെ മറ്റ് പ്രവൃത്തികളില്‍ ശ്രദ്ധ തിരിക്കാം. ഈ കുറച്ച് മണിക്കൂറുകളില്‍ നിങ്ങള്‍ക്ക് സംഭവിച്ച ബുദ്ധിമുട്ടുകളില്‍ ജിതിന്‍ ലാലിനോട് ഞാന്‍ മാപ്പ് ചോദിക്കുന്നു. കാരണം നിങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യത്തിനാണ് ഇത്രയധികം ബുദ്ധിമുട്ട് നേരിടേണ്ടി വന്നത്. ജിതിന്‍ എന്റെ അടുത്ത സുഹൃത്താണ്.

കണ്ണൂര്‍ സ്‌ക്വാഡ് റിലീസ് ചെയ്ത ശേഷം എന്നെ ആദ്യ വിളിച്ച് അഭിനന്ദിക്കുന്ന ഒരാള്‍ കൂടിയാണ് ജിതിന്‍. ആ പേരിനായുള്ള വേട്ടയാടല്‍ നിര്‍ത്തൂ. ഇതൊരു അപേക്ഷയാണ്. റോബി വര്‍ഗീസിന് മറുപടിയുമായി ജിതിനും എത്തി. തന്നെയും തന്റെ ടീമിനെയും ചേര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ നിറയുന്ന ഊഹാപോഹങ്ങള്‍ ഇതോടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും റോബിക്ക് നന്ദി പറയുന്നു.

No description available.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക