ഒരു ശരാശരി മദ്യപാനിക്കും മുകളിലായിരുന്നു ഞാന്‍, പക്ഷേ..; കുറിപ്പ് പങ്കുവെച്ച് കണ്ണന്‍ സാഗര്‍

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ശ്രദ്ധേയനായ താരം കണ്ണന്‍ സാഗര്‍ ഇരുപത്തിയെട്ടാമത് വിവാഹ വാര്‍ഷികത്തില്‍ തന്റെ ജീവിതത്തെക്കുറിച്ച് രസകരമായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്.

കണ്ണന്റെ കുറിപ്പ്

എന്റെ ജീവിത യാത്രയില്‍ ഇരുപത്തിയെട്ടുവര്‍ഷം മുമ്പ് കൂടെകൂടിയതാ ഈ ദിനത്തില്‍ ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രാങ്കണത്തില്‍ വെച്ച്, അല്ല ഞാന്‍ കൂട്ടായ് കൂടിയതാണ് ചെങ്ങന്നൂരുകാരി ഗീതയോടൊപ്പം…

ഇഷ്ട്ട വിനോദം ചെറിയ വഴക്കുകള്‍, ഇഷ്ട്ട ഭക്ഷണം അവള്‍ തരുന്നത്, ഇഷ്ട്ട വസ്ത്രം അത് അവള്‍ തിരഞ്ഞെടുക്കും, നിത്യവും കേള്‍ക്കുന്ന വാക്ക് ‘ഇങ്ങനെ ഇരുന്നാല്‍ മതിയോ, പരിപാടിക്ക് പോകാതെ എങ്ങനാ ജീവിക്കുക’, വല്ലപ്പോഴും ഞാന്‍ പറയുന്ന വാക്ക് ‘ ഇങ്ങനാണേല്‍ ഞാന്‍ എവിടേലും ഇറങ്ങിപോകും’…

ഒരു ശരാശരി മദ്യപാനിക്കും മുകളിലായിരുന്നു ഞാന്‍, ഒരു മികച്ച പുകവലിക്കാരനിലും മികച്ചവനായിരുന്നു ഞാന്‍, ആ സമയം അത്യാവശ്യം ചെറു രോഗങ്ങള്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു ഞാന്‍, അപ്പോഴും ഞാന്‍ അവളോട് പറഞ്ഞിരുന്നു, ജീവിക്കാനുള്ള നെട്ടോട്ടമല്ലേ ഇതൊന്നും ഇല്ലാതെ പറ്റില്ല, കൂടൊള്ളവര്‍ എന്നിലും മികച്ചവരാ ദുശീലങ്ങളില്‍ അവര്‍ക്കൊപ്പം അല്ലെങ്കിലും അടുത്തെങ്കിലും ഞാന്‍ എത്തെണ്ടേയെന്നു പറയും,
ആയിക്കോ അവര്‍ക്കൊപ്പമോ മാറ്റാര്‍ക്കൊപ്പമോ പൊക്കോ, ഓട്ടത്തിനിടയില്‍ ഒന്നുവീണുപോയാല്‍ ഒരു കൈത്താങ്ങിന് ഇക്കൂട്ടര്‍ വന്നാമതി,
ഇത്തിരിയില്ലാത്ത കുഞ്ഞുങ്ങള്‍ ഒന്ന് പറക്കമുറ്റിയിട്ടു, അവര്‍ക്കൊപ്പം അച്ഛന്‍ കൈപിടിച്ച് കുറേ യാത്രചെയ്തിട്ടു, അവര്‍ക്കൊരു അഭിമാനിയായി, ബഹുമാന്യനായി, മാതൃകയായി സ്‌നേഹനിധിയായി എപ്പോഴും ഉണ്ടാവണമെന്ന ഒരു കുഞ്ഞു ആഗ്രഹം മാത്രമാണ് അവള്‍ക്കുള്ളത് എന്നെപ്പോഴും പറയും,

ഈ വിലക്കപ്പെട്ട കനികള്‍ കഴിക്കരുതേ എന്നു നിരന്തരം ഞാന്‍ പറയുന്നില്ല ഒന്ന് കുറച്ചുകൂടെയെ ന്നവള്‍,..
ആദ്യം കുറേ വാശിയായി,വാശിക്ക് ഊശിയായി ഒന്ന് കിടന്നുപോയി, ഒന്ന് ക്ഷീണിതനായി, ഒന്ന് പരവശനായി, ജീവിതത്തോട് ഒരു വെമ്പാലായി, താളം തെറ്റുന്നപോലെ, ഞാന്‍ പ്രതീക്ഷയോടെ കാത്തവരെ ആരേയും കാണുന്നില്ല, പണത്തിന്റെയും ആഹാരത്തിന്റെയും ദൗര്‍ലഭ്യം നന്നായി വീശിതുടങ്ങി, അപ്പോഴും കൂടെ നിന്നു ഒരു ധൈര്യവും ആവേശവും കടലോളം സ്‌നേഹവും എന്റെ കുഞ്ഞുങ്ങളുടെ അമ്മ എനിക്ക് നല്‍കി..
തിരിച്ചറിവുകള്‍ കാലം എനിക്ക് കാട്ടിത്തന്നു ദുശീലങ്ങള്‍ ഒന്നൊന്നായി ഞാന്‍ നിര്‍ത്തി അതും പൂര്‍ണ്ണമായി, ഇതിനെല്ലാം പിന്നില്‍ ദേ എന്റെ കൂടെ ഞാന്‍ ചേര്‍ത്തു പിടിച്ചിരിക്കുന്ന ഈ സഖിയുടേതാണ്,
എന്റെ കുഞ്ഞു കുഞ്ഞു നേട്ടങ്ങള്‍ക്ക്, കോട്ടങ്ങള്‍ക്ക് ഒരു വഴികാട്ടിയും, എന്റെ കുഞ്ഞു കഴിവിന്റെ കടുത്ത ആരാധികയും മാര്‍ഗ്ഗദര്‍ശിയും എന്റെ ജീവന്‍ടോണും ഇവളാണ്…
അവള്‍ എന്നും സന്തോഷത്താലും, സ്‌നേഹത്താലും, ലാളനയാലും ഇരുന്നാല്‍ മാത്രമേ എന്റെ കുഞ്ഞുകുടുംബം സന്തുഷ്ടമായി ഇരിക്കൂ, പ്രിയതമക്കു ആയുരാരോഗ്യ സൗഖ്യം ഭവ…

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു