മമ്മൂട്ടി സാര്‍ വന്നു പറഞ്ഞു, ഈ സിനിമയ്ക്ക് അങ്ങനെ വലിയ അഭിനയം ഒന്നും വേണ്ട: കനിഹ പറയുന്നു

മമ്മൂട്ടി ചിത്രം പഴശ്ശിരാജയില്‍ അഭിനയിച്ചതിന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് നടി കനിഹ. പഴശ്ശിരാജയില്‍ അഭിനയിക്കുമ്പോള്‍ പേടിയായിരുന്നു. അതിനാല്‍ താന്‍ അധികം മിണ്ടാതെ ഇരിക്കുകയായിരുന്നു എന്നാണ് കനിഹ പറയുന്നത്. തെറ്റുകളൊക്കെ പറഞ്ഞ് തന്ന് മമ്മൂട്ടി തന്നെ കംഫര്‍ട്ടിള്‍ ആക്കിയതിനെ കുറിച്ചാണ് താരം ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

മമ്മൂട്ടി സാര്‍ കേരളത്തിന്റെ സൂപ്പര്‍സ്റ്റാറല്ലെ. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുന്നതിന് മുമ്പ് അത്രയും വലിയൊരു താരത്തിന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയിരുന്നില്ല. ആദ്യമായാണ് ഒരു മെഗാസ്റ്റാറിന്റെ കൂടെ അഭിനയിച്ചത്. മമ്മൂക്കയുടെ കൂടെ പഴശ്ശിരാജയില്‍ ആദ്യ രണ്ട് സീനില്‍ അഭിനയിക്കുമ്പോള്‍ ഭയങ്കര പേടിയായിരുന്നു.

താന്‍ അധികം മിണ്ടാതെ ഇരുന്നു. ആക്ഷന്‍ എന്ന് പറയുമ്പോള്‍ മാത്രം ഡയലോഗ് പറയും. ചിത്രത്തില്‍ താന്‍ ആദ്യം അഭിനയിച്ച രീതി കണ്ട് മമ്മൂട്ടി സാര്‍ പറഞ്ഞു, ഈ സിനിമയ്ക്ക് അങ്ങനെ വലിയ അഭിനയം ഒന്നും വേണ്ട. സാധാരണ പോലെ അഭിനയിക്കുക എന്ന്. എന്തെങ്കിലും തെറ്റുകളൊക്കെ വന്നാല്‍ അദ്ദേഹം പറഞ്ഞു തരും.

പിന്നെ സെറ്റില്‍ താന്‍ അദ്ദേഹവുമായി കംഫര്‍ട്ടബിളായി. പേടിയെല്ലാം മാറി. മമ്മൂട്ടി സാറിന്റെ ചില നിര്‍ദേശങ്ങള്‍ തനിക്ക് നന്നായി ഉപകരിച്ചു. മമ്മൂട്ടി സാര്‍ വളരെ ഫ്രണ്ട്ലിയാണ്. താനൊരു പുതുമുഖമാണ് എന്ന രീതിയലല്ല അദ്ദേഹം തന്നെ കണ്ടത്. അഭിനയം പഠിക്കുന്ന ഒരാളെന്ന രീതിയിലാണ് അദ്ദേഹം തന്നെ കണ്ടത് എന്നും കനിഹ പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക