ബിരിയാണി ഞാന്‍ വേണ്ടെന്ന് വച്ച സിനിമയാണ്, കൂട്ടുകാരിയെ വിളിച്ച് കരയുമായിരുന്നു.. കൈയില്‍ അഞ്ച് പൈസയില്ലാതിരുന്നപ്പോള്‍ 70,000 രൂപ കിട്ടി: കനി കുസൃതി

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ തണ്ണിമത്തന്‍ ഡിസൈനിലുള്ള ബാഗുമായി എത്തി പലസ്തീന് പിന്തുണ പ്രഖ്യാപിച്ച നടി കനി കുസൃതിയുടെ ‘ബിരിയാണി’ എന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇസ്ലാമോഫോബിക് ആയ ചിത്രത്തില്‍ അഭിനയിച്ച കനിയാണോ പാലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നത് എന്നായിരുന്നു വിമര്‍ശകരുടെ ചോദ്യം.

ഈ വിമര്‍ശനങ്ങള്‍ക്കെതിരെ ചിത്രത്തിന്റെ സംവിധായകന്‍ രംഗത്തെത്തിയിരുന്നു. ബിരിയാണിയുടെ രാഷ്ട്രീയവും കാഴ്ചപ്പാടുമെല്ലാം തന്റേതാണെന്നും കാനില്‍ ഒരു സിനിമ നേടിയ നേട്ടത്തിനെ ഇകഴ്ത്തി കാണിക്കാന്‍ വേണ്ടി സിനിമയുടെ രാഷ്ട്രീയം വലിച്ചിഴക്കുന്നതിനോട് തനിക്ക് വിയോജിപ്പാണെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ സജിന്‍ വ്യക്തമാക്കിയിരുന്നു.

ബിരിയാണിയില്‍ അഭിനയിക്കാനുള്ള കാരണത്തെ കുറിച്ച് കനി കുസൃതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു വര്‍ക്കുമില്ലാതെ, കയ്യില്‍ അഞ്ചു പൈസയില്ലാതെ ഇരിക്കുമ്പോഴാണ് ആ സ്‌ക്രിപ്റ്റുമായി സംവിധായകന്‍ സജിന്‍ വരുന്നത്. സ്‌ക്രിപ്റ്റ് വായിച്ചപ്പോഴേ ഞാന്‍ പറഞ്ഞു, എനിക്കിതില്‍ പലതിനോടും വിയോജിപ്പുകളുണ്ടെന്ന്.

രാഷ്ട്രീയപരമായും എസ്‌തെറ്റിക്കലിയുമൊക്കെ ഇതില്‍ പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ട് എനിക്ക് ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ല. സജിന്‍ വേറെ നടിമാരെ നോക്കൂ, ആരെയും കിട്ടിയില്ല എന്നുണ്ടെങ്കില്‍ മാത്രം ഞാന്‍ ചെയ്യാം, അത് തന്നെ എനിക്ക് പൈസയുടെ ആവശ്യമുള്ളതുകൊണ്ടാണ്. എനിക്ക് മനസ് കൊണ്ട് ആ ചിത്രം ചെയ്യാന്‍ താല്‍പ്പര്യമില്ലായിരുന്നു.

സജിന്‍ മുസ്ലീം പിന്നോക്ക സമുദായത്തില്‍ നിന്നു വരുന്ന ആളാണ്. അത് സജിന്റെ കഥയാണ്, എനിക്കത് പറയാന്‍ അവകാശമില്ലേ എന്നു സജിന്‍ ചോദിച്ചു. ആ രീതിയില്‍ പറഞ്ഞാല്‍ ഉണ്ട്, പക്ഷേ എനിക്കപ്പോഴും അതു വേണ്ടെന്ന് തീരുമാനിക്കാമല്ലോ എന്നു ഞാന്‍ പറഞ്ഞു. നിങ്ങള്‍ വേറെയാരെങ്കിലും നോക്കൂ എന്നു തന്നെയാണ് ഞാന്‍ സജിനോട് പറഞ്ഞത്.

ഞാന്‍ വേണ്ടെന്ന് വച്ച സിനിമയാണത്. എനിക്ക് ഇഷ്ടമില്ലാത്ത, ഒരു തരത്തിലും ഭാഗമാവാന്‍ ആഗ്രഹമില്ലാത്ത സിനിമയാണിത്. പക്ഷേ എന്റെ കയ്യില്‍ അഞ്ചു പൈസയില്ലാതെ ഇരിക്കുകയാണ്. 70,000 രൂപയാണ് ആ ചിത്രത്തിന് പ്രതിഫലം തന്നത്. അത് എന്നെ സംബന്ധിച്ച് വലിയ രൂപയായിരുന്നു, കാരണം അപ്പോള്‍ എന്റെ അക്കൗണ്ടില്‍ മൂവായിരം രൂപയോ മറ്റോ ഉള്ളൂ.

70,000 രൂപ കിട്ടിയാല്‍ അത്രയും നല്ല കാര്യം എന്നാണ് ഞാന്‍ വിചാരിച്ചത്. അങ്ങനെയാണ് അത് ചെയ്യുന്നത്. ആ ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ കൂട്ടുകാരിയെ വിളിച്ച് സങ്കടം പറഞ്ഞ് കരയും. ബിരിയാണി എന്ന ചിത്രത്തിന്റെ കാര്യത്തില്‍ മാത്രമല്ലാട്ടോ, പല സിനിമകളും ചെയ്യേണ്ടി വന്നതില്‍ ഞാന്‍ കരഞ്ഞിട്ടുണ്ട് എന്നാണ് കനി കുസൃതി പറയുന്നത്.

Latest Stories

'രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ തീരുമാനം അന്തിമം, ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ല'; കെ മുരളീധരൻ

ഇന്‍ഡിഗോ പ്രതിസന്ധി വഷളാകാന്‍ അനുവദിച്ചു, പ്രശ്‌നത്തിനാക്കം കൂട്ടിയത് സര്‍ക്കാര്‍ നിലപാട്; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള; കേസ് രേഖകൾ വേണമെന്ന ആവശ്യത്തിലുറച്ച് ഇഡി, എതിർത്ത് എസ്ഐടി; അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ഒഡീഷയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവം; മാല്‍ക്കാന്‍ ഗിരി ജില്ലയില്‍ സമൂഹമാധ്യമങ്ങളുടെ നിരോധനം നീട്ടി

'ആന്തരിക രക്തസ്രാവം ഉണ്ടായി, മരണകാരണം തലക്കേറ്റ ഗുരുതര പരിക്ക്'; മലയാറ്റൂരിൽ ആൺസുഹൃത്ത് കൊലപ്പെടുത്തിയ ചിത്രപ്രിയ നേരിട്ടത് അതിക്രൂര മർദ്ദനം

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസില്‍ മുൻകൂര്‍ ജാമ്യം ലഭിച്ചതിനെതിരെ അപ്പീല്‍ പോകാൻ സര്‍ക്കാര്‍, ഹൈക്കോടതിയെ സമീപിക്കും

'നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണം, സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണം'; പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധി ചോര്‍ന്നതായി ആക്ഷേപം; വിധിക്ക് ഒരാഴ്ചയ്ക്ക് മുമ്പ് സാമ്യമുള്ള ഊമക്കത്ത് കിട്ടി; വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി

ശബരിമല സ്വര്‍ണക്കൊള്ള; രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി, നടപടി ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്ന്

മനുഷ്യാവകാശം: ജീവൻ vs ശക്തി”