ആ പ്രണയം തുടങ്ങുന്നത് പത്താം വയസില്‍, അത്ര ചെലവേറിയതല്ല..; വേറിട്ട ഇഷ്ടം പറഞ്ഞ് കനി കുസൃതി, വൈറലാകുന്നു

ലുങ്കിയോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ച് പറഞ്ഞ് നടി കനി കുസൃതി. നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ പത്താം വയസിലാണ് ലുങ്കിയുടെ കംഫര്‍ട്ടിനെ കുറിച്ച് മനസിലാക്കുന്നത്. എന്നാല്‍ 18-ാം വയസു മുതലാണ് ധരിക്കാന്‍ തുടങ്ങിയത് എന്നാണ് കനി പറയുന്നത്. അച്ഛന്റെ ലുങ്കി ഉടുത്ത് നില്‍ക്കുന്ന ഒരു ചിത്രം പങ്കുവച്ചാണ് കനി കുസൃതിയുടെ രസകരമായ പോസ്റ്റ്.

കനി കുസൃതിയുടെ കുറിപ്പ്:

ലുങ്കിയോടുള്ള എന്റെ പ്രണയം. 10-ാം വയസിലാണ് ഈ വസ്ത്രത്തിന്റെ ഗംഭീരമായ ചാരുതയും കംഫര്‍ട്ടും ഞാന്‍ മനസിലാക്കി. അതുമാത്രമല്ല, അവയ്ക്ക് മനോഹരമായ പാറ്റേണുകളും നിറങ്ങളും ഉണ്ടായിരുന്നു, അത്ര ചെലവേറിയതുമല്ല. ഞങ്ങളുടെ വീടിനോട് ചേര്‍ന്നുള്ള കടയില്‍ ഏകദേശം 35 രൂപ മുതല്‍ 50 രൂപ വരെയായിരുന്നു അവയുടെ വില.

എനിക്കായി ഷര്‍ട്ടുകളും പാവാടകളും ഫ്രോക്കുകളും കുര്‍ത്തകളും തുന്നാന്‍ ഞാന്‍ മുത്തശ്ശിയോട് ആവശ്യപ്പെടാന്‍ തുടങ്ങി. മുത്തശ്ശി സന്തോഷപൂര്‍വ്വം അവ തയ്യാറാക്കി, എന്റെ കൗമാര കാലത്ത് ഞാന്‍ അവ ധരിച്ചിരുന്നു. എനിക്ക് 18 വയസ്സ് തികഞ്ഞപ്പോള്‍, ഞാന്‍ കൈലി ധരിക്കാന്‍ തുടങ്ങി.

ചിത്രത്തിലുള്ളത് (2004ല്‍) എന്റെ അച്ഛന്‍ മൈത്രേയന്റെ ലുങ്കിയാണ്. ബാക്ക് സ്റ്റേജില്‍ വച്ച് ജ്യോതിഷ് എംജി എടുത്ത പടം. ഉഷ്ണമേഖലാ കാലാവസ്ഥയില്‍ ധരിക്കാവുന്ന ഏറ്റവും മികച്ച വസ്ത്രങ്ങളിലൊന്നാണ് ഇതെന്ന് എനിക്ക് തോന്നുന്നു.

Latest Stories

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ