മോഹൻലാലിനെ സംബന്ധിച്ച് അന്നത്തെ കാലത്ത് പോലും ആ വേഷം ചെയ്യുന്നത് ഒരു പ്രശ്നമായിരുന്നില്ല: കമൽ

മലയാള സിനിമയ്ക്ക് ഒരുപാട് മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് കമൽ. 1986-ൽ പുറത്തിറങ്ങിയ ‘മിഴിനീർപൂക്കൾ’ എന്ന ചിത്രത്തിലൂടെയാണ് കമൽ സംവിധാനം രംഗത്തേക്ക് എത്തിയത്. കാക്കോത്തി കാവിലെ അപ്പൂപ്പൻ താടികൾ, ഉണ്ണികളേ ഒരു കഥ പറയാം, ഉള്ളടക്കം, മഴയെത്തും മുൻപെ, നിറം, മധുരനൊമ്പരക്കാറ്റ്, നമ്മൾ, പെരുമഴക്കാലം, കറുത്ത പക്ഷികൾ, സെല്ലുലോയ്ഡ് ഇതെല്ലാം കമലിന്റെ മികച്ച സിനിമകളാണ്.

ആദ്യ സിനിമയായ മിഴിനീർപൂക്കളിൽ മോഹൻലാൽ ആയിരുന്നു പ്രതിനായകനായെത്തിയത്. കരിയറിന്റെ പീക്കിൽ നിൽക്കുന്ന സമായത്തുപോലും മോഹൻലാലിന് നെഗറ്റീവ് വേഷങ്ങൾ ചെയ്യാൻ മടിയുണ്ടായിരുന്നില്ല എന്നാണ് കമൽ പറയുന്നത്.

“മിഴിനീർ പൂക്കളാണ് എൻ്റെ ആദ്യത്തെ സിനിമ. 1986ലാണ് ആ സിനിമ സംഭവിക്കുന്നത്. ശ്രീ സായി പ്രൊഡക്ഷൻസ് നിർമിച്ച ആ സിനിമയിൽ മോഹൻലാൽ, ഉർവശി, ലിസി, നെടുമുടി വേണു, തിലകൻ, ഇന്നസെന്റ് തുടങ്ങിയ വലിയൊരു താരനിര തന്നെ ഉണ്ടായിരുന്നു.

സത്യത്തിൽ മോഹൻലാൽ സൂപ്പർ നായകനായി കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ വന്ന ഒരു സിനിമയാണ് മിഴിനീർ പൂക്കൾ. അതിൻറെ ഒരു തുടക്കകാലഘട്ടമാണ്. രാജാവിൻ്റെ മകൻ പോലുള്ള സിനിമകളും അതേ വർഷം തന്നെയാണ് വരുന്നത്.

ലാലിന്റെ പല ഴോണറിൽ പെട്ട ഒരുപാട് സിനിമകൾ വരുന്ന ഒരു കാലഘട്ടം കൂടിയായിരുന്നു അത്. അതിന് മുമ്പ് ശോഭരാജ് പോലുള്ള ആക്ഷൻ ബേസ്‌ഡ് സിനിമയും, ഗാന്ധി നഗർ സെക്കൻ്റ് സ്ട്രീറ്റ്,. ടി. പി. ബാലഗോപാലൻ എം. എ അങ്ങനെയുള്ള ലൈറ്ററായിട്ടുള്ള സിനിമകളും എന്നാൽ വ്യത്യസ്ത വേഷങ്ങളും ലാൽ ചെയ്‌തിരുന്നു.

വളരെ പോസിറ്റീവ് ആയിട്ടുള്ള കഥാപാത്രങ്ങൾ ലാൽ അവതരിപ്പിച്ച് കൊണ്ടിരിക്കുന്ന കാലത്താണ് മിഴിനീർ പൂക്കളിൽ നൂറ് ശതമാനം നെഗറ്റീവായിട്ടുള്ള കഥാപാത്രം ലാൽ അവതരിപ്പിച്ചത്. അതായിരുന്നു ആ സിനിമയുടെ ഒരു പ്രത്യേകതയും.

പൊതുവെ നായകൻമാരൊക്കെ, പ്രത്യേകിച്ച് ഒരു സൂപ്പർ താരമായി കൊണ്ടിരിക്കുന്ന ഹീറോ ഒരു നെഗറ്റീവ് വേഷം ചെയ്യുന്നത് കുറവായിരുന്നു. മോഹൻലാലിനെ സംബന്ധിച്ച് അത് പ്രശ്‌നമായിരുന്നില്ല. അതായിരുന്നു ആ സിനിമയുടെ പ്രത്യേകതയും.” എന്നാണ് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ കമൽ പറഞ്ഞത്.

Latest Stories

എസ്എഫ്‌ഐയ്ക്ക് പുതിയ നേതൃത്വം; അഖിലേന്ത്യാ പ്രസിഡന്റായി കൊല്ലം സ്വദേശി ആദര്‍ശ് എം സജി

യൂണിയനുകളുടെ കൊടി തോരണങ്ങള്‍ ബസ് സ്റ്റേഷനുകളില്‍ വേണ്ട; ഇനിയും സ്ഥാപിച്ചാല്‍ ഫൈന്‍ ഈടാക്കുമെന്ന് കെബി ഗണേഷ്‌കുമാര്‍

പഠിച്ചത് ഒമ്പതാം ക്ലാസ് വരെ, റിങ്കു സിങിന് വിദ്യാഭ്യാസ ഓഫിസറായി നിയമനം, ശമ്പളം 90,000 രൂപ

വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നതിനെ കരുതിയിരിക്കണം; മതപണ്ഡിതന്മാര്‍ പക്വതയോടെ സംസാരിക്കണമെന്ന് ടിപി അബ്ദുല്ല കോയ മദനി

കോഹ്ലിയല്ല, ടി20 ലോകകപ്പ് ഫൈനലിൽ പ്ലെയർ ഓഫ് ദ മാച്ച് ആവേണ്ടിയിരുന്നത് ആ താരം, തുറന്നുപറഞ്ഞ് മുൻ ക്രിക്കറ്റർ

എന്റെ പിന്നാലെ നടന്ന് ഡാഡി പോയി എന്ന് മമ്മൂക്കയോട് പറഞ്ഞു, കൃത്യമായ സമയത്ത് നമ്മൾക്ക് എനർജി തരുന്നൊരു മെസേജ് അയക്കും : ഷൈൻ ടോം ചാക്കോ

യുക്രൈനില്‍ വീണ്ടും കനത്ത ഡ്രോണ്‍ ആക്രമണം നടത്തി റഷ്യ; ആക്രമണം ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍

അപകടശേഷം അവൻ ആകെ തകർന്നു, എന്നോട് ചോദിച്ചത് ഒരേയൊരു കാര്യം മാത്രം, എന്നാൽ അമ്മ ചോദിച്ചത് മറ്റൊന്ന്, വെളിപ്പെടുത്തി ഡോക്ടർ

മരിക്കുന്നതിന് തൊട്ട് മുമ്പ് വീട്ടിലെ പൂജയ്ക്ക് വേണ്ടി ഉപവാസം, ഷെഫാലിയുടെ മരണത്തിന് കാരണമായത് ആന്റി ഏജിങ് മരുന്നുകൾ?

സര്‍ക്കാര്‍ സൂംബയുമായി മുന്നോട്ടുപോകണം; വെറുതെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു, ഒരു വിഭാഗം മുസ്ലിം നേതൃത്വത്തിന്റെ നിലപാട് ശരിയല്ലെന്ന് വെള്ളാപ്പള്ളി നടേശന്‍