ആ സിനിമയുടെ ഷൂട്ട് തുടങ്ങിയപ്പോൾ നന്ദിനിയിൽ എനിക്ക് ഒട്ടും തൃപ്തി തോന്നിയില്ല: കമൽ

മലയാള സിനിമയ്ക്ക് ഒരുപാട് മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് കമൽ. 1986-ൽ പുറത്തിറങ്ങിയ ‘മിഴിനീർപൂക്കൾ’ എന്ന ചിത്രത്തിലൂടെയാണ് കമൽ സംവിധാനം രംഗത്തേക്ക് എത്തിയത്. കാക്കോത്തി കാവിലെ അപ്പൂപ്പൻ താടികൾ, ഉണ്ണികളേ ഒരു കഥ പറയാം, ഉള്ളടക്കം, മഴയെത്തും മുൻപെ, നിറം, മധുരനൊമ്പരക്കാറ്റ്, നമ്മൾ, പെരുമഴക്കാലം, കറുത്ത പക്ഷികൾ, സെല്ലുലോയ്ഡ് ഇതെല്ലാം കമലിന്റെ മികച്ച സിനിമകളാണ്.

അത്തരത്തിൽ കമലിന്റെയും മോഹൻലാലിന്റെയും കരിയറിലെ ഏറ്റവും ചർച്ചചെയ്യപ്പെട്ട ചിത്രമാണ് ശ്രീനിവാസൻ തിരക്കഥയെഴുതി 1998-ൽ പുറത്തിറങ്ങിയ ‘അയാൾ കഥയെഴുതുകയാണ്’ എന്ന ചിത്രം. സിദ്ദീഖിന്റേതാണ് ചിത്രത്തിന്റെ കഥ. ചിത്രത്തിന്റെ ശൂറ്റിംഗ് ആരംഭിച്ചപ്പോൾ നന്ദിനിയുടെ പ്രകടനത്തിൽ തനിക്ക് ഒട്ടും തൃപ്തി തോന്നിയില്ലെന്നും, എന്നാൽ പിന്നീട് താൻ പ്രതീക്ഷിച്ച നിലയിലേക്ക് നന്ദിനി ഉയർന്നുവെന്നും കമൽ പറയുന്നു.

“അയാൾ കഥ എഴുതുകയാണ് എന്ന ചിത്രത്തിൽ നായികയായി തെരഞ്ഞെടുത്തത് നന്ദിനിയെ ആയിരുന്നു. ഏപ്രിൽ 19ലെ പെർഫോമൻസ് കണ്ടിട്ടാണ് അവരെ സെലക്ട് ചെയ്തത്. ഇതിലെ നായികയെന്ന് പറയുന്നത് ഒരുപാട് ലെയറുകളുള്ള ഒന്നാണ്. ആദ്യം നമ്മൾ കാണുന്നയാളല്ല അവസാനത്തോടടുക്കുമ്പോൾ. ഞാൻ അവരോട് കഥ പറയുന്ന സമയത്ത് ഇത് കുറച്ച് പാടുള്ള ക്യാരക്ടറാണ്. എന്നെക്കൊണ്ട് പറ്റില്ലെന്ന് പറഞ്ഞ് അവർ മാറാൻ നോക്കി. പക്ഷേ ഞാൻ അവരെ കൺവിൻസ് ചെയ്തു.

ഷൂട്ട് തുടങ്ങിയപ്പോൾ നന്ദിനിയുടെ പെർഫോമൻസിൽ എനിക്ക് ഒട്ടും തൃപ്തി തോന്നിയില്ല. പല സീനിലും അവർ ഇടുന്ന എക്‌സ്പ്രഷൻ എനിക്ക് മനസിലാക്കാൻ പറ്റിയില്ല. ആദ്യത്തെ രണ്ടുമൂന്ന് ദിവസം മാത്രമേ ഈ കുഴപ്പമുണ്ടായിരുന്നുള്ളൂ. അത് കഴിഞ്ഞപ്പോൾ അവരിൽ നിന്ന് എന്താണോ പ്രതീക്ഷിച്ചത് അത് അതുപോലെ കിട്ടി.” എന്നാണ് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ കമൽ പറഞ്ഞത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക