ആ സിനിമയുടെ ഷൂട്ട് തുടങ്ങിയപ്പോൾ നന്ദിനിയിൽ എനിക്ക് ഒട്ടും തൃപ്തി തോന്നിയില്ല: കമൽ

മലയാള സിനിമയ്ക്ക് ഒരുപാട് മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് കമൽ. 1986-ൽ പുറത്തിറങ്ങിയ ‘മിഴിനീർപൂക്കൾ’ എന്ന ചിത്രത്തിലൂടെയാണ് കമൽ സംവിധാനം രംഗത്തേക്ക് എത്തിയത്. കാക്കോത്തി കാവിലെ അപ്പൂപ്പൻ താടികൾ, ഉണ്ണികളേ ഒരു കഥ പറയാം, ഉള്ളടക്കം, മഴയെത്തും മുൻപെ, നിറം, മധുരനൊമ്പരക്കാറ്റ്, നമ്മൾ, പെരുമഴക്കാലം, കറുത്ത പക്ഷികൾ, സെല്ലുലോയ്ഡ് ഇതെല്ലാം കമലിന്റെ മികച്ച സിനിമകളാണ്.

അത്തരത്തിൽ കമലിന്റെയും മോഹൻലാലിന്റെയും കരിയറിലെ ഏറ്റവും ചർച്ചചെയ്യപ്പെട്ട ചിത്രമാണ് ശ്രീനിവാസൻ തിരക്കഥയെഴുതി 1998-ൽ പുറത്തിറങ്ങിയ ‘അയാൾ കഥയെഴുതുകയാണ്’ എന്ന ചിത്രം. സിദ്ദീഖിന്റേതാണ് ചിത്രത്തിന്റെ കഥ. ചിത്രത്തിന്റെ ശൂറ്റിംഗ് ആരംഭിച്ചപ്പോൾ നന്ദിനിയുടെ പ്രകടനത്തിൽ തനിക്ക് ഒട്ടും തൃപ്തി തോന്നിയില്ലെന്നും, എന്നാൽ പിന്നീട് താൻ പ്രതീക്ഷിച്ച നിലയിലേക്ക് നന്ദിനി ഉയർന്നുവെന്നും കമൽ പറയുന്നു.

“അയാൾ കഥ എഴുതുകയാണ് എന്ന ചിത്രത്തിൽ നായികയായി തെരഞ്ഞെടുത്തത് നന്ദിനിയെ ആയിരുന്നു. ഏപ്രിൽ 19ലെ പെർഫോമൻസ് കണ്ടിട്ടാണ് അവരെ സെലക്ട് ചെയ്തത്. ഇതിലെ നായികയെന്ന് പറയുന്നത് ഒരുപാട് ലെയറുകളുള്ള ഒന്നാണ്. ആദ്യം നമ്മൾ കാണുന്നയാളല്ല അവസാനത്തോടടുക്കുമ്പോൾ. ഞാൻ അവരോട് കഥ പറയുന്ന സമയത്ത് ഇത് കുറച്ച് പാടുള്ള ക്യാരക്ടറാണ്. എന്നെക്കൊണ്ട് പറ്റില്ലെന്ന് പറഞ്ഞ് അവർ മാറാൻ നോക്കി. പക്ഷേ ഞാൻ അവരെ കൺവിൻസ് ചെയ്തു.

ഷൂട്ട് തുടങ്ങിയപ്പോൾ നന്ദിനിയുടെ പെർഫോമൻസിൽ എനിക്ക് ഒട്ടും തൃപ്തി തോന്നിയില്ല. പല സീനിലും അവർ ഇടുന്ന എക്‌സ്പ്രഷൻ എനിക്ക് മനസിലാക്കാൻ പറ്റിയില്ല. ആദ്യത്തെ രണ്ടുമൂന്ന് ദിവസം മാത്രമേ ഈ കുഴപ്പമുണ്ടായിരുന്നുള്ളൂ. അത് കഴിഞ്ഞപ്പോൾ അവരിൽ നിന്ന് എന്താണോ പ്രതീക്ഷിച്ചത് അത് അതുപോലെ കിട്ടി.” എന്നാണ് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ കമൽ പറഞ്ഞത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം