പ്രമുഖ നടിയാണ്, പക്ഷേ അവര്‍ കഴിക്കുന്നതിന്റെ എച്ചിലൊക്കെ ട്രോളിയിലാവും, ഒടുവില്‍ പൊട്ടിത്തെറിക്കേണ്ടി വന്നു: അനുഭവം പങ്കുവെച്ച് കമല്‍

മലയാള സിനിമയിലെ ചില അഭിനേതാക്കളും അണിയറപ്രവര്‍ത്തകരുമായുള്ള പ്രശ്‌നങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ കമല്‍. സിനിമകളില്‍ സംവിധായകനുള്ള പ്രാധാന്യം തിരിച്ച് വരണമെന്നും അപ്പോള്‍ മാത്രമേ ഈ പ്രശ്‌നങ്ങള്‍ അവസാനിക്കൂയെന്നും കമല്‍ അഭിപ്രായപ്പെട്ടു. ഇതേക്കുറിച്ച് സംസാരിക്കവേ തന്റെ സിനിമയ്ക്കിടെയുണ്ടായ ഒരു അനുഭവവും കമല്‍ പങ്കുവെച്ചു. മൂവി വേള്‍ഡ് മീഡിയയുമായി സംസാരിക്കുകയായിരുന്നു കമല്‍.

കമല്‍ പറഞ്ഞത്

എന്റെയൊരു സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ ഉച്ചയ്ക്ക് ബ്രേക്ക് സമയത്ത് ട്രോളി ട്രാക്ക് സെറ്റിലെ വരാന്തയില്‍ വെച്ചാണ് യൂണിറ്റിലെ പിള്ളേര്‍ ഭക്ഷണം കഴിക്കാന്‍ വേണ്ടി പോയത്. അപ്പോള്‍ ഒരു താരം, ഒരു വലിയ ഫീമെയ്ല്‍ താരമാണ്, പേരൊന്നും പറയുന്നില്ല. അവര്‍ ഭക്ഷണം കഴിച്ച് കൈ കഴുകുന്നത് വരാന്തയിലെ അറ്റത്ത് വന്ന് നിന്നിട്ടാണ്. അവരുടെ എച്ചിലൊക്കെ ട്രോളിയിലാവും. ആദ്യത്തെ ദിവസം ലൈറ്റ് ബോയ്‌സ് ഇത് കണ്ട് ക്യാമറമാനോട് പറഞ്ഞു. അദ്ദേഹം എന്നോട് പറഞ്ഞു.

‘അവരോടെങ്ങനെ ഇത് പറയും. നാളെയും ചെയ്യുമോ എന്ന് നോക്കാമെന്ന് ഞാന്‍ പറഞ്ഞു. അടുത്ത ദിവസവും ഇത് തന്നെ ആവര്‍ത്തിച്ചു. ഞാനവരോട് പറഞ്ഞു, ഇത് വേറൊരു സ്ഥലത്തേക്ക് മാറ്റി വെക്കെന്ന്. അവര്‍ക്ക് മാറ്റിവെക്കാന്‍ വേറെ സ്ഥലമില്ല. മൂന്നാമത്തെ ദിവസവും ഇതാവര്‍ത്തിച്ചു.

ലൈറ്റ് ബോയ്‌സ് താരത്തോട് പറഞ്ഞു, മാഡം ഇത് ചെയ്യരുതെന്ന് അവര്‍ അവരോട് തട്ടിക്കയറി”ഇവര്‍ പരാതിയുമായി ക്യാമറാമാന്റെയടുത്ത് വന്നു. ഞാനിവരെ വിളിച്ച് സംസാരിച്ചു. ശരി സര്‍, ഇല്ല സര്‍ എന്നവര്‍ പറഞ്ഞു. അടുത്ത ദിവസം എന്തോ കാരണത്താല്‍ ഇവര്‍ അവരോട് ഭയങ്കരമായി ഷൗട്ട് ചെയ്തു. നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ വീണ്ടും അഭിനയിക്കണോ എന്ന് ചോദിച്ചു. അപ്പോള്‍ ഞാന്‍ ഇടപെട്ടു. വീണ്ടും എടുക്കണോ വേണ്ടയോ എന്ന് ഞാന്‍ തീരുമാനിക്കും’എന്ന് പറയേണ്ടി വന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ