'വിനയവും എളിമയും കൈമുതലായി സൂക്ഷിക്കുന്ന നിഷ്കളങ്കതയുടെ നറുപുഞ്ചിരി, ജീവിതത്തിൽ അഭിനയിക്കാത്ത ഒരേയൊരു നടി അത് അവരാണ്; കലൂർ ഡെന്നിസ്

മലയാള സിനിമയിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന നായിക നടിയാണ് ഗീത. ഇപ്പോഴിതാ നടിയുടെ പഴയ സിനിമാ ജീവിതത്തെ പറ്റി തിരക്കഥാകൃത്ത് കലൂർ ഡെന്നിസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മലയാള മനോരമയ്ക്ക് നൽകിയ ലേഖനത്തിലാണ് അദ്ദേഹം ഗീതയെക്കുറിച്ച് പരാമർശിച്ചത്. ജീവിതത്തിൽ ഒരിക്കലും അഭിനയിക്കാത്ത നടിയാണ് ഗീതയെന്നാണ് അദ്ദേഹം പറയുന്നത്. ഗീത ഇപ്പോൾ നമ്മുടെ സിനിമയുടെ വെള്ളി വെളിച്ചത്തിൽ ഇല്ലെങ്കിലും അവരിൽ കാണുന്ന ഒരു സ്വഭാവ സവിശേഷത ഇന്നുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മലയാളത്തിലെത്തി നന്നായി അഭിനയിക്കാൻ പഠിച്ചിട്ടും ജീവിതത്തിൽ ഒരിക്കലും അഭിനയിക്കാത്ത വിനയവും എളിമയും കൈമുതലായി സൂക്ഷിക്കുന്ന നിഷ്കളങ്കതയുടെ നറു പുഞ്ചിരിയാണെന്നാണ് കലൂർ ഡെന്നിസ് കുറിച്ച്. ഗീത മലയാളത്തിലേയ്ക്ക് എത്തിയതിനെപ്പറ്റിയും അദ്ദേഹം പറയുന്നുണ്ട്. സന്ദർഭം എന്ന സിനിമയിലെയ്ക്കാണ് ഗീതയെ ആദ്യം പരിഗണിക്കുന്നത്.

ചിത്രത്തിലെയ്ക്ക് ആദ്യം രണ്ട് മലയാളി നടിമാരെ ആലോചിച്ചെങ്കിലും കഥാപാത്രത്തിന് അവർ ചേർന്ന് വന്നില്ല. അങ്ങനെ തെലുങ്ക്, തമിഴ് നടി ആയാലും മതിയെന്ന ചിന്തയിലാണ് ഗീതയെ കാണാൻ പോവുന്നത്. കമൽഹാസൻ ചിത്രത്തിൽ ഗാനരംഗത്തിൽ അഭിനയിക്കുകയായിരുന്നു അന്ന് ഗീത. കമൽഹാസന്റെ കൂടെ അഭിനയിക്കുന്ന നടിയായതിനാൽ മോശമാവില്ലെന്ന് കരുതിയാണ് കാണാൻ പോയത്.

കാണാനെത്തിയപ്പോൾ ഗീത കമൽ ഹാസൻ, ജയപ്രദ എന്നിവർക്കൊപ്പം ഷൂട്ടിഗിൽ ഡാൻസ് കളിക്കുകയായിരുന്നു. നീളമുള്ള പെൺകുട്ടി. ആദ്യ കാഴ്ചയിൽ തന്നെ തങ്ങളുടെ കഥാപാത്രത്തിന് വേണ്ട പെൺകുട്ടിയല്ല ഗീതയെന്ന് തോന്നി. ഗീതയ്ക്ക് അന്ന് മറ്റ് സിനിമകളുടെ തിരക്കും ഉണ്ടായിരുന്നു.ഒടുവിൽ സരിതയാണ് ചിത്രത്തിൽ നായിക ആയെത്തിയത്. 1984 ൽ റിലീസ് ചെയ്ത സന്ദർഭം മെഗാ ഹിറ്റായിരുന്നു. ഈ സിനിമ ഇറങ്ങി ഒരു വർഷം കഴിഞ്ഞാണ് ഗീത പഞ്ചാഗ്നിയിലൂടെ മലയാളത്തിൽ എത്തുന്നത്. പഞ്ചാഗ്നിയിൽ ഗീതയെ കണ്ടപ്പോൾ അമ്പരന്നെന്നും കലൂർ ഡെന്നിസ് പറയുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ