'വിനയവും എളിമയും കൈമുതലായി സൂക്ഷിക്കുന്ന നിഷ്കളങ്കതയുടെ നറുപുഞ്ചിരി, ജീവിതത്തിൽ അഭിനയിക്കാത്ത ഒരേയൊരു നടി അത് അവരാണ്; കലൂർ ഡെന്നിസ്

മലയാള സിനിമയിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന നായിക നടിയാണ് ഗീത. ഇപ്പോഴിതാ നടിയുടെ പഴയ സിനിമാ ജീവിതത്തെ പറ്റി തിരക്കഥാകൃത്ത് കലൂർ ഡെന്നിസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മലയാള മനോരമയ്ക്ക് നൽകിയ ലേഖനത്തിലാണ് അദ്ദേഹം ഗീതയെക്കുറിച്ച് പരാമർശിച്ചത്. ജീവിതത്തിൽ ഒരിക്കലും അഭിനയിക്കാത്ത നടിയാണ് ഗീതയെന്നാണ് അദ്ദേഹം പറയുന്നത്. ഗീത ഇപ്പോൾ നമ്മുടെ സിനിമയുടെ വെള്ളി വെളിച്ചത്തിൽ ഇല്ലെങ്കിലും അവരിൽ കാണുന്ന ഒരു സ്വഭാവ സവിശേഷത ഇന്നുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മലയാളത്തിലെത്തി നന്നായി അഭിനയിക്കാൻ പഠിച്ചിട്ടും ജീവിതത്തിൽ ഒരിക്കലും അഭിനയിക്കാത്ത വിനയവും എളിമയും കൈമുതലായി സൂക്ഷിക്കുന്ന നിഷ്കളങ്കതയുടെ നറു പുഞ്ചിരിയാണെന്നാണ് കലൂർ ഡെന്നിസ് കുറിച്ച്. ഗീത മലയാളത്തിലേയ്ക്ക് എത്തിയതിനെപ്പറ്റിയും അദ്ദേഹം പറയുന്നുണ്ട്. സന്ദർഭം എന്ന സിനിമയിലെയ്ക്കാണ് ഗീതയെ ആദ്യം പരിഗണിക്കുന്നത്.

ചിത്രത്തിലെയ്ക്ക് ആദ്യം രണ്ട് മലയാളി നടിമാരെ ആലോചിച്ചെങ്കിലും കഥാപാത്രത്തിന് അവർ ചേർന്ന് വന്നില്ല. അങ്ങനെ തെലുങ്ക്, തമിഴ് നടി ആയാലും മതിയെന്ന ചിന്തയിലാണ് ഗീതയെ കാണാൻ പോവുന്നത്. കമൽഹാസൻ ചിത്രത്തിൽ ഗാനരംഗത്തിൽ അഭിനയിക്കുകയായിരുന്നു അന്ന് ഗീത. കമൽഹാസന്റെ കൂടെ അഭിനയിക്കുന്ന നടിയായതിനാൽ മോശമാവില്ലെന്ന് കരുതിയാണ് കാണാൻ പോയത്.

കാണാനെത്തിയപ്പോൾ ഗീത കമൽ ഹാസൻ, ജയപ്രദ എന്നിവർക്കൊപ്പം ഷൂട്ടിഗിൽ ഡാൻസ് കളിക്കുകയായിരുന്നു. നീളമുള്ള പെൺകുട്ടി. ആദ്യ കാഴ്ചയിൽ തന്നെ തങ്ങളുടെ കഥാപാത്രത്തിന് വേണ്ട പെൺകുട്ടിയല്ല ഗീതയെന്ന് തോന്നി. ഗീതയ്ക്ക് അന്ന് മറ്റ് സിനിമകളുടെ തിരക്കും ഉണ്ടായിരുന്നു.ഒടുവിൽ സരിതയാണ് ചിത്രത്തിൽ നായിക ആയെത്തിയത്. 1984 ൽ റിലീസ് ചെയ്ത സന്ദർഭം മെഗാ ഹിറ്റായിരുന്നു. ഈ സിനിമ ഇറങ്ങി ഒരു വർഷം കഴിഞ്ഞാണ് ഗീത പഞ്ചാഗ്നിയിലൂടെ മലയാളത്തിൽ എത്തുന്നത്. പഞ്ചാഗ്നിയിൽ ഗീതയെ കണ്ടപ്പോൾ അമ്പരന്നെന്നും കലൂർ ഡെന്നിസ് പറയുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക