നിങ്ങളുടെ കംഫർട്ട് സോണിൽ നിങ്ങൾക്ക് വളർച്ചയില്ല; ബോക്സിങ് ചിത്രങ്ങൾ പങ്കുവെച്ച് കല്ല്യാണി

റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിൽ നിന്നും മികച്ച അഭിപ്രായം ‘ആന്റണി’ക്ക് കിട്ടുമ്പോൾ പൊറിഞ്ചു മറിയം ജോസ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജോഷി- ജോജു കൂട്ടുക്കെട്ടിലെ മറ്റൊരു ആക്ഷൻ മൂവി കൂടിയാണ് മലയാളത്തിൽ പിറവിയെടുത്തിരിക്കുന്നത്.

ഒരു ബോക്സിങ് താരമായാണ് കല്ല്യാണി പ്രിയദർശൻ ‘ആന്റണി’ എന്ന ചിത്രത്തിൽ എത്തുന്നത്. ‘ശേഷം മൈക്കിൽ ഫാത്തിമ’ എന്ന സിനിമയുടെ വിജയത്തിന് ശേഷം ‘ആന്റണി’യിലെ പ്രകടനത്തിന് മികച്ച കയ്യടികളാണ് കല്ല്യാണിക്ക് കിട്ടികൊണ്ടിരിക്കുന്നത്.

അതേസമയം കല്ല്യാണിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ആണിപ്പോൾ ചർച്ചയായിരിക്കുന്നത്. ആന്റണി എന്ന സിനിമയിലെ ബോക്സിങ് കഥാപാത്രം ചെയ്യാൻ വളരെ കഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കല്ല്യാണി പറയുന്നത്. കൂടാതെ പഞ്ചുകൾ റിയൽ ആയിരുന്നു. കിക്കുകൾ റിയലായിരുന്നു. ചതവുകൾ റിയലായിരുന്നു. മുറിവുകൾ റിയലായിരുന്നു എന്നും ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ കല്ല്യാണി പറയുന്നു.

“നിങ്ങളുടെ കംഫർട്ട് സോണിൽ വളർച്ചയില്ലെന്നും, നിങ്ങളുടെ വളർച്ചാ മേഖലയിൽ ഒരു സുഖവുമില്ല എന്നത് ഞാൻ വളരെ വൈകി മനസ്സിലാക്കിയ കാര്യമാണ്. ആ പഞ്ചുകൾ റിയൽ ആയിരുന്നു. കിക്കുകൾ റിയലായിരുന്നു. ചതവുകൾ റിയലായിരുന്നു.

മുറിവുകൾ റിയലായിരുന്നു. കണ്ണുനീർ റിയലായിരുന്നു. പുഞ്ചിരി യഥാർത്ഥമായിരുന്നു. പക്ഷേ രക്തം യഥാർത്ഥ്യം ആയിരുന്നില്ല. സുഹൃത്തുക്കളെ നിങ്ങൾ കയ്യടിച്ചതിന് നന്ദി. അലറിവിളിച്ചതിന് നന്ദി. എല്ലാറ്റിനും ഉപരിയായി ആനിനോട് ദയയും സ്നേഹവും കാണിച്ചതിന് ഒരുപാട് നന്ദി” എന്നാണ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കല്ല്യാണി കുറിച്ചത്. അടുത്തിടെ ആന്റണി സിനിമയുടെ ചിത്രീകരണ സമയത്ത് തനിക്ക് നട്ടെല്ലിന് പരിക്ക് പറ്റിയിരുന്നെന്നും കല്ല്യാണി ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം