ചക്കിയാണ് ഞങ്ങളുടെ പ്രണയം വീട്ടിൽ പറഞ്ഞുകൊടുത്തത്: കാളിദാസ് ജയറാം

മലയാളികൾക്ക് പ്രിയങ്കരനായ താരമാണ് കളിദാസ് ജയറാം. ഈയിടെയാണ് താരിണിയുമായുള്ള കാളിദാസിന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. ഇപ്പോഴിതാ എങ്ങനെയാണ് താരിണിയുമായുള്ള ബന്ധം കുടുംബത്തിൽ അറിയച്ചത് എന്നതിനെ പറ്റി സംസാരിക്കുകയാണ് കാളിദാസ് ജയറാം.

മാളവിക ജയറാം ആണ് തങ്ങളുടെ പ്രണയം വീട്ടിൽ അറിയിച്ചത് എന്നാണ് കാളിദാസ് പറയുന്നത്. “വീട്ടില്‍ ഞാന്‍ പറയുന്നതിന് മുമ്പേ ചക്കി കണ്ടുപിടിച്ചു. അപ്പോള്‍ തന്നെ വീട്ടിലേക്ക് ചോര്‍ത്തുകയും ചെയ്തു. ഞങ്ങള്‍ സംസാരിച്ചു തുടങ്ങിയ കാലത്ത് ഞാന്‍ ഉപയോഗിച്ചിരുന്നത് ചക്കിയുടെ കാറാണ്.

ബ്ലൂടൂത് കണ്ക്ടഡായിരുന്നു. കോള്‍ വന്നപ്പോള്‍ ഞങ്ങളുടെ സംസാരം ചക്കി കേട്ടു. പക്ഷെ ഒരു ഭാവഭേദവും കാണിച്ചില്ല. പിന്നീട് വിക്രം ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാന്‍ ഞങ്ങളുടെ രണ്ടാളുടേയും കുടുംബം ഒന്നിച്ചുണ്ടായിരുന്നു. പിറ്റേന്ന് എനിക്ക് ഒരാളെ ഇഷ്ടമാണെന്ന് ഞാന്‍ പറഞ്ഞു. കുറച്ച് അത്ഭുതം പ്രതീക്ഷിച്ചിരുന്ന എന്നോട് അമ്മ ചോദിച്ചു, താരിണിയല്ലേ എന്ന്.

ഞാന്‍ കണ്ടെത്തിയ ആളാണല്ലോ. വീട്ടിലെല്ലാവര്‍ക്കും സമ്മതം. താരിണിയുടെ വീട്ടില്‍ പ്രണയം നേരത്തെ തന്നെ അറിഞ്ഞിരുന്നു. സിനിമയുമായി ബന്ധമുള്ള കുടുംബമാണ് അവരുടേത്. അച്ഛന്‍ ഹരിഹര്‍രാജ് പഴയ നായകനടനാണ്. ഇപ്പോള്‍ സിനിമയൊക്കെ വിട്ടു മസനഗുഡിയില്‍ താമസം. അവരുടെ ബന്ധവുമാണ് നടന്‍ സത്യരാജ്. അമ്മ ആരതി റിലയന്‍സ് ഗ്രൂപ്പില്‍ ഉദ്യോഗസ്ഥയാണ്. അനിയത്തി ശിവാനി അഭിഭാഷക. താരിണിയ്ക്ക് സിനിമ ഏറെ ഇഷ്ടമാണെങ്കിലും അഭിനയത്തില്‍ താല്‍പര്യമില്ല. അത്ര തിരക്ക് പറ്റില്ലെന്നാണ് പറയുന്നത്.” എന്നാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കാളിദാസ് പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക