സന്തോഷ് സാറിന്റെ ഓരോ ഷോട്ടുകളും ഹൃദയത്തിലുണ്ട്, ഏറ്റവും വലിയ ഭാഗ്യമാണ് ലഭിച്ചത്: കാളിദാസ് ജയറാം

ജാക്ക് ആന്‍ഡ് ജില്‍ എന്ന സിനിമയാണ് കാളിദാസ് ജയറാമിന്റെതായി റിലീസിനൊരുങ്ങുന്ന ചിത്രം. ചിത്രത്തില്‍ സംവിധായകന്‍ സന്തോഷ് ശിവനും മഞ്ജു വാര്യര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചതിനെ കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് കാളിദാസ്. സന്തോഷ് ശിവനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതാണ് താന്‍ ഏറ്റവും വലിയ അനുഗ്രഹമായി കാണുന്നത് എന്നാണ് കാളിദാസ് പറയുന്നത്.

“”മഞ്ജു ചേച്ചിയെ എനിക്ക് കുട്ടിക്കാലം മുതലേ അറിയാം, ഷോകളിലും ചടങ്ങുകളിലും ഞങ്ങള്‍ കാണാറുണ്ട്. അതിനാല്‍ അവരോടൊപ്പം പ്രവര്‍ത്തിക്കുന്നത് സുഖകരമായിരുന്നു. സന്തോഷ് സാറിനൊപ്പം പ്രവര്‍ത്തിക്കുന്നതാണ് ഏറ്റവും വലിയ അനുഗ്രഹമായി കാണുന്നത്. ഞാന്‍ അദ്ദേഹത്തിന്റെ വലിയ ഫാനാണ്””എന്നാണ് ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കുന്നത്.

“”മണിരത്‌നം സാറിന്റെ ദളപതിക്ക് വേണ്ടി അദ്ദേഹം ഓരോ ഷോട്ടും എന്റെ ഹൃദയത്തിലുണ്ട്. രജനി സാറിനൊപ്പമുള്ള സൂര്യാസ്തമയ രംഗമാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഷോട്ട്. അദ്ദേഹത്തില്‍ നിന്നും ക്യാമറ കൈകാര്യം ചെയ്യാന്‍ പഠിക്കാനുള്ള അവസരവും ലഭിച്ചു. ഷോട്ടുകള്‍ക്കിടയില്‍ ഇടവേളകള്‍ എടുത്തിരുന്നില്ല, പകരം സന്തോഷ് സാറിന്റെ അടുത്ത് ചെന്ന് ദളപതിയിലെ രംഗങ്ങളെ കുറിച്ച് ചോദിക്കും.””

“”എന്റെ ചോദ്യങ്ങള്‍ അദ്ദേഹത്തെ ആശയക്കുഴപ്പത്തില്‍ ആക്കിയിട്ടുണ്ടാകും. അദ്ദേഹത്തിന്റെ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാന്‍ സാധിച്ചത് ഭാഗ്യമാണെന്ന് ഞാന്‍ കരുതുന്നു”” എന്നും കാളിദാസ് പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക