ബോഡി ഷെയ്മിംഗ് കമന്റുകള്‍ ആരെയും സഹായിക്കില്ല അതിനാല്‍ ദയ കാണിക്കാന്‍ പഠിക്കാം: കാജല്‍ അഗര്‍വാള്‍

ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് കാജല്‍ അഗര്‍വാള്‍. ഗര്‍ഭാവസ്ഥയില്‍ സ്ത്രീകളുടെ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ചും അവര്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും കാജല്‍ പങ്കുവച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ബോഡി ഷെയ്മിംഗ് സന്ദേശങ്ങളും മീമുകളും ആരെയും സഹായിക്കില്ലെന്ന് കാജല്‍ കുറിപ്പില്‍ പറയുന്നു.

കാജലിന്റെ കുറിപ്പ്:

എന്റെ ജീവിതത്തില്‍, എന്റെ ശരീരത്തിലെ, എന്റെ വീട്ടിലെ, ഏറ്റവും പ്രധാനമായി എന്റെ ജോലി സ്ഥലത്തെ പുതിയ മാറ്റങ്ങളിലൂടെ ഞാന്‍ കടന്നു പോകുകയാണ്. കൂടാതെ, ചില കമന്റുകള്‍/ ബോഡി ഷെയ്മിംഗ് സന്ദേശങ്ങള്‍/ മീമുകള്‍ ഇതൊന്നും ആരെയും സഹായിക്കില്ല.

ഇവയോട് നമുക്ക് ദയ കാണിക്കാന്‍ പഠിക്കാം, അത് വളരെ കഠിനമാകുകയാണെങ്കില്‍ അതിനെ ഒഴിവാക്കി ജീവിതവുമായി മുന്നോട്ടു പോകണം. സമാനമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന എല്ലാവര്‍ക്കുമായാണ് എന്റെ ചില ചിന്തകള്‍ പങ്കുവയ്ക്കുന്നത്. പ്രസവ സമയത്ത് നമ്മുടെ ശരീരത്തിന് പല മാറ്റങ്ങളുണ്ടാകാം. ശരീരഭാരം വര്‍ധിക്കാം.

ഹോര്‍മോണ്‍ മാറ്റത്തില്‍ വയറും മറ്റും വലുതാകാം. കുഞ്ഞിനെ സംരക്ഷിക്കാനായുള്ള പരിപാലനത്തിന്റെ ഭാഗമായാണ് ഇതൊക്കെ സംഭവിക്കുന്നത്. ചിലപ്പോള്‍ ശരീരത്തില്‍ സ്ട്രച്ച് മാര്‍ക്കുകള്‍ വന്നേക്കാം, ചിലപ്പോള്‍ മുഖക്കുരു വന്നേക്കാം. നമ്മള്‍ കൂടുതല്‍ ക്ഷീണിതരായിരിക്കുകയും പലപ്പോഴും മാനസികാവസ്ഥ മാറുകയും ചെയ്‌തേക്കാം.

നെഗറ്റീവ് മൂഡ് നമ്മുടെ ശരീരത്തെ കുറിച്ച് അനാരോഗ്യകരമോ നിഷേധാത്മകമോ ആയ ചിന്തകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കും. പ്രസവം ഒരു സ്ത്രീയുടെ ശരീരത്തെ എങ്ങനെ മാറ്റിമറിക്കുന്നുവെന്നും അവര്‍ ഒരിക്കലും ഗര്‍ഭധാരണത്തിന് മുമ്പുള്ളതു പോലെ ആയിരിക്കില്ല. പ്രസവശേഷം, പഴയതുപോലെ ആകാന്‍ കുറച്ച് സമയമെടുത്തേക്കാം, അല്ലെങ്കില്‍ ഗര്‍ഭധാരണത്തിന് മുമ്പുണ്ടായിരുന്ന രീതിയിലേക്ക് ഒരിക്കലും മടങ്ങിവരില്ല.

അതൊക്കെ സാധാരണമാണ്. നമ്മുടെ ജീവിതത്തിലെ പുതിയ മാറ്റങ്ങളോട് പൊരുത്തപ്പെടാന്‍ പോരാടുമ്പോള്‍ (പ്രത്യേകിച്ച് ജീവിതത്തിലെ പുതിയൊരാളുടെ വരവോടെ) അതൊന്നും അസാധാരണമായി തോന്നേണ്ടതില്ല. നമ്മുടെ ജീവിതത്തിലെ ഏറ്റവും മനോഹരവും അദ്ഭുതകരവും വിലയേറിയതുമായ ഘട്ടത്തില്‍ അസ്വസ്ഥതയോ സമ്മര്‍ദ്ദമോ ഉണ്ടാകേണ്ടതില്ല. ഇത് അനുഭവിക്കേണ്ട ആനന്ദം തന്നെയാണ്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക