'മമ്മൂട്ടിയ്ക് വേണ്ടി എഴുതാൻ വന്നവൻ്റെ ഡിമാൻറ് കേട്ടപ്പോൾ ഉറപ്പായി സിനിമ എന്ന മോഹം ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന്'; കെ. ജി നായർ

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആ​ഗ്രഹത്തെപ്പറ്റി മനസ്സ് തുറന്ന് നിർമ്മാതാവ് കെ. ജി. നായർ. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം തുറന്ന് പറഞ്ഞത്. മമ്മൂട്ടിയെയും മോഹൽലാലിനെയും പ്രധാന കഥാപാത്രമാക്കി ഒരു സിനിമ എടുക്കണമെന്നായിരുന്നു തന്റെ ഏറ്റവും വലിയ ആ​ഗ്രഹം.

മമ്മൂട്ടിയെ വെച്ച് സിനിമ എടുക്കാൻ തീരുമാനിക്കുകയും ചെയ്താണ്. പിന്നീട് ആ സിനിമ വേണ്ടെന്ന് വയ്ക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഷാഫിയായിരുന്നു ചിത്രത്തിന്റെ ഡയറക്ട്ർ. സിനിമയ്ക്ക് തിരക്കഥയെഴുതാൻ പലരും വന്നെങ്കിലും അവസാനം നടനും തിരക്കഥകൃത്തുമായ  പി.ശ്രീകുമാർ പറഞ്ഞു , അദ്ദേഹത്തിന്റെ കെെയ്യിൽ ഒരു കഥയുണ്ട് അത് ചെയ്യാം എന്ന്.

കർണ്ണൻ എന്നാണ് കഥയുടെ പേര്. മുൻപും താൻ ആ കഥ കേട്ടിട്ടുണ്ട്. പക്ഷേ അദ്ദേഹം മുന്നോട്ട് വച്ച ആവശ്യങ്ങൾ കേട്ട് ആ പ്രൊജക്ടിൽ നിന്ന് താൻ പിന്മാറുകയായിരുന്നു. സ്ക്രപ്റ്റിന് മാത്രം 50 ലക്ഷം രൂപയാണ് അദ്ദേഹം പ്രതിഫലമായി ചോദിച്ചത്.

പിന്നെ അഭിനയിക്കാൻ, ഡബ്ബിങ്ങിന് അങ്ങനെ എല്ലാത്തിനും  വെവ്വേറെയായി പണം നൽകണം. തന്നെ കൊണ്ട് താങ്ങുന്നതിനും മുകളിലായിരുന്നു അ​ദ്ദേഹത്തിന്റെ ചിലവ്. അങ്ങനെയാണ്  ആ സിനിമ എന്ന മോഹം താൻ ഉപേക്ഷിച്ചതെന്നും നായർ പറഞ്ഞു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു