ചിങ്ങമാസം ചെയ്ത പെങ്കൊച്ചല്ല ഇത്, നരച്ച മുടിയും മൊട്ടത്തലയുമുള്ള നായികയെ ആരെങ്കിലും സ്വീകരിക്കുമോ? യങ് ജനറേഷനില്‍ മാറ്റം വന്നിട്ടുണ്ട്: ജ്യോതിര്‍മയി

ഇന്നത്തെ യുവസമൂഹത്തിന് മാറ്റങ്ങള്‍ സ്വീകരിക്കാനുള്ള മനസ് ഉണ്ടെന്ന് നടി ജ്യോതിര്‍മയി. അന്ന് ചിങ്ങമാസം ചെയ്ത പെണ്ണല്ല ഇത്. ഹീറോയിന്‍ ആയിട്ട് നരച്ച മുടിയും മൊട്ടത്തലയും ആരെങ്കിലും സ്വീകരിക്കുമോ എന്നൊന്നും അന്ന് ചിന്തിക്കാനാവില്ലായിരുന്നു. എന്നാല്‍ ഇന്നത്തെ ജനറേഷനില്‍ മാറ്റം വന്നിട്ടുണ്ട് എന്നാണ് ജ്യോതിര്‍മയി മനോരമ ഓണ്‍ലലെന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചിരിക്കുന്നത്. ‘ബോഗയ്ന്‍വില്ല’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് ജ്യോതിര്‍മയി സംസാരിച്ചത്.

”ചിങ്ങമാസം ചെയ്ത പെങ്കൊച്ചല്ല ഇത്, കുറച്ച് പ്രായമായി. സന്തോഷമാണ്. നമ്മളെ പരിചയമുള്ളവരും പരിചയമില്ലാത്തവരും ഒക്കെ, അകന്ന സുഹൃത്തുക്കള്‍ വരെ നമ്മളെ വിളിച്ച് കണ്ടു, ഭയങ്കര സന്തോഷമാണ്, വി ആര്‍ പ്രൗഡ് ഓഫ് യൂ എന്നൊക്കെ പറയുന്ന സമയത്ത് നമുക്ക് ഒരു സന്തോഷമുണ്ടല്ലോ. അല്ലെങ്കില്‍ നമ്മള്‍ ഊബര്‍ എടുത്തൊക്കെ പോകുമ്പോള്‍, ഡ്രൈവര്‍ ഒക്കെ, ചേച്ചി അടിപൊളിയായിട്ടുണ്ട് കെട്ടോ എന്നൊക്കെ പറയും.”

”അങ്ങനെ പരിചയമില്ലാത്തവരും പരിചയമുള്ളവരും തരുന്ന സ്‌നേഹം വലിയ കാര്യമാണ്. നമ്മള്‍ പഠിച്ചു വച്ച ഒരു ബീറ്റും കണ്‍സപ്റ്റും തച്ചുടച്ച് പുതിയതായിട്ട് നമ്മള്‍ ഇപ്പോഴത്തെ ഒരു ട്രെന്‍ഡിങ് ആയിട്ടുള്ള ഗാനം ഒരുക്കി. മൈ സെല്‍ഫ് ആന്‍ഡ് മൈ മൂവ്‌സ് എന്ന ഡാന്‍സ് കമ്മ്യൂണിറ്റിയുടെ ഓരോ ഡാന്‍സുകളും കാണാറുണ്ടായിരുന്നു. അവരാണ് കൊറിയോഗ്രാഫി ചെയ്യുന്നത് എന്ന് പറഞ്ഞപ്പോള്‍ തന്നെ എനിക്കൊരു ടെന്‍ഷന്‍ ഉണ്ടായിരുന്നു.”

”റിഹേഴ്‌സല്‍സ് ഹെല്‍പ്പ് ചെയ്തു. നമ്മള്‍ ശീലിച്ചൊരു ഡാന്‍സ് അല്ല, അതിനെ കംപ്ലീറ്റ് ഉടച്ചിട്ട് വേണമായിരുന്നു ഇത് ചെയ്യാന്‍. അത് കുറച്ച് പാടായിരുന്നു. അമലിന്റെ സാഗര്‍ ഏലിയാസ് ജാക്കിയില്‍ ചെയ്ത ഡാന്‍സിന്റെ എല്ലാ മൂവ്‌സും സ്റ്റെപ്‌സും വ്യത്യാസമായിരുന്നു. മാറ്റങ്ങള്‍ സ്വീകരിക്കാനുള്ള മനസ് പ്രേക്ഷകര്‍ക്ക് ഉണ്ടായിട്ടുണ്ട്. അതൊരു വലിയ കാര്യമാണ്. അതില്‍ എനിക്ക് നന്ദിയുണ്ട്. എനിക്ക് അതില്‍ സന്തോഷവുമുണ്ട്. ഇത്രയും വര്‍ഷം കഴിഞ്ഞ് എനിക്ക് വരാന്‍ പറ്റുന്നതും അതുകൊണ്ടാണ്.”

”ഞാന്‍ ആദ്യം അഭിനയിച്ചിരുന്ന സമയത്തും എന്റെ ഈ ലുക്കിലും ഒരിക്കലും എനിക്ക് ആലോചിക്കാന്‍ പോലും പറ്റില്ല. ഹീറോയിന്‍ ആയിട്ട് നരച്ച മുടിയും മൊട്ടത്തലയും ആരെങ്കിലും സ്വീകരിക്കുമോ? എനിക്ക് അറിയത്തില്ല. പക്ഷെ ഇപ്പോഴത്തെ യങ് ജനറേഷന്‍, അവരുടെ കാഴ്ചപ്പാടില്‍ വ്യത്യാസം വന്നിട്ടുണ്ട്. അവര്‍ പുതിയതിനെ എന്തും സ്വീകരിക്കാനുള്ള മനസ് കാണിക്കുന്നുണ്ട്. അത് ഭയങ്കര നല്ലതായിട്ട് തോന്നി” എന്നാണ് ജ്യോതിര്‍മയി പറയുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ