ചിങ്ങമാസം ചെയ്ത പെങ്കൊച്ചല്ല ഇത്, നരച്ച മുടിയും മൊട്ടത്തലയുമുള്ള നായികയെ ആരെങ്കിലും സ്വീകരിക്കുമോ? യങ് ജനറേഷനില്‍ മാറ്റം വന്നിട്ടുണ്ട്: ജ്യോതിര്‍മയി

ഇന്നത്തെ യുവസമൂഹത്തിന് മാറ്റങ്ങള്‍ സ്വീകരിക്കാനുള്ള മനസ് ഉണ്ടെന്ന് നടി ജ്യോതിര്‍മയി. അന്ന് ചിങ്ങമാസം ചെയ്ത പെണ്ണല്ല ഇത്. ഹീറോയിന്‍ ആയിട്ട് നരച്ച മുടിയും മൊട്ടത്തലയും ആരെങ്കിലും സ്വീകരിക്കുമോ എന്നൊന്നും അന്ന് ചിന്തിക്കാനാവില്ലായിരുന്നു. എന്നാല്‍ ഇന്നത്തെ ജനറേഷനില്‍ മാറ്റം വന്നിട്ടുണ്ട് എന്നാണ് ജ്യോതിര്‍മയി മനോരമ ഓണ്‍ലലെന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചിരിക്കുന്നത്. ‘ബോഗയ്ന്‍വില്ല’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് ജ്യോതിര്‍മയി സംസാരിച്ചത്.

”ചിങ്ങമാസം ചെയ്ത പെങ്കൊച്ചല്ല ഇത്, കുറച്ച് പ്രായമായി. സന്തോഷമാണ്. നമ്മളെ പരിചയമുള്ളവരും പരിചയമില്ലാത്തവരും ഒക്കെ, അകന്ന സുഹൃത്തുക്കള്‍ വരെ നമ്മളെ വിളിച്ച് കണ്ടു, ഭയങ്കര സന്തോഷമാണ്, വി ആര്‍ പ്രൗഡ് ഓഫ് യൂ എന്നൊക്കെ പറയുന്ന സമയത്ത് നമുക്ക് ഒരു സന്തോഷമുണ്ടല്ലോ. അല്ലെങ്കില്‍ നമ്മള്‍ ഊബര്‍ എടുത്തൊക്കെ പോകുമ്പോള്‍, ഡ്രൈവര്‍ ഒക്കെ, ചേച്ചി അടിപൊളിയായിട്ടുണ്ട് കെട്ടോ എന്നൊക്കെ പറയും.”

”അങ്ങനെ പരിചയമില്ലാത്തവരും പരിചയമുള്ളവരും തരുന്ന സ്‌നേഹം വലിയ കാര്യമാണ്. നമ്മള്‍ പഠിച്ചു വച്ച ഒരു ബീറ്റും കണ്‍സപ്റ്റും തച്ചുടച്ച് പുതിയതായിട്ട് നമ്മള്‍ ഇപ്പോഴത്തെ ഒരു ട്രെന്‍ഡിങ് ആയിട്ടുള്ള ഗാനം ഒരുക്കി. മൈ സെല്‍ഫ് ആന്‍ഡ് മൈ മൂവ്‌സ് എന്ന ഡാന്‍സ് കമ്മ്യൂണിറ്റിയുടെ ഓരോ ഡാന്‍സുകളും കാണാറുണ്ടായിരുന്നു. അവരാണ് കൊറിയോഗ്രാഫി ചെയ്യുന്നത് എന്ന് പറഞ്ഞപ്പോള്‍ തന്നെ എനിക്കൊരു ടെന്‍ഷന്‍ ഉണ്ടായിരുന്നു.”

”റിഹേഴ്‌സല്‍സ് ഹെല്‍പ്പ് ചെയ്തു. നമ്മള്‍ ശീലിച്ചൊരു ഡാന്‍സ് അല്ല, അതിനെ കംപ്ലീറ്റ് ഉടച്ചിട്ട് വേണമായിരുന്നു ഇത് ചെയ്യാന്‍. അത് കുറച്ച് പാടായിരുന്നു. അമലിന്റെ സാഗര്‍ ഏലിയാസ് ജാക്കിയില്‍ ചെയ്ത ഡാന്‍സിന്റെ എല്ലാ മൂവ്‌സും സ്റ്റെപ്‌സും വ്യത്യാസമായിരുന്നു. മാറ്റങ്ങള്‍ സ്വീകരിക്കാനുള്ള മനസ് പ്രേക്ഷകര്‍ക്ക് ഉണ്ടായിട്ടുണ്ട്. അതൊരു വലിയ കാര്യമാണ്. അതില്‍ എനിക്ക് നന്ദിയുണ്ട്. എനിക്ക് അതില്‍ സന്തോഷവുമുണ്ട്. ഇത്രയും വര്‍ഷം കഴിഞ്ഞ് എനിക്ക് വരാന്‍ പറ്റുന്നതും അതുകൊണ്ടാണ്.”

”ഞാന്‍ ആദ്യം അഭിനയിച്ചിരുന്ന സമയത്തും എന്റെ ഈ ലുക്കിലും ഒരിക്കലും എനിക്ക് ആലോചിക്കാന്‍ പോലും പറ്റില്ല. ഹീറോയിന്‍ ആയിട്ട് നരച്ച മുടിയും മൊട്ടത്തലയും ആരെങ്കിലും സ്വീകരിക്കുമോ? എനിക്ക് അറിയത്തില്ല. പക്ഷെ ഇപ്പോഴത്തെ യങ് ജനറേഷന്‍, അവരുടെ കാഴ്ചപ്പാടില്‍ വ്യത്യാസം വന്നിട്ടുണ്ട്. അവര്‍ പുതിയതിനെ എന്തും സ്വീകരിക്കാനുള്ള മനസ് കാണിക്കുന്നുണ്ട്. അത് ഭയങ്കര നല്ലതായിട്ട് തോന്നി” എന്നാണ് ജ്യോതിര്‍മയി പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക