ഞാൻ 25 വർഷമായിട്ട് ഇൻഡസ്ട്രിയിലുണ്ട്, പക്ഷേ സങ്കടകരമായ കാര്യം എന്തെന്ന് വെച്ചാൽ..; തുറന്നുപറഞ്ഞ് ജ്യോതിക

ജിയോ ബേബി- മമ്മൂട്ടി കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ കാതൽ എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഗോവയിലെ രാജ്യാന്തര ചലച്ചിത്രമേളയിലും, തിരുവനന്തപുരത്തെ രാജ്യാന്തര മേളയിലും പ്രദർശിപ്പിച്ച ചിത്രത്തെ സദസിലാണ് പ്രേക്ഷകർ വരവേറ്റത്.

ചിത്രത്തിലെ മമ്മൂട്ടി അവതരിപ്പിച്ച മാത്യു ദേവസി എന്ന കഥാപാത്രത്തിനൊപ്പം പ്രേക്ഷകർ ചർച്ച ചെയ്യുന്ന കഥാപാത്രമായിരുന്നു ജ്യോതിക അവതരിപ്പിച്ച ഓമന എന്ന കഥാപാത്രം. ഒരിടവേളയ്ക്ക് ശേഷം ജ്യോതിക മലയാളത്തിൽ തിരിച്ചെത്തിയത് മികച്ച കഥാപാത്രത്തിലൂടെയും സിനിമായിലൂടെയുമാണ്. ഇപ്പോഴിതാ 25 വർഷത്തെ സിനിമ ജീവിതത്തെ പറ്റിയും കാതൽ എന്ന സിനിമയിലെ കഥാപാത്രത്തെ പറ്റിയും സംസാരിക്കുകയാണ് ജ്യോതിക.

മമ്മൂട്ടി തനിക്ക് തുല്യമായ ഒരു സ്പേസ് സിനിമയിൽ തരുന്നുണ്ടെന്നും എന്നാൽ തനിക്ക് ഇപ്പോൾ ലഭിക്കുന്ന മറ്റ് കഥാപാത്രങ്ങൾ അത്തരത്തിലുള്ളതല്ല എന്നുമാണ് ജ്യോതിക പറയുന്നത്.

“ഞാനിതുവരെ ഒരുപാട് ആളുകളുടെ കൂടെ വർക്ക് ചെയ്‌തിട്ടുണ്ട്. എനിക്ക് തോന്നുന്നു അദ്ദേഹം അതിൽ നിന്നും ഏറെ വേറിട്ട് നിൽക്കുന്ന ഒരാളാണെന്ന്. ഒരു ബോൾഡ് ആയിട്ടുള്ള സബ്‌ജക്‌ട് ആണ് അദ്ദേഹം എടുത്തിട്ടുള്ളത്. ഞാൻ 25 വർഷമായിട്ട് ഇൻഡസ്ട്രിയിൽ ഉണ്ട്. എനിക്ക് വലിയ വലിയ സിനിമകൾ വരുന്നുണ്ട്.

പക്ഷേ സങ്കടകരമായ കാര്യം എന്തെന്ന് വെച്ചാൽ എനിക്ക് ഒരുപാട് പടങ്ങൾ വരുന്നുണ്ട് പക്ഷേ അതിലൊന്നും എനിക്കൊരു റോൾ ഇല്ല. ഞാൻ തന്നെ ഈ ഒരു ചോദ്യം ഒരുപാട് വട്ടം ചോദിച്ചതാണ്. എന്തിനാണ് നിങ്ങൾ എൻ്റെ അടുത്ത് വന്ന് ഇത് പറയുന്നത് എന്ന്.

ഒരു രണ്ട് സീൻ എങ്കിലും തരൂ എന്ന് ഞാൻ ചോദിച്ചതാണ്. 25 വർഷമായിട്ട് ഇൻഡസ്ട്രിയിൽ ഉണ്ടായിട്ടും ഇങ്ങനെ ഒരു ചോദ്യം ചോദിക്കുന്നത് വളരെ സങ്കടം ഉള്ള ഒരു കാര്യമാണ്. ഞാനിത് ഒരുപാട് ഡയറക്‌ടർമാരുടെ അടുത്ത് ചോദിച്ചിട്ടുണ്ട്. ഒരു രണ്ടുമൂന്ന് നല്ല സീനുകൾ ഉണ്ടായാൽ ഞാൻ എന്തായാലും ചെയ്യും.

നിങ്ങളെന്നെ ബഹുമാനിച്ചുകൊണ്ട് എന്നെ കാസ്റ്റ് ചെയ്യുന്നു എന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. എല്ലാവർക്കും യുവതാരങ്ങളെയാണ് ഇഷ്ടം. ആ സ്ഥാനത്ത് നിങ്ങളെന്നെ കാസ്റ്റ് ചെയ്യുന്നുണ്ട്. അതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. പക്ഷെ എവിടെയാണ് സീനുകൾ എന്നാണ് ഞാൻ ചോദിക്കുന്നത്. ഞാനൊരു കാര്യവുമില്ലാതെ ഹീറോയുടെ അടുത്ത് നിൽക്കുക എന്നതിന്റെ ലോജിക് എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല. എനിക്ക് അത് അനാദരവായിട്ടാണ് തോന്നിയത്.

പക്ഷേ അത് മലയാളം ഇൻഡസ്ട്രിയിൽ ആകുമ്പോൾ അവിടെ ഒരു തുല്യമായ സ്പേസ് കിട്ടുന്നുണ്ട്. മമ്മൂട്ടി സാർ എനിക്ക് ഒരു തുല്യമായ സ്പേസ് തന്നിട്ടുണ്ട്. അവിടെ ചർച്ചയോ ഡിബേറ്റോ ഒന്നുമില്ല. അദ്ദേഹം അദ്ദേഹത്തിൻ്റെ റോൾ ചെയ്യുന്നു. അതുപോലെ ഞാൻ എൻ്റെ റോളും ചെയ്യുന്നു. വളരെ ചെറിയ ഡയലോഗുകൾ മാത്രമേ ഉള്ളൂ. അതുപോലെ ഒരുമിച്ചുള്ള സീനുകളും കുറച്ചേയുള്ളൂ.

അതൊരു വ്യത്യസ്‌തമായ റിലേഷൻഷിപ്പ് ആണ്. അദ്ദേഹം അദ്ദേഹത്തിന്റെ പോഷൻ വളരെ കോൺഫിഡൻ്റ് ആയിട്ടാണ് ചെയ്യുന്നത്. എനിക്ക് വളരെ ബഹുമാനമാണ് അവിടെ തോന്നിയത്. ഞാൻ ഇത് എന്തായാലും പറഞ്ഞെ മതിയാകു. എനിക്ക് നല്ല റെസ്പെക്ട‌് കിട്ടിയിട്ടുണ്ട്” എന്നാണ് കാതലിന്റെ പ്രൊമോഷൻ പരിപാടിക്കിടെ ജ്യോതിക പറഞ്ഞത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം