'പരാജയപ്പെടുന്നത് വലിയ ഒരാളോടാകുമ്പോള്‍ അതൊരു പരാജയമല്ല'; ജോയ് മാത്യു

ഫെഫ്ക റൈറ്റേഴ്സ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിനോട് പരാജയപ്പെട്ടത് തന്റെ വിജയമായാണ് കണക്കാക്കുന്നതെന്ന് ജോയ് മാത്യു. എല്ലാം സംഘടനയ്ക്ക് വേണ്ടിയാണ്. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ നേതൃത്വത്തിലുള്ള ഈ ഭരണസമിതിക്ക് എല്ലാ പിന്തുണയും എല്ലാക്കാലവും ഉണ്ടാകും, അദ്ദേഹം മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കവേയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

സംഘടനയുടെ ജനാധിപത്യ രീതിയിലുള്ള ഒരു മാതൃകയാണ് ഈ തിരഞ്ഞെടുപ്പിലൂടെ പ്രാവര്‍ത്തികമാക്കിയത്. സാധാരണ ഒരു പാനലില്‍ അടിച്ചേല്‍പ്പിക്കുന്നതിന് പകരം മത്സരബുദ്ധിയോടെ കാര്യങ്ങളെ കാണുക എന്നുമാത്രമാണ് ഉദ്ദേശിച്ചിട്ടുള്ളത്.

ഞാന്‍ പരാജയപ്പെടുന്നത് വലിയൊരാളോടാകുമ്പോള്‍ അതൊരു പരാജയമായല്ല, വിജയമായാണ് തോന്നുന്നത്. സംഘടനയുടെ നന്മയ്ക്ക് വേണ്ടിയാണല്ലോ നമ്മളെല്ലാവരും നില്‍ക്കുന്നത്. അതുകൊണ്ട് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ നേതൃത്വത്തിലുള്ള ഈ ഭരണസമിതിക്ക് എന്റെ എല്ലാ പിന്തുണയും എല്ലാക്കാലവും ഉണ്ടാകും

72ല്‍ 50 വോട്ട് നേടിയാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ വിജയം. ജോയ് മാത്യുവിന് 21 വോട്ടാണ് ലഭിച്ചത്. ഒരു വോട്ട് അസാധുവായി. തിരക്കഥാകൃത്ത് ജിനു എബ്രഹാമിനെ നേരത്തെ എതിരില്ലാതെ സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു.

Latest Stories

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്