താൻ അഭിനയിക്കണമെങ്കിൽ തൻ്റെ വീട്ടിൽ വന്ന് കഥപറയണം എന്നാണ് അദ്ദേഹത്തിന്റെ നിലപാട്, സിനിമാ ജീവിതത്തിലെ എന്റെ റോൾ മോഡലാണ് ആ നടൻ: ജോഷി

മലയാളത്തിലെ ഹിറ്റ് മേക്കറിൽ ഒരാളാണ് ജോഷി. എസ്. എൽ പുരം സദാനന്ദന്റെ തിരക്കഥയിൽ 1978-ൽ പുറത്തിറങ്ങിയ ‘ടൈഗർ സലിം’ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി ജോഷി മലയാളത്തിൽ അരങ്ങേറുന്നത്. പിന്നീ കലൂർ ഡെന്നിസിന്റെയും ഡെന്നിസ് ജോസഫിന്റെയും തിരക്കഥയിൽ നിരവധി ചിത്രങ്ങൾ ജോഷി മലയാളത്തി സമ്മാനിച്ചു.
1987-ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ‘ന്യൂ ഡൽഹി’യിലൂടെയാണ് ജോഷി മലയാളത്തിൽ മാസ് സിനിമകൾക്ക് മറ്റൊരു പരിവേഷം നൽകുന്നത്.

മമ്മൂട്ടിയെ സൂപ്പർ താര പദവിലയിലേക്ക് ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച ചിത്രം കൂടിയായിരുന്നു ന്യൂഡൽഹി. പിന്നീട് നാടുവാഴികൾ, മഹായാനം, നമ്പർ 20 മദ്രാസ് മെയിൽ, ഈ തണുത്ത വെളുപ്പാൻ കാലത്ത്, കുട്ടേട്ടൻ, കൗരവർ, ധ്രുവം, സൈന്യം,ലേലം, വാഴുന്നോർ, പത്രം, റൺവേ, നരൻ, ട്വെന്റി-20, റോബിൻഹുഡ്, ക്രിസ്റ്റ്യൻ ബ്രദേഴ്സ്, റൺ ബേബി റൺ, പൊറിഞ്ചു മറിയം ജോസ് തുടങ്ങീ നിരവധി ഹിറ്റ് സിനിമകളാണ് ജോഷി മലയാളത്തിന് സമ്മാനിച്ചത്.

ജോജു ജോർജിനെ നായകനാക്കി 2023-ൽ പുറത്തിറങ്ങിയ ‘ആന്റണി’യായിരുന്നു ജോഷിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. ചെമ്പൻ വിനോദിന്റെ തിരക്കഥയിൽ മോഹൻലാൽ നായകനാവുന്ന ‘റമ്പാൻ’ ആണ് ജോഷിയുടെ ഏറ്റവും പുതിയ ചിത്രം. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തിലെ റോൾ മോഡലിനെ കുറിച്ച് സംസാരിക്കുകയാണ് ജോഷി. സിനിമയിൽ പലരും ഇരട്ട മുഖമുള്ളവരാണെന്നും, എന്നാൽ നടൻ മധു തന്റെ വ്യക്തിത്വം ആരുടെ മുന്നിലും അടിയറവ് വെക്കില്ലെന്നും പറഞ്ഞ ജോഷി, പറയാനുള്ളത് സത്യസന്ധമായി ആരുടെ മുഖത്തു നോക്കി പറയാനും, അവഗണിക്കേണ്ടതിനെ അവഗണിക്കാനും മധുവിന് മടിയില്ലെന്നും കൂട്ടിചേർത്തു.

“സിനിമയിൽ പലരും ഇരട്ടമുഖമുള്ളവരാണ്. പക്ഷേ, തൊണ്ണൂറാം വയസ്സിലും കൊടുമുടിപോലെ നിൽക്കുന്ന മധുസാറിനെപ്പോലെ ഒരു മനുഷ്യൻ നമുക്കിടയിലുണ്ട്. തന്റെ വ്യക്തിത്വം ആരുടെ മുന്നിലും അടിയറവെക്കാൻ തയ്യാറല്ലാത്ത അത്യപൂർവം മനുഷ്യരിൽ ഒരാൾ.

അമ്പതുവർഷമായി സാറിനെ ഞാനറിയുന്നു. എന്റെ ഒട്ടേറെ സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണദ്ദേഹം. പക്ഷേ, തനിക്ക് ഒരു കഥാപാത്രത്തെ തരണമെന്ന് ആരോടും മധുസാർ ആവശ്യപ്പെട്ടിട്ടുണ്ടാകില്ല. താനഭിനയിക്കണമെങ്കിൽ തൻ്റെ വീട്ടിൽ വന്ന് കഥപറയണം, അത് ഇഷ്ടപ്പെടണം എന്ന സാറിന്റെ നിലപാടിന് ഇപ്പോഴും ഒരിളക്കവും ഉണ്ടായിട്ടില്ല.

പറയാനുള്ളത് സത്യസന്ധമായി ആരുടെ മുഖത്തു നോക്കി പറയുമ്പോഴും അവഗണിക്കേണ്ടതിനെ അവഗണിക്കാനും അദ്ദേഹത്തിന് മടിയില്ല. ഇതുകൊണ്ടൊക്കെ ഞാനെന്റെ സിനിമാ ജീവിതത്തിൽ റോൾ മോഡലായി കാണുന്നത് മധു സാറിനെയാണ്.” സ്റ്റാർ ആന്റ് സ്റ്റൈലിനോട് പ്രതികരിക്കുകയായിരുന്നു ജോഷി.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം