'ദൈവമേ ഇംഗ്ലിഷ് അസോസിയേഷന് ഞാനോ?'; വിദ്യാര്‍ത്ഥികളെ പൊട്ടിച്ചിരിപ്പിച്ച് ജോണി ആന്റണിയുടെ വൈറല്‍ പ്രസംഗം

ഇംഗ്ലീഷില്‍ പ്രസംഗിച്ച് വിദ്യാര്‍ത്ഥികളെ കൈയ്യിലെടുത്ത് സംവിധായകനും നടനുമായ ജോണി ആന്റണി. തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലാണ് ഇംഗ്ലീഷ് അസോസിയേഷന്റെ പ്രോഗ്രാമില്‍ ജോണി ആന്റണി എത്തിയത്. ഇംഗ്ലിഷ് അസോസിയേഷന്റെ പരിപാടിക്ക് വന്നിട്ട് മലയാളം സംസാരിക്കുന്നത് ശരിയല്ലെന്നു പറഞ്ഞാണ് സംവിധായകന്‍ സംസാരിച്ച് തുടങ്ങിയത്.

വേദിയിലിരിക്കുന്ന പ്രമുഖര്‍, അധ്യാപകര്‍, പ്രിയപ്പെട്ട വിദ്യാര്‍ഥികള്‍ എന്ന് ഇംഗ്ലീഷില്‍ പറഞ്ഞത് കേട്ട് കുട്ടികള്‍ കയ്യടിക്കുകയും ആര്‍പ്പുവിളിക്കുകയും ചെയ്തു. രണ്ടു മൂന്നു വാചകങ്ങള്‍ ഇംഗ്ലീഷില്‍ പറഞ്ഞ അദ്ദേഹം ‘ഇത്രയേ എന്നെക്കൊണ്ടു പറ്റൂ’ എന്ന് പറഞ്ഞ് മലയാളത്തിലാണ് ബാക്കി പ്രസംഗം പൂര്‍ത്തിയാക്കിയത്.

”എന്നെ ബഹുമാനപ്പെട്ട അച്ചന്‍ പരിപാടിക്ക് വിളിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു ‘എന്താണ് പരിപാടി?’ അദ്ദേഹം പറഞ്ഞു ഇംഗ്ലീഷ് അസോസിയേഷന്റെ പരിപാടിയാണെന്ന് പറഞ്ഞു. ‘ദൈവമേ ഇംഗ്ലിഷ് അസോസിയേഷന് ഞാനോ?’ ഞാന്‍ വീട്ടില്‍ പറഞ്ഞപ്പോള്‍ വൈഫിന് ചിരി. ‘നിങ്ങളെ ഇംഗ്ലിഷ് അസോസിയേഷന്‍ വിളിച്ചോ?’ എന്നായി.”

”മൂത്ത മകള്‍ പറഞ്ഞു, ‘അപ്പന്‍ പൊക്കോ അപ്പാ അപ്പന് പറ്റും’. ഇളയ മകള്‍ പറഞ്ഞു ‘അപ്പന്‍ ധൈര്യമായിട്ട് അങ്ങോട്ട് പോ. എന്താ കുഴപ്പം, എത്രയോ മണ്ടന്മാര് പോയി വലിയ വലിയ കാര്യങ്ങളൊക്കെ ചെയ്യുന്നു, പിന്നെയാണോ അപ്പന്.’ അങ്ങനെ എന്തായാലും വരാന്‍ തീരുമാനിച്ച് അച്ചന് വാക്ക് കൊടുത്തു.”

”പക്ഷേ ഒരു ഇംഗ്ലീഷ് അസോസിയേഷന്റെ പരിപാടിക്ക് വന്നിട്ട് മലയാളത്തില്‍ സംസാരിക്കുന്നത് ഉചിതമല്ല, അതുകൊണ്ട് ഞാന്‍ ഇംഗ്ലീഷില്‍ പ്രസംഗിക്കാം” എന്ന് പറഞ്ഞാണ് ജോണി ആന്റണി പ്രസംഗം ആരംഭിച്ചത്. താന്‍ പഠിക്കാന്‍ മോശമായിരുന്നുവെന്നും ഏറ്റവും മാര്‍ക്ക് കുറവ് ഇംഗ്ലീഷിന് ആയിരുന്നുവെന്നും ജോണി ആന്റണി വ്യക്തമാക്കി.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക